HOME
DETAILS

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു; ദുരിതത്തിലായി ആയിരങ്ങള്‍

  
Web Desk
June 17 2025 | 11:06 AM

Israel-Iran Conflict UAEIndia Flights Cancelled Thousands of Passengers Stranded

ദുബൈ: ഗള്‍ഫ് മേഖലയിലെ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളില്‍ ഒന്നായ ഇന്ത്യ-യുഎഇ വിമാനസര്‍വീസുകള്‍ അവതാളത്തില്‍. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഒട്ടേറെ വിമാനങ്ങളാണ് റദ്ദാക്കുകയോ വൈകുകയോ ചെയ്തത്. ഇതോടെ ആയിരക്കണക്കിന് പ്രവാസികളും വിനോദസഞ്ചാരികളുമാണ് പ്രയാസത്തിലായത്.

മിക്കവരും രാജ്യത്ത് കുടുങ്ങിയപ്പോള്‍ മറ്റുചിലര്‍ തങ്ങളുടെ പ്ലാന്‍ മാറ്റി വീണ്ടും ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. ഓരോ വര്‍ഷവും ഇന്ത്യ-യുഎഇ വ്യോമ ഇടനാഴിയിലൂടെ പത്തു ദശലക്ഷത്തിലേറെ പേരാണ് യാത്ര ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ രാജ്യാന്തര ഇടനാഴികളില്‍ ഒന്നു കൂടിയാണിത്. 

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം തുടങ്ങിയതില്‍പ്പിന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലായ യാത്രികര്‍ യുഎഇയിലെ മലയാലി പ്രവാസികളാണ്. തിങ്കളാഴ്ച ദുബൈയില്‍ നിന്ന് കൊച്ചി, ലഖ്‌നൗ, മംഗളുരു എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആറു വിമാനങ്ങളാണ് റദ്ദാക്കുകയോ വൈകുകയോ ചെയ്തത്. 

ഇന്നലെ വൈകീട്ട് ഇന്ത്യയിലേക്ക് തിരിക്കാന്‍ പദ്ധതിയിട്ടിരുന്ന പലര്‍ക്കും ഉച്ചയോടെ വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചു. 

കഴിഞ്ഞ വ്യാഴാഴ്ച ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് പുറപ്പെട്ട എഐ 171 ലണ്ടന്‍ വിമാനം തകര്‍ന്നു വീണുണ്ടായ ദുരന്തവും ഇതിന് ആക്കം കൂട്ടി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അപകടമായിരുന്നു ഇത്. ഇതിനെ തുടര്‍ന്ന് ഡിജിസിഎ 33 ഡ്രീംലൈനര്‍ വിമാനങ്ങളും പരിശോധിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതുടര്‍ന്നുള്ള പരിശോധനകളും നിയന്ത്രണങ്ങളുമാണ് വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കാന്‍ കാരണമായത്.

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമാതിര്‍ത്തി അടച്ചത് തങ്ങളെ ബാധിച്ചതായി കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ബഡ്ജറ്റ് എയര്‍ലൈനായ ഫ്‌ലദുബൈ അധികൃതര്‍ വ്യക്തമാക്കി. വ്യോമാതിര്‍ത്തി അടച്ചതിനാല്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതും വഴിതിരിച്ചുവിടുന്നതും വൈകുന്നതും തുടര്‍ക്കഥയാകുന്നതായും ഫ്‌ലൈദുബൈ അധികൃതര്‍ പറഞ്ഞു.

യാത്രികര്‍ക്കുണ്ടായ പ്രയാസത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. യാത്രക്കാര്‍ വിമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും flydubai.comല്‍ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കാനും നിര്‍ദ്ദേശിക്കുന്നു. ഇറാന്റെ വ്യോമാതിര്‍ത്തി അടച്ചതും മസ്‌കത്തിന്റെ വ്യോമാതിര്‍ത്തി ലഭ്യമല്ലാത്തതും മൂലം ദുബൈയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) തിരക്ക് അനുഭവപ്പെടുന്നതായി ഇന്ത്യന്‍ വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ് അറിയിച്ചു. ഇത് യുഎഇയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സര്‍വീസുകളെ ബാധിച്ചേക്കാമെന്നും സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കി.

Ongoing Israel-Iran tensions disrupt air travel as multiple flights from the UAE to India are cancelled. Thousands of passengers remain stranded, facing uncertainty and delays.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  3 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  4 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  4 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  4 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  4 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  4 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  5 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  5 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  5 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  5 hours ago