HOME
DETAILS

ഇന്നും ഗസ്സ കണ്‍തുറന്നത് കൂട്ടക്കുരുതിയിലേക്ക് ; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 60ലേറെ മനുഷ്യരെ, കൊല്ലപ്പെട്ടവരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍

  
Web Desk
March 25, 2025 | 5:42 AM

Israels Continued Airstrikes on Gaza Result in Dozens of Deaths and Journalist Casualties

തെല്‍ അവിവ്: ഗസ്സയില്‍ കൂട്ടക്കുരിതി തുടര്‍ന്ന് ഇസ്‌റാഈല്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ നടത്തി ആക്രമണങ്ങളില്‍ മാത്രം 25ഓളം മനുഷ്യരാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ 60ലേറെ ഫലസ്തീനികളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരും ഉള്‍പെടുന്നു. 

ഫലസ്തീന്‍ ടുഡെ ജേര്‍ണലിസ്റ്റ് മുഹമ്മദ് മന്‍സൂര്‍, അല്‍ജസീറ അറബിക് ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ ഹുസ്സാം ശബാത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 208 മാധ്യമപ്രവര്‍ത്തകര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 141 പേര്‍ക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. 

തെക്കന്‍ ഗസ്സയിലെ അന്താരാഷ്ട്ര റെഡ്‌ക്രോസ് ഓഫിസിനു നേരെയും ആക്രമണമുണ്ടായി. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗസ്സയില്‍ നിന്ന് ജീവനക്കാരെ തിരികെവിളിക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.  

ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഇസ്മായില്‍ ബര്‍ഹൂം കൊല്ലപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

അതിനിടെ, ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ച ഫലസ്തീന്‍ ചിത്രം 'നോ അദര്‍ ലാന്റ്' നിര്‍മാതാവ് ഹംദാന്‍ ബിലാലിനെ ജൂതകുടിയേറ്റക്കാര്‍ അതിക്രൂരമായി ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. പിന്നാലെ ഇസ്‌റാഈല്‍ സുരക്ഷാ സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹംദാന്‍ ബിലാലിനെ സേന അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി കുടുംബം ആരോപിക്കുന്നു.

അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ പുനഃസ്ഥാപിക്കുന്നതിന് ശ്രമം ഊര്‍ജിതമാക്കുകയാണ് ഈജിപ്ത്. ആഴ്ചകള്‍ നീളുന്ന വെടിനിര്‍ത്തലില്‍ ഒരു അമേരിക്കന്‍ ഇസ്‌റാഈലി ഉള്‍പ്പെടെ ജീവനോടെയുള്ള അഞ്ച് ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നാണ് ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ നിര്‍ദേശത്തിലുള്ളത്. പകരം ഇസ്‌റാഈല്‍ നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. നിര്‍ദേശം ഹമാസ് അംഗീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime
  •  3 days ago
No Image

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ രോഗികളുടെ പരാതിയിൽ ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  3 days ago
No Image

പണത്തിനും സ്വർണത്തിനും വേണ്ടി അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

Kerala
  •  3 days ago
No Image

അരുണാചൽ ബസ് അപകടം: മരിച്ചവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; രക്ഷാപ്രവർത്തനം ദുഷ്‌കരം

National
  •  3 days ago
No Image

ഫിഫ അറബ് കപ്പ്; ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ സിറിയക്കെതിരെ മൊറോക്കോയ്ക്ക് വിജയം

qatar
  •  3 days ago
No Image

ബെംഗളൂരുവിലെ കൂട്ടബലാത്സംഗ പരാതിയിൽ ഞെട്ടിക്കുന്ന 'ട്വിസ്റ്റ്'; മലയാളി യുവതിയുടെ മൊഴി കളവ്

National
  •  3 days ago
No Image

കുവൈത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം

Kuwait
  •  3 days ago
No Image

തളിക്കുളത്ത് യഥാർത്ഥ വോട്ടർ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

Kerala
  •  3 days ago
No Image

ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസം; 'ജബ്ർ' വഴി ഇനി മരണാനന്തര നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

uae
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  4 days ago