HOME
DETAILS

തെഹ്‌റാന്‍ ഒഴിയാന്‍ നിര്‍ദ്ദേശം,ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി മടക്കം; യുദ്ധക്കളത്തിലിറങ്ങുമോ ട്രംപ് 

  
Web Desk
June 17 2025 | 06:06 AM

Trump Urges Immediate Evacuation from Tehran Amid Escalating Iran-Israel Conflict

ന്യൂയോര്‍ക്ക്: ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ തെഹ്റാനില്‍നിന്ന് എല്ലാവരും ഒഴിയണമെന്ന നിര്‍ദ്ദേശവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് നിര്‍ദ്ദേശം പങ്കുവെച്ചത്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വും സമാന ആവശ്യം നേരത്തെ  ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ സ്റ്റേറ്റ് ടിവിക്ക് നേരെ ആക്രമണം നടന്നത്. വടക്കുകിഴക്കന്‍ തെഹ്റാനില്‍നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്നാണ് ഇസ്‌റാഈല്‍ നിര്‍ദേശിച്ചിരുന്നത്.

അതേസമയം, ട്രംപ് നേരിട്ട് യുദ്ധത്തില്‍ പങ്കാളിയാകുമോ എന്ന ആശങ്ക ഉയര്‍ത്തുന്നതാണ് സന്ദേശം. ഇറാന്‍ ആണവ കരാറില്‍ ഒപ്പിടേണ്ടതായിരുന്നു എന്ന് ട്രംപ് സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. മനുഷ്യ ജീവിതം പാഴാക്കുകയാണെന്നും ഇറാന് ആണവായുധം കൈവശം വെക്കാന്‍ കഴിയില്ലെന്നും ട്രംപം സന്ദേശത്തില്‍ ആവര്‍ത്തിക്കുന്നു. എല്ലാവരും എത്രയുംപെട്ടെന്ന് തെഹ്റാനില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ട്രംപ് 'ട്രൂത്ത് സോഷ്യലി'ല്‍ കുറിച്ചത്. ഇറാന് ആണവായുധം കൈവശംവെയ്ക്കാന്‍ കഴിയില്ലെന്നും താന്‍ ഇത് വീണ്ടും വീണ്ടും പറയുകയാണെന്നും ട്രംപ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.  

'ഒപ്പിടാന്‍ പറഞ്ഞ 'കരാറില്‍' ഇറാന്‍ ഒപ്പിടേണ്ടതായിരുന്നു. എന്തൊരു നാണക്കേട്, മനുഷ്യജീവിതം പാഴാക്കല്‍. ലളിതമായി പറഞ്ഞാല്‍, ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ല. ഞാന്‍ അത് വീണ്ടും വീണ്ടും പറഞ്ഞു! എല്ലാവരും ഉടന്‍ തെഹ്റാന്‍ ഒഴിയണം!' ഇതാണ് ട്രംപിന്റെ സന്ദേശം. ഇരാനുമായി ഒരു കരാറിന് ഒരുങ്ങുകയാണെന്നും ട്രംപ് പറയുന്നുണ്ട്. 

അതിനിടെ, കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി ട്രംപ് ഒരുദിവസം മുന്‍പേ മടങ്ങുമെന്ന് വൈറ്റ് ഹൗസ് അറിയിക്കുന്നു. 


അതിനിടെ, ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ രാത്രിയുടനീളമുണ്ടായ ഇസ്‌റാഈലിന്റെ വ്യോമാക്രമണത്തില്‍ 40ലധികം പേര്‍ കൊല്ലപ്പെട്ടു. ഇറാന്റെ മിസൈല്‍ സംവിധാനങ്ങള്‍ ഭൂരിഭാഗവും തകര്‍ത്തെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. തിരിച്ചടിയെന്നോണം തെല്‍ അവീവിലും ഹൈഫയിലും ഇറാന്‍ മിസൈലാക്രമണം നടത്തി.

 

As tensions escalate between Israel and Iran, former U.S. President Donald Trump urges civilians to leave Tehran immediately via his Truth Social post. Trump warns Iran must not possess nuclear weapons and hints at a potential agreement. Israeli airstrikes reportedly kill over 40 in Tehran.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിരോധിത ബെറ്റിങ് ആപ്പുകളുടെ പ്രൊമോഷൻ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇഡി

National
  •  5 hours ago
No Image

അധ്യാപികയുടെ കാർ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് വിദ്യാർഥിനിയെ ഇടിച്ചു; പ്രതിഷേധവുമായി വിദ്യാർഥികൾ

Kerala
  •  5 hours ago
No Image

യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു

uae
  •  5 hours ago
No Image

ഇറാനിലും ഇസ്‌റാഈലിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം; കരമാർഗം അയൽരാജ്യങ്ങളിലേക്ക് എത്തിക്കും, ആശങ്കയിൽ വിദ്യാർഥികൾ 

National
  •  5 hours ago
No Image

ഞാൻ കൊടുത്ത ബാറ്റ് കൊണ്ടാണ് അവൻ മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ

Cricket
  •  6 hours ago
No Image

ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരെ കൊന്നൊടുക്കി വീണ്ടും ഇസ്‌റാഈല്‍

International
  •  6 hours ago
No Image

ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ

Kerala
  •  6 hours ago
No Image

സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ 

Football
  •  6 hours ago
No Image

100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ

uae
  •  6 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

National
  •  6 hours ago