HOME
DETAILS

ഇസ്‌റാഈലിന് കനത്ത പ്രഹരമേല്‍പിച്ച് ഇറാന്‍ ; മൊസാദ് ആസ്ഥാനത്തിന് സമീപത്ത് മിസൈല്‍ പതിച്ചു ; നാലാമത്തെ F-35 യുദ്ധവിമാനവും വെടിവെച്ചിട്ടു

  
Web Desk
June 17 2025 | 09:06 AM

Iran Retaliates with Missile Strike Near Mossad Headquarters  Reports Say

ഇസ്‌റാഈലിന് കനത്ത ആഘാതമേല്‍പിച്ച് ഇറാന്‍ പ്രത്യാക്രമണം. ഇസ്‌റാഈല്‍ ചാരസംഘടനയായ     മൊസാദിന്റെ ആസ്ഥാനത്തിന് നേരേയും ആക്രമണമുണ്ടായെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.  മൊസാദ് ആസ്ഥാനത്തിന് സമീപം നേരിട്ടുള്ള മിസൈല്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊസാദിന്റെ പരിശീലന കേന്ദ്രമെന്ന് പറയുന്ന ഹെര്‍സിയയിലെ ഒരു കെട്ടിടത്തിന് രനേരേയും ആക്രമണമുണ്ടായി കെട്ടിടത്തില്‍ നിന്ന് കനത്ത പുകച്ചുരുളുകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങളും മെഹര്‍ ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്.  ഒരു സെന്‍സിറ്റിവ് കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണമുണ്ടായെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇസ്‌റാഈലിന്റെ നാലാമത്തെ F-35 യുദ്ധവിമാനവും വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്. തബ്രീസിലാണ് വിമാനം വെടിവെച്ചിട്ടത്. കൂടാതെ തബ്രീസില്‍ തന്നെ രണ്ട് കോംപാക്ട് ഡ്രോണുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിനവസവും F-35 വിമാനം വെടിവെച്ചിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.  
ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധ വിമാനമാണ് വെടിവച്ചിട്ടതെന്നായിരുന്നു ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. യു.എസിന്റെ ഏറ്റവും നൂതനവും അഞ്ചാം തലമുറയില്‍പ്പെട്ടതുമായ യുദ്ധവിമാനമെന്നാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. 90 ദശലക്ഷം ഡോളറാണ് (ഏകദേശം 7 ബില്യണ്‍ രൂപ) ഇതിന്റെ വില. അതേസമയം, ഇറാന്‍ സൈന്യം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

യുദ്ധവിമാനം ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ ഇറാന്‍ വെടിവച്ചു വീഴ്ത്തി. തുടര്‍ന്ന് പൈലറ്റിനെ പാരച്യൂട്ട് ഉപയോഗിച്ച് താഴെയിറക്കി. പൈലറ്റ് ഇറങ്ങിയ ഉടന്‍ തന്നെ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പിടികൂടി- ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

90 ദശലക്ഷം ഡോളറാണ് വെടിവച്ചിട്ടതായി പറയപ്പെടുന്ന യുഎസ് വിമാനത്തിന്റെ വില. അതായത് ഇറാന്റെ അവകാശവാദം ശരിയാണെങ്കില്‍, ഈ ആക്രമണത്തിന്റെ ആദ്യ ദിവസം തന്നെ ഇസ്റാഈലിന് 15 ബില്യണ്‍ രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.


വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇറാന്‍ ഇസ്റാഈലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. തെല്‍അവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. ഇറാന്‍ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ഇസ്റാഈല്‍ നിര്‍ദേശം നല്‍കിയിരുന്നു.


തെല്‍ അവീവിലുള്‍പ്പെടെ പല സ്ഥലങ്ങളിലും സൈറണുകള്‍ മുഴങ്ങുന്നുണ്ട്. ജറുസലേമിലും സ്‌ഫോടനങ്ങളുണ്ടായി. ഇവിടങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നില്ല. തങ്ങള്‍ക്കെതിരായ മിസൈല്‍ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ഭരണകൂടത്തിന്റെ നിയന്ത്രണമുണ്ടെന്നാണ് സൂചന.  അതേസമയം മിസൈലുകളെ തടയുന്നുണ്ടെന്നാണ് ഇസ്‌റാഈല്‍ സേന അവകാശപ്പെടുന്നത്.

തെല്‍ അവീവിന് സമീപത്തുള്ള ഡാന്‍ ജില്ലയില്‍ മിസൈല്‍ ആക്രമണവും തീപിടിത്തവും ഉണ്ടായതായുള്ള വിവരം ലഭിച്ചെന്ന് സ്ഥലത്തെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വ്യക്തമാക്കി. പിന്നാലെ പ്രദേശത്ത് നിന്നും നിരവധി കോളുകള്‍ ലഭിച്ചെന്നും അവര്‍ പറയുന്നു.

 ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്‌റാഈല്‍ കനത്ത ആക്രമണം അഴിച്ചു വിട്ടിരുന്നു.  ഇറാന്‍ ദേശീയ ടെലിവിഷന്‍ ടിവിയില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. 

 

Iran reportedly launches a powerful counterattack on Israel, targeting an area near Mossad's headquarters . Heavy smoke was seen rising from a suspected Mossad training facility, according to footage released by Mehr News and Israeli media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരിൽ 9 മാസം പ്രായമായ കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റു; അഞ്ച് പേർ അറസ്റ്റിൽ

Kerala
  •  2 hours ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(18-6-2025) അവധി

National
  •  2 hours ago
No Image

ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്

uae
  •  3 hours ago
No Image

കോഴിക്കോട് മഴക്കെടുതി: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു, വെള്ളപ്പൊക്ക ഭീഷണി

Kerala
  •  3 hours ago
No Image

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  3 hours ago
No Image

ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്

National
  •  4 hours ago
No Image

യുഎഇയിലെ സ്‌കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'

uae
  •  4 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ

International
  •  4 hours ago
No Image

ഭർത്താവ് വാങ്ങിയ കടം തിരിച്ചടക്കാനായില്ല; ഭാര്യയെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു

National
  •  4 hours ago
No Image

ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍

oman
  •  4 hours ago