ഏപ്രിൽ 1 മുതൽ പാൽ, തൈര് വിലയിൽ വർധന
കർണാടക: കർണാടകയിൽ ഏപ്രിൽ 1 മുതൽ പാൽ, തൈര് വിലകൾ ലിറ്ററിന് നാല് രൂപ വർധിക്കും. കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) നന്ദിനി പാലിന്റെ വില ലിറ്ററിന് അഞ്ച് രൂപ വർധിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. പിന്നാലെ ഒരു മാസത്തിന് ശേഷമാണ് സംസ്ഥാന മൃഗസംരക്ഷണ മന്ത്രി കെ. വെങ്കിടേഷ് ഏപ്രിൽ 1 മുതൽ എല്ലാ നന്ദിനി ഉൽപ്പന്നങ്ങൾക്കും നാല് രൂപ വർധനവ് പ്രഖ്യാപിച്ചത്. ക്ഷീരകർഷകരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.
പാൽ ഉൽപ്പാദനത്തിന്റെയും സംസ്കരണത്തിന്റെയും വർധിച്ച ചെലവ് കണക്കിലെടുത്താണ് വില വർധനവ് നടപ്പാക്കുന്നത്. ഈ വർധനവിലൂടെ ലഭിക്കുന്ന തുകയുടെ 90 ശതമാനവും ക്ഷീരകർഷകർക്ക് നേരിട്ട് ലഭിക്കുമെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കും. കൂടാതെ, 2024 ജൂൺ 26 മുതൽ നിലവിൽ വന്ന ലിറ്ററിന് രണ്ട് രൂപയുടെ വില വർധന റദ്ദാക്കും. പകരം, 500 മില്ലി, ഒരു ലിറ്റർ പാക്കറ്റുകളുടെ നിലവിലെ വില പരിഷ്കരിച്ച് വിൽപ്പന തുടരുമെന്നും മന്ത്രി കെ. വെങ്കിടേഷ് അറിയിച്ചു.
അതേസമയം, ഏപ്രിൽ 1 മുതൽ വൈദ്യുതി നിരക്കിലും വർധനവുണ്ടാകും. ഒരു യൂണിറ്റിന് 0.36 രൂപ അധികം ഈടാക്കും. വില വർധനവ് ഉണ്ടായിട്ടും, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നന്ദിനി പാലിന്റെ വില ഇപ്പോഴും താങ്ങാവുന്നതാണെന്ന് കെഎംഎഫ് അവകാശപ്പെടുന്നു. ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുകയുമാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി വെങ്കിടേഷ് കൂട്ടിച്ചേർത്തു.
ഏപ്രിൽ 1 മുതൽ നന്ദിനി ഉൽപ്പന്നങ്ങളുടെ പുതുക്കിയ വില ഇപ്രകാരമാണ്:
- ടോൺഡ് പാൽ: ലിറ്ററിന് 46 രൂപ (നേരത്തെ 42 രൂപ)
- ഹോമോജെനൈസ്ഡ് ടോൺഡ് പാൽ: ലിറ്ററിന് 47 രൂപ (നേരത്തെ 43 രൂപ)
- പശുവിൻ പാൽ (പച്ച പാക്കറ്റ്): ലിറ്ററിന് 50 രൂപ (നേരത്തെ 46 രൂപ)
- ശുഭം പാൽ: ലിറ്ററിന് 52 രൂപ (നേരത്തെ 48 രൂപ)
- തൈര്: ലിറ്ററിന് 54 രൂപ (നേരത്തെ 50 രൂപ)
Starting April 1, 2025, Karnataka will see a price hike of INR 4 per liter for Nandini milk and curd products, as announced by State Animal Husbandry Minister K. Venkatesh. This decision, made in a cabinet meeting chaired by Chief Minister Siddaramaiah, aims to support dairy farmers by ensuring 90% of the increased revenue reaches them directly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."