HOME
DETAILS

11 വർഷം മുമ്പ് കോയമ്പത്തൂരിൽ നിന്ന് കാണാതായ ധരിണി എവിടെ? യുവതിയെ തേടി പത്തനംതിട്ടയിൽ തമിഴ്നാട് ക്രൈംബ്രാഞ്ച്

  
March 24, 2025 | 8:14 AM

Where is Dharini who went missing from Coimbatore 11 years ago Tamil Nadu Crime Branch searches for the young woman in Pathanamthitta

 

പത്തനംതിട്ട: 11 വർഷം മുമ്പ് കോയമ്പത്തൂരിൽ നിന്ന് ദുരൂഹമായി കാണാതായ ധരിണി എന്ന യുവതിയെ തേടി തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി സംഘം പത്തനംതിട്ടയിൽ എത്തി. 2014 സെപ്റ്റംബർ 17ന് കോയമ്പത്തൂർ ജില്ലയിലെ കരുമത്തംപട്ടിയിൽ നിന്നാണ് കംപ്യൂട്ടർ എൻജിനീയറിങ് ബിരുദധാരിയായ ധരിണിയെ കാണാതാകുന്നത്. കാണാതാകുമ്പോൾ 38 വയസ്സുണ്ടായിരുന്ന യുവതിയെ കണ്ടെത്താൻ പുതിയ തുമ്പുമായാണ് തമിഴ്നാട് ക്രൈെബ്രാഞ്ച് എത്തിയത്.

2015 ഫെബ്രുവരി 27ന് ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഭാഗത്തേക്ക് ധരിണി വന്നതായുള്ള വിവരമാണ് ഒടുവിൽ അന്വേഷണത്തിന് ആധാരം. വലതു കവിളിലെ അരിമ്പാറ യുവതിയെ തിരിച്ചറിയാനുള്ള ശാരീരിക അടയാളമാണെന്നും,ആരാധനാലയങ്ങൾ സന്ദർശിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ധരിണി ഒറ്റയ്ക്ക് യാത്ര ചെയ്യാറുണ്ടായിരുന്നുവെന്നും പൊലിസ് പറയുന്നു. 

2005ൽ സുരേഷ് കുമാർ എന്നയാളെ വിവാഹം കഴിച്ച ധരിണി അമേരിക്കയിലെ കണക്റ്റിക്കട്ടിൽ താമസമാക്കി. പിന്നീട് ബൈപോളാർ ഡിസോർഡർ സ്ഥിരീകരിച്ചതിനെ തുടർന്ന് വിദേശത്ത് രണ്ടുതവണ കാണാതാവുകയും ചെയ്തു. തുടർന്ന് 2014ൽ വിവാഹമോചനം നേടി കോയമ്പത്തൂരിലേക്ക് മടങ്ങി. എന്നാൽ ഓഗസ്റ്റിൽ വീട്ടുകാർ ചികിത്സയ്ക്കായി സിദ്ധവൈദ്യനായ സെന്തിൽ കുമാറിന്റെ അടുത്തെത്തിച്ചു. സെപ്റ്റംബർ 4 മുതൽ 14 വരെ അവിടെ തങ്ങിയ ശേഷം സ്വന്തം വീട്ടിലേക്ക് പോയി. 17ന് ചെന്നിയണ്ടവർ ക്ഷേത്രത്തിൽ പോയ ശേഷം ധരിണി തിരിച്ചെത്തിയില്ല.

തിരുപ്പൂർ, അവിനാശി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ മുമ്പ് താമസിച്ചിരുന്ന ധരിണി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. നിരവധി ഇമെയിൽ അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നു. എന്നാൽ, പത്തനംതിട്ടയിൽ എത്തിയ ശേഷം എല്ലാ ഓൺലൈൻ പ്രവർത്തനങ്ങളും നിർത്തിയതായി പൊലിസ് കണ്ടെത്തി. യുവതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനൽക്കാല യാത്രാ തിരക്ക്: ഷാർജ വിമാനത്താവളം വഴി 3 ദശലക്ഷം യാത്രക്കാർ എത്തും; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ

uae
  •  13 hours ago
No Image

വി.ഡി സതീശനോട് ഉടൻ മറുപടി നൽകാൻ കോടതി നിർദേശം; കടകംപള്ളി നൽകിയ മാനനഷ്ടക്കേസ് വീണ്ടും പരിഗണിക്കും

Kerala
  •  13 hours ago
No Image

'സാധാരണക്കാരനല്ല, ഒരു മൃഗത്തെപ്പോലെ': ഹാലണ്ടിന്റെ ഗോൾവേട്ടയിൽ മയങ്ങി ലോക ഫുട്ബോൾ!

Football
  •  13 hours ago
No Image

മൊബൈൽ ഫ്ലാഷ് ലൈറ്റിൽ ശസ്ത്രക്രിയ; യുവാവിന്റെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപണം, മൃതദേഹം ഖബറിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും

Kerala
  •  14 hours ago
No Image

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശ്രേയസ് അയ്യർ നായകൻ

Cricket
  •  14 hours ago
No Image

ലോക ഫുട്ബോളിലെ ഒരു ഇതിഹാസ യുഗത്തിന് വികാരഭരിതമായ അന്ത്യം; കണ്ണീരോടെ ഒച്ചോവ മടങ്ങുന്നു

Football
  •  14 hours ago
No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എഐ വിപ്ലവം: 6 മാസത്തിൽ സ്മാർട്ട് ഗേറ്റുകൾ കടന്നത് 9.4 ദശലക്ഷം യാത്രക്കാർ; ഇമിഗ്രേഷൻ ക്ലിയറൻസ് വെറും 3.4 സെക്കൻഡിൽ

uae
  •  15 hours ago
No Image

ശ്രീലങ്കൻ ജയിലിൽ മയക്കുമരുന്ന് മാഫിയകൾ തമ്മിൽ ഏറ്റുമുട്ടൽ, 25 പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരുക്ക്; പ്രദേശം സൈന്യത്തിന്റെ നിയന്ത്രണത്തിൽ

International
  •  15 hours ago
No Image

ഇനി ഹാലണ്ട് യുഗം! ഫുട്ബോൾ ലോകത്ത് ഇന്നേവരെ ആരും കുറിക്കാത്ത മഹാവിസ്മയ റെക്കോർഡുമായി നോർവീജിയൻ താരം

Football
  •  15 hours ago
No Image

സുഹാറില്‍ ഉപയോഗിച്ച വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം; ഒരാള്‍ക്ക് പരിക്ക്

oman
  •  15 hours ago