
വഖ്ഫ് നിയമം പിന്‍വലിക്കുംവരെ രാജ്യവ്യാപക പ്രക്ഷോഭമെന്ന് വ്യക്തിനിയമ ബോര്‍ഡ്, സമരക്കാര്‍ക്കെതിരേ പ്രതികാര നടപടിയുമായി യുപി പൊലിസ്

ലഖ്നൗ: വഖ്ഫ് സ്വത്തുക്കളില്‍ സര്‍ക്കാരിന് ഇടപെടാനും നിയന്ത്രിക്കാനും അവസരമൊരുക്കുന്ന വിവാദ വഖ്ഫ് നിയമത്തിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു. ഇസ്ലാമിക മൂല്യങ്ങള്‍, ശരീഅത്ത്, മതസ്വാതന്ത്ര്യം, സാമുദായിക ഐക്യം, രണഘടനയുടെ അടിസ്ഥാന ഘടന എന്നിവയ്ക്കെതിരായ ഗുരുതരമായ ആക്രമണമാണ് ബില്ലെന്ന് ബോര്‍ഡ് പ്രസ്താവിച്ചു. ഭേദഗതികള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുംവരെ പ്രക്ഷോഭം തുടരും. എല്ലാ മത, സമുദായ, സാമൂഹിക സംഘടനകളുമായി ഏകോപിപ്പിച്ചാകും പ്രക്ഷോഭം നടത്തുക. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധസംഗമങ്ങള്‍ നടത്തും. ഈ പ്രതിഷേധങ്ങളുടെ സമാപനത്തില്‍ അതത് ജില്ലാ മജിസ്ട്രേറ്റുമാര്‍, കലക്ടര്‍മാര്‍ വഴി ഇന്ത്യന്‍ രാഷ്ട്രപതിക്കും ആഭ്യന്തരമന്ത്രിക്കും മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.
അതേസമയം, വഖ്ഫ് നിയമത്തിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുകയാണ്. രാജ്യത്തിന്റെ മിക്ക നഗരങ്ങൡലും ബില്ലിനെതിരേ വിവിധ സംഘടനകളുടെ ബാനറില്‍ പ്രകടനങ്ങളും ധര്ണണയും നടന്നു. ബില്ലിനെതിരേ പ്രക്ഷോഭം നടത്തിയവര്‍ക്ക് നേരെ യു.പി സര്‍ക്കാര്‍ പ്രതികാരനടപടിയുമായി രംഗത്തുവന്നു. വെള്ളിയാഴ്ച ജുമുഅയ്ക്കും തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ നിസ്കാരത്തിനും എത്തിയവര്‍ പ്രതിഷേധസൂചകമായി കൈയില്‍ കറുത്ത റിബണ്‍ കെട്ടിയതിന്റെ പേരില്‍ നിരവധിയാളുകള്ക്കെതിരേ കേസെടുത്തു. നാട്ടിലെ ക്രമസമാധാനം തകര്‍ക്കുകയാണെന്ന് ആരോപിച്ച് മുസഫര്‍നഗറിലെ നൂറുകണക്കിന് പേര്‍ക്കെതിരേയാണ് കേസെടുത്തത്. തീര്‍ത്തും സമാധാനപരമായി പ്രതിഷേധം ആചരിച്ചവര്ക്കെതിരേയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരേ നിയമടനപടി സ്വീകരിച്ചതായി അറിയിച്ച് സിറ്റി മജിസ്ട്രേറ്റ് വികാസ് കശ്യപ് നോട്ടീസ് നല്കി.
വഖ്ഫ് നിയമത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇത് ഭാവിയില്‍ പൊതുസമാധാനം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നുമാണ് നോട്ടീസില്‍ പറയുന്നത്. എല്ലാവരോടും ഈ മാസം 16 ന് കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോരുത്തരും രണ്ട് ലക്ഷം രൂപയുടെ ജാമ്യത്തുകയും കെട്ടിവയ്ക്കണം. പ്രതിഷേധസൂചകമായി ശരീരത്തില്‍ കറുത്ത റിബണ്‍ അണിഞ്ഞിരുന്നില്ലെങ്കിലും മുസഫര്‍നഗറിലെ പ്രശസ്തമായ മഹ്മൂദിയ മദ്റസ പ്രിന്‍സിപ്പല്‍ നഈം ത്യാഗിക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
വഖ്ഫ് ബില്ലിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അഖിലേന്ത്യാ മുസ് ലിം വ്യക്തിനിയമ ബോര്‍ഡിന്റെ അഹ്വാനപ്രകാരമാണ് പെരുന്നാള്‍ നിസ്കാരത്തിനെത്തിയവര്‍ കറുത്തണ് റിബണ്‍ ധരിച്ചിരുന്നത്. ഇവരെ ലക്ഷ്യംവച്ച് ബി.ജെ.പി ഭരിക്കുന്ന യു.പിയിലെ മുസഫര്‍നഗറില്‍ പൊലിസ് പ്രതികാരനടപടി സ്വീകരിച്ചതോടെ പ്രതിഷേധപരിപാടികളില്‍ പങ്കെടുത്ത ലഖ്നൗ, സംഭാല്‍, മീറത്ത്, മുറാദാബാദ്, അംരോഹ, റാംപൂര്‍, അലിഗഡ്, ആഗ്ര, ബറേലി, ഫിറോസാബാദ്, ഷംലി എന്നിവയുള്‍പ്പെടെയുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലുള്ളവര്‍ ആശങ്കയിലാണ്.
ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ, ഡല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. ജാമിഅയുടെ പ്രധാന കവാടത്തില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പ്ലക്കാര്‍ഡുകള്‍ പിടിച്ച് ധര്ണയിരിക്കുകയുംചെയ്തു. എം.എസ്.എഫ്, അംബേദ്ക്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്, ഐസ, ഡി.എസ്.യു, എസ്.ഐ.ഒ ഫ്രാറ്റെണിറ്റി, ബി.എസ്.എം തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധപരിപാടികള്‍ നടന്നത്.
Personal Law Board says nationwide agitation will continue until Waqf Act is repealed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട ഗോൾ ആ ടീമിനെതിരെ നേടിയതാണ്: മെസി
Football
• 4 hours ago
അബൂദബിയില്‍ നിന്നും 3 ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുമായി ഇന്‍ഡിഗോ; പ്രവാസികള്‍ക്ക് വമ്പന്‍ നേട്ടം
uae
• 4 hours ago
ഇപ്പോൾ വിരമിക്കുന്നില്ല, അത്ര വർഷം വരെ ഇനിയും ഞാൻ കളിക്കും: റൊണാൾഡോ
Football
• 5 hours ago
കണ്ണിൽ മരക്കൊമ്പ് തുളച്ചു കയറിയ വിദ്യാർഥിക്ക് കാഴ്ച തിരിച്ച് കിട്ടി
Kerala
• 5 hours ago
ദുബൈ: വഴിയില്‍ കണ്ട പുരുഷനോട് സ്വവര്‍ഗാനുരാഗ താത്പര്യം പ്രകടിപ്പിച്ചു; തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍
uae
• 5 hours ago
മൈസൂര്‍ 'പാക്' ഇനി മൈസൂര്‍ 'ശ്രീ'; ഇന്ത്യ പാക് സംഘര്‍ഷത്തിന് പിന്നാലെ പേര് മാറ്റി ജയ്പൂരിലെ കടയുടമകള്‍
National
• 5 hours ago
ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മലയാളിയും, ഒപ്പം ഗില്ലിന്റെ പടയാളിയും; വമ്പൻ അപ്ഡേറ്റ് പുറത്ത്
Cricket
• 5 hours ago
ഫോട്ടോഗ്രാഫര്‍ രാധാകൃഷ്ണന് ചക്യാട്ട് അന്തരിച്ചു
Kerala
• 6 hours ago
വരുന്നു പെരുമഴക്കാലം: രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തും
Kerala
• 7 hours ago
രാഹുല്‍ ഗാന്ധി പൂഞ്ചിലേക്ക്; പാക് ഷെല്ലാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ കാണും
National
• 8 hours ago
കോഴിക്കോട് തിരുവങ്ങൂരിലും ദേശീയ പാതയില്‍ വിള്ളല്‍; വിണ്ടുകീറി, ടാര്‍ ഒഴിച്ച് അടച്ചു
Kerala
• 9 hours ago
'കപടദേശവാദി...വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി' വേടന് പാട്ടിലൂടെ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന്; എന്‍.ഐ.എക്ക് പരാതി നല്കി ബി.ജെപി
Kerala
• 9 hours ago
ഗസ്സക്കായി ഒരിക്കല്‍ കൂടി മൈക്രോസോഫ്റ്റിനെതിരെ പ്രതിഷേധത്തീക്കാറ്റായി ഇന്ത്യന്‍ എഞ്ചിനീയര്‍ വാനിയ അഗര്‍വാള്‍
International
• 10 hours ago.png?w=200&q=75)
നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നത് ശരിയായല്ല എന്ന് പ്രതി; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ മാരകമായ മരുന്ന് കുത്തിവെച്ച് ശിക്ഷ നടപ്പാക്കി
International
• 10 hours ago
സാൻ ഡീഗോയിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് അപകടം: പ്രമുഖ സംഗീത ഏജന്റ് ഉൾപ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം
International
• 12 hours ago
യുഎഇ: പ്രവാസികളുടെ ശ്രദ്ധക്ക് ; വാടക വീടുകളില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ താമസിപ്പിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും
uae
• 12 hours ago
ആകാശച്ചുഴിയില്‍ പെട്ട് ഇന്ത്യന്‍ വിമാനം; വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാകിസ്താന്
National
• 12 hours ago
യുഎഇ യാത്ര: ഈ സമ്മർ സീസണിൽ കുടുംബങ്ങൾക്ക് ഒരു വിമാന ടിക്കറ്റിന് 250 ദിർഹം വരെ ലാഭിക്കാം; എങ്ങനെയെന്ന് അറിയാം
uae
• 12 hours ago
ലഹരിക്കടത്ത്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• 10 hours ago
ഭാഷാ തർക്കം രൂക്ഷം; ബെംഗളൂരുവിലെ ഓഫീസ് അടച്ചുപൂട്ടി പൂനെയിലേക്ക് മാറ്റാൻ തീരുമാനിച്ച് ടെക് സ്ഥാപകൻ
National
• 11 hours ago
മുന്നിലെത്തിയ 'ആരെന്നറിയാത്ത' മൃതദേഹം പൊന്നുമോന്റേത്; ബോധമറ്റ് വീണ് അത്യാഹിത വിഭാഗത്തില്‍ നഴ്സായ ഉമ്മ
Kerala
• 11 hours ago