HOME
DETAILS

ബാബ ബുദാന്‍ ദര്‍ഗ: സംഘ്പരിവാര്‍ വാദം സുപ്രിംകോടതിയില്‍ ശരിവച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; അറിഞ്ഞിരിക്കാം 'ദക്ഷിണേന്ത്യയിലെ അയോധ്യ' കേസ് | Baba Budan Dargah

  
Web Desk
April 10 2025 | 02:04 AM

Karnataka Government Gives its Stamp of Approval For Hindutva in Baba budan Dargah case

ന്യൂഡല്‍ഹി: കര്‍ണാടകയിലെ പ്രശസ്തമായ ബാബാ ബുദാന്‍ ദര്‍ഗയ്ക്ക് മേലുള്ള ഹിന്ദുത്വവാദികളുടെ അവകാശവാദങ്ങള്‍ ശരിവച്ച് കര്‍ണാടക സര്‍ക്കാര്‍. ബാബാ ബുദാന്‍ ദര്‍ഗയ്ക്ക് മേലുള്ള ഹിന്ദുത്വവാദികളുടെ അവകാശവാദം സംബന്ധിച്ച് സുപ്രിംകോടതി മുമ്പാകെയുള്ള കേസില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച അതേ നിലപാട് തന്നെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും ആവര്‍ത്തിച്ചു. കഴിഞ്ഞമാസം 26നാണ് ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാട് അറിയിച്ചത്. കര്‍ണാടകയിലെ 'അയോധ്യ' ആയാണ് ഹിന്ദുത്വവാദികള്‍ ദര്‍ഗയെ കാണുന്നത്. ഇതിന്റെ പേരില്‍ വിദ്വേഷപ്രചാരണവും വര്‍ഗീയദ്രുവീകരണവും നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാട് മാറ്റം.

പ്രദേശത്തെ ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ തീര്‍ത്ഥാടനകേന്ദ്രമായി കാണുന്ന ചിക്കമഗളൂരുവിലെ ബാബാ ബുദാന്‍ ദര്‍ഗയുടെ മതപരമായ സ്വഭാവത്തെയും ഭരണപരമായ രീതികളെയും കുറിച്ചുള്ള, മുന്‍ സര്‍ക്കാരിന്റെ മിക്കവാറും എല്ലാ നിര്‍ദ്ദേശങ്ങളും ഇപ്പോഴത്തെ സര്‍ക്കാരും സുപ്രിംകോടതിയില്‍ തുടരുകയായിരുന്നു.

അയോധ്യയിലെ ബാബരി മസ്ജിദിന്റെ പേരിലുള്ള അവകാശവാദം ഉന്നയിച്ച് 90 കളുടെ തുടക്കത്തില്‍ രാജ്യത്തുടനീളം സംഘ്പരിവാര്‍ നടത്തിവന്ന അക്രമാസക്ത പ്രചാരണങ്ങളുടെ ഭാഗമായാണ് മേഖലയിലും ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിച്ച് തുടങ്ങിയത്. ഹിന്ദു ദേവതയായ ദത്താത്രേയയുടേതാണെന്നാണ് ഹിന്ദുത്വവാദികളുടെ അവകാശവാദം. ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും ദത്ത ജയന്തി ആഘോഷിക്കാന്‍ അനുമതി നേടിയ സംഘ്പരിവാര്‍, പിന്നീട് ദര്‍ഗയെ മുസ്ലിംകളുടെ പിടിയില്‍ നിന്ന് മോചിപ്പിച്ച് ക്ഷേത്രമാക്കി മാറ്റാനുള്ള ആഹ്വാനം നടത്തിവരികയായിരുന്നു. 

തര്‍ക്കത്തിനിടെ ഹൈക്കോടതി, സുപ്രീം കോടതി, മുസ്രായി കമ്മീഷണര്‍ എന്നിവരെല്ലാം സ്ഥാപനം ഒരു ദര്‍ഗയാണെന്നും മറ്റൊന്നുമല്ലെന്നും വ്യക്തമായി വിധിച്ചിരുന്നു. അവിടെ അനുഷ്ഠിക്കുന്ന ആചാരങ്ങളെക്കുറിച്ച് മുസ്രായി കമ്മീഷണര്‍ വ്യക്തമായ ഉത്തരവുകള്‍ പോലും പുറപ്പെടുവിച്ചിരുന്നു. 

എന്നാല്‍, 1992ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ സ്ഥലത്ത് ദത്ത ജയന്തി ആഘോഷങ്ങള്‍ നടത്താന്‍ അനുവദിച്ചു. അതുവഴി സംഘ്പരിവാരിന്റെ വ്യാജ ആരോപണത്തിന് ഔദ്യോഗികമാനംവ രികയായിരുന്നു. 2015ലെ മറ്റൊരു സുപ്രീം കോടതി ഉത്തരവ് പ്രകാരം മതിയായ ചര്‍ച്ചകള്‍ക്ക് ശേഷം 2017ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദര്‍ഗയുടെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്‍ക്കാരും ഇതേ നിലപാട് സ്വീകരിക്കുമെന്നാണ് പ്രദേശത്തെ മുസ്‌ലിം വിഭാഗം പ്രതീക്ഷിച്ചിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ഭാരവാഹികളും ഉപസമിതിയും മുസ്ലീം സമുദായത്തിന്റെയും വിവിധ ഗ്രൂപ്പുകളുടെയും പ്രതിനിധി സംഘങ്ങള്‍ക്ക് മുന്നില്‍ ഇതേ നിലപാട് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മാര്‍ച്ച് 19 ന് നടന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലെ തീരുമാനത്തിന് ശേഷം മാര്‍ച്ച് 26 ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. 

 

ദാദ ഹയാത്ത് എന്ന പേരില്‍ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമാണ് കര്‍ണ്ണാടകയിലെ ചിക്മംഗ്ലൂര്‍ ജില്ലയിലുള്ള ബാബ ബുദാന്‍. ചിക്മംഗ്ലൂരില്‍ നിന്ന് ഏകദേശം 23 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ടത്തിലെ ബാബ ബുദാന്‍ മലനിരകളിലാണ് ഈ തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 

പതിനൊന്നാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിന്ന് ഇവിടെ എത്തിയ സൂഫിവര്യനായ അബ്ദുല്‍ അസീസ് മക്കിയാണ് ദാദാ ഹയാത്ത് എന്ന പേരില്‍ അറിയപ്പെട്ടത്. അബ്ദുല്‍ അസീസ് മക്കി ഈ മലയിലെ ഗുഹയില്‍ താമസമാക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ ആകൃഷ്ടരായി പലരും ഇസ്ലാം ആശ്ലേഷിച്ചെന്നും ചരിത്രം പറയുന്നു.

യമനില്‍നിന്നെത്തിയ പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച ഇന്ത്യയില്‍ കാപ്പി കൃഷിക്ക് തുടക്കമിട്ട സൂഫിയായ ജമാലുദ്ധീന്‍ മഗ്‌റബിയാണ് ബാബ ബുദന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഹിന്ദുക്കളും മുസ്ലിംകളും ഒരു പോലെ പുണ്യസ്ഥലമായി കണക്കാക്കി സന്ദര്‍ശനം നടത്താറുള്ള സ്ഥലം കൂടിയാണ് ബാബ ബുദാന്‍. ബാബ ബുദാന്‍ ആണ് ഇന്ത്യയിലേക്ക് കാപ്പി കൊണ്ടുവന്നതെന്നാണ് ചരിത്രം. യമനില്‍നിന്ന് കൊണ്ടുവന്ന കാപ്പിക്കുരി, ബാബ ബുദാന്‍ താമസിച്ചിരുന്ന കുന്നില്‍മുകളില്‍ തന്നം നട്ടുപിടിപ്പിക്കുകയും ചെയ്തു. ഈ കുന്ന് ഇപ്പോഴും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിതാവിന്റെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ പോകവേ മകള്‍ വാഹനാപകടത്തില്‍ മരിച്ചു

Saudi-arabia
  •  2 days ago
No Image

പ്രതിഷേധങ്ങള്‍ക്കിടെ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍

Kerala
  •  2 days ago
No Image

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു; ദുരിതത്തിലായി ആയിരങ്ങള്‍

uae
  •  2 days ago
No Image

റൊണാൾഡോ മികച്ച താരമായി മാറാൻ കാരണം ആ മൂന്ന് താരങ്ങളാണ്: മുൻ ബ്രസീലിയൻ താരം

Football
  •  2 days ago
No Image

അദ്ദേഹത്തിന്റെ റെക്കോർഡ് തകർക്കാൻ കോഹ്‌ലിക്ക് ഒരിക്കലും സാധിക്കില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

ഇസ്‌റാഈലിന് കനത്ത പ്രഹരമേല്‍പിച്ച് ഇറാന്‍ ; മൊസാദ് ആസ്ഥാനത്തിന് സമീപത്ത് മിസൈല്‍ പതിച്ചു ; നാലാമത്തെ F-35 യുദ്ധവിമാനവും വെടിവെച്ചിട്ടു

International
  •  2 days ago
No Image

മികച്ച റോഡ് സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കാനും പാടില്ലെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇറാന്റെ പുതിയ മിലിറ്ററി കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്‌റാഈല്‍

International
  •  2 days ago
No Image

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം കൂടി; കോഴിക്കോട് മൂന്നര വയസുകാരി തോട്ടിൽ വീണ് മരിച്ചു

Kerala
  •  2 days ago
No Image

കോഹ്‌ലി, രോഹിത്, ധോണി ഇവരാരുമല്ല! ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: സായ് സുദർശൻ

Cricket
  •  2 days ago