HOME
DETAILS

പോക്സോ കേസ് പ്രതിയെ സഊദിയിൽ എത്തി അറസ്റ്റ് ചെയ്ത് കേരള പോലീസ്

  
March 26, 2025 | 2:21 PM

Kerala Police arrests accused in POCSO case after reaching Saudi Arabia

റിയാദ്: പോക്‌സോ കേസിലെ പ്രതിയെ സഊദിയിൽ എത്തി അറസ്റ്റ് ചെയ്ത് കേരള പോലീസ്. പതിനാറുകാരിയെ വിവാഹം ചെയ്ത് റിയാദിലേക്ക് മടങ്ങിയ മണ്ണാര്‍ക്കാട് സ്വദേശിയെയാണ് സഊദി പോലീസ് സഹായത്തോടെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്. എയര്‍ ഇന്ത്യ എക്പ്രസില്‍ പ്രതിയുമായി സംഘം കഴിഞ്ഞ ദിവസം രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനില്‍ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജറാക്കും. 

2022ലാണ് റിയാദില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിലെത്തി 16 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം വധുവും ബന്ധുക്കളും ഭര്‍ത്താവ് പീഡിപ്പിച്ചെന്ന് ആരോപിച്ച് മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് മാരേജ് ആക്റ്റ് ലംഘനം, പോക്‌സോ കേസ് എന്നിവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം. 

പ്രതി റിയാദിലായതിനാല്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. അറസ്റ്റ് ഭയന്ന് 2022ന് ശേഷം നാട്ടിൽപോകാതെ റിയാദിൽ തന്നെ നിൽക്കുകയായിരുന്ന ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് കൂടി പുറപ്പടുവിച്ചു. തുടർന്ന് നാഷനല്‍ സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്ത്യയുടെ ആവശ്യപ്രകരം സഊദി ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കി. സഊദി പോലീസ് വിമാനത്തില്‍ വെച്ചാണ് ഇദ്ദേഹത്തെ കേരള പോലീസ് സംഘത്തിന് കൈമാറിയത്. മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി സുന്ദരന്‍, ഉദ്യോഗസ്ഥരായ എസ് സി പോലീസ് ഓഫീസർ കെ നൗഷാദ്, സിവിൽ പോലീസ് ഓഫീസർ റംഷാദ് എന്നിവരാണ് റിയാദിൽ എത്തിയ കേരള പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ശൈശവ വിവാഹ നിരോധന നിയമമനുസരിച്ചുള്ള കുറ്റമുണ്ടെന്നും കണ്ടെത്തി അതുംകൂടി യുവാവിനെതിരെ ചുമത്തിയത്. ഇതനുസരിച്ച് വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

2010-ൽ അന്നത്തെ പ്രധനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ  സന്ദർശന വേളയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള സുപ്രധാന കരാറുണ്ടാക്കിയത്. ഇതിനു ശേഷം ഇന്ത്യയിൽ കുറ്റകൃത്യം നടത്തിയശേഷം സഊദിയിലേക്ക് രക്ഷപ്പെടാൻ സാധ്യമല്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് കൂട്ടത്തല്ല് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ബിജെപി ആക്രമണം; വനിതകൾക്ക് നേരെ ആക്രോശവും, ചീത്തവിളിയും 

Kerala
  •  7 days ago
No Image

പശ്ചിമേഷ്യന്‍ യുദ്ധം; രാജ്യത്ത് എല്‍പിജി ഉപയോഗത്തില്‍ ഗണ്യമായ കുറവ് 

National
  •  7 days ago
No Image

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ കൂട്ടത്തല്ല്; സംഘര്‍ഷത്തില്‍ പൊലിസിനും പരിക്ക് 

Kerala
  •  7 days ago
No Image

ആശ്വാസ മഴ; 22 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും, ഇടിമിന്നലിനും സാധ്യത 

Kerala
  •  7 days ago
No Image

ചൂടിന് ശമനമില്ല; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾക്ക് താൽക്കാലിക നിരോധനം 

Kerala
  •  7 days ago
No Image

വീണ്ടും സ്‌ഫോടനം; തമിഴ്‌നാട്ടില്‍  രക്ഷാപ്രവര്‍ത്തനത്തിനിടെ പടക്ക നിര്‍മാണശാലയില്‍ വീണ്ടും പൊട്ടിത്തെറി; 15 പേര്‍ക്ക് പരിക്ക് 

National
  •  7 days ago
No Image

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ: സ്കൂൾ അവധിക്കാല ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ചു

Kerala
  •  7 days ago
No Image

ഇടുക്കിയിൽ വിവാഹസംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ടു മരണം; മൂന്ന് പേർക്ക് ഗുരുതര പരുക്ക്

Kerala
  •  7 days ago
No Image

പാകിസ്താനിലെ ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്; ഉപരോധം നീക്കാതെ ചര്‍ച്ചയില്ല, ആണവ സാധ്യത അടിസ്ഥാന അവകാശമെന്നും ഇറാന്‍ 

International
  •  7 days ago
No Image

സ്‌കൂൾ കഴിഞ്ഞ് മടങ്ങവേ അപകടം; ഹൈദരാബാദിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

National
  •  7 days ago