HOME
DETAILS

11 വർഷം മുമ്പ് കോയമ്പത്തൂരിൽ നിന്ന് കാണാതായ ധരിണി എവിടെ? യുവതിയെ തേടി പത്തനംതിട്ടയിൽ തമിഴ്നാട് ക്രൈംബ്രാഞ്ച്

  
March 24, 2025 | 8:14 AM

Where is Dharini who went missing from Coimbatore 11 years ago Tamil Nadu Crime Branch searches for the young woman in Pathanamthitta

 

പത്തനംതിട്ട: 11 വർഷം മുമ്പ് കോയമ്പത്തൂരിൽ നിന്ന് ദുരൂഹമായി കാണാതായ ധരിണി എന്ന യുവതിയെ തേടി തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി സംഘം പത്തനംതിട്ടയിൽ എത്തി. 2014 സെപ്റ്റംബർ 17ന് കോയമ്പത്തൂർ ജില്ലയിലെ കരുമത്തംപട്ടിയിൽ നിന്നാണ് കംപ്യൂട്ടർ എൻജിനീയറിങ് ബിരുദധാരിയായ ധരിണിയെ കാണാതാകുന്നത്. കാണാതാകുമ്പോൾ 38 വയസ്സുണ്ടായിരുന്ന യുവതിയെ കണ്ടെത്താൻ പുതിയ തുമ്പുമായാണ് തമിഴ്നാട് ക്രൈെബ്രാഞ്ച് എത്തിയത്.

2015 ഫെബ്രുവരി 27ന് ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഭാഗത്തേക്ക് ധരിണി വന്നതായുള്ള വിവരമാണ് ഒടുവിൽ അന്വേഷണത്തിന് ആധാരം. വലതു കവിളിലെ അരിമ്പാറ യുവതിയെ തിരിച്ചറിയാനുള്ള ശാരീരിക അടയാളമാണെന്നും,ആരാധനാലയങ്ങൾ സന്ദർശിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ധരിണി ഒറ്റയ്ക്ക് യാത്ര ചെയ്യാറുണ്ടായിരുന്നുവെന്നും പൊലിസ് പറയുന്നു. 

2005ൽ സുരേഷ് കുമാർ എന്നയാളെ വിവാഹം കഴിച്ച ധരിണി അമേരിക്കയിലെ കണക്റ്റിക്കട്ടിൽ താമസമാക്കി. പിന്നീട് ബൈപോളാർ ഡിസോർഡർ സ്ഥിരീകരിച്ചതിനെ തുടർന്ന് വിദേശത്ത് രണ്ടുതവണ കാണാതാവുകയും ചെയ്തു. തുടർന്ന് 2014ൽ വിവാഹമോചനം നേടി കോയമ്പത്തൂരിലേക്ക് മടങ്ങി. എന്നാൽ ഓഗസ്റ്റിൽ വീട്ടുകാർ ചികിത്സയ്ക്കായി സിദ്ധവൈദ്യനായ സെന്തിൽ കുമാറിന്റെ അടുത്തെത്തിച്ചു. സെപ്റ്റംബർ 4 മുതൽ 14 വരെ അവിടെ തങ്ങിയ ശേഷം സ്വന്തം വീട്ടിലേക്ക് പോയി. 17ന് ചെന്നിയണ്ടവർ ക്ഷേത്രത്തിൽ പോയ ശേഷം ധരിണി തിരിച്ചെത്തിയില്ല.

തിരുപ്പൂർ, അവിനാശി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ മുമ്പ് താമസിച്ചിരുന്ന ധരിണി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. നിരവധി ഇമെയിൽ അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നു. എന്നാൽ, പത്തനംതിട്ടയിൽ എത്തിയ ശേഷം എല്ലാ ഓൺലൈൻ പ്രവർത്തനങ്ങളും നിർത്തിയതായി പൊലിസ് കണ്ടെത്തി. യുവതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ നീക്കം ഏകപക്ഷീയം; പൊതുഗതാഗത സംവിധാനം തകരും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

Kerala
  •  3 days ago
No Image

'പട നയിച്ചവൻ നാട് നയിക്കട്ടെ'; ഹൈക്കമാൻഡ് നിർദേശം തള്ളി പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്

Kerala
  •  3 days ago
No Image

'മയ്യിത്തുകള്‍ക്ക് പോലും സമാധാനം നല്‍കാത്ത സയണിസ്റ്റ് ഭീകരര്‍' ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ ഖബറുകള്‍ കുഴിക്കുന്നു

International
  •  3 days ago
No Image

'ഭരണപരാജയം മറയ്ക്കാൻ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു'; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

National
  •  3 days ago
No Image

പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി; മൃതദേഹം തൊട്ടടുത്ത് സംസ്‌കരിക്കണമെന്ന് കുറിപ്പ്

Kerala
  •  3 days ago
No Image

കേരളത്തിന്റെ അമരത്തേക്ക് കെ.സി? മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക്; നടപടികൾ വേ​ഗത്തിലാക്കി ഹൈക്കമാൻഡ്

Kerala
  •  3 days ago
No Image

നിര്‍ദ്ദേശങ്ങളല്ല, ഭരണപരാജയത്തിന്റെ തെളിവ്; മോദിയുടെ ആഹ്വാനങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി

National
  •  3 days ago
No Image

ഹന്റാ വൈറസ്: ക്രൂയിസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ സുരക്ഷിതര്‍, രോഗലക്ഷണങ്ങളില്ല

International
  •  3 days ago
No Image

കേരളത്തിൽ വി.ഡി. സതീശൻ തരംഗം; എംഎൽഎമാരുടെ പിന്തുണയല്ല, ജനപിന്തുണ നോക്കണമെന്ന് ഹൈക്കമാൻഡിന്  പ്രത്യേക ഏജൻസി റിപ്പോർട്ട്

Kerala
  •  3 days ago
No Image

കെപിസിസി അധ്യക്ഷസ്ഥാനത്തിനായി വടംവലി: കൊടിക്കുന്നിൽ സുരേഷ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി

National
  •  3 days ago