HOME
DETAILS

യുഎഇ: വാഹനമോടിക്കുമ്പോൾ ഇനി ഒരു കരുതലാവാം; അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് അഴിയും പിഴയും ഉറപ്പ്

  
April 10 2025 | 14:04 PM

UAE Stricter Penalties for Reckless Driving  Fines and License Suspension Now Mandatory
 
അബൂദബി: യുഎഇയിലെ പുതിയ ഗതാഗത നിയമങ്ങള്‍ പ്രകാരം അശ്രദ്ധമായി വാഹനമോടിക്കുന്നവരെ ഇനി സംഭവസ്ഥലത്ത് തന്നെ അറസ്റ്റ് ചെയ്യുന്നതായിരിക്കും, കൂടാതെ ഇവരില്‍ നിന്ന് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുകയും ചെയ്യും. യുഎഇ ഗതാഗത നിയമത്തിലെ പുതിയ പരിഷ്‌കാരങ്ങള്‍ റോഡ് സുരക്ഷയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ പരിഹരിക്കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
 
ട്രാഫിക് നിയമത്തിലെ പ്രധാന ഭേദഗതികള്‍
 
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2024ല്‍ യുഎഇയില്‍ യാത്രക്കാരുടെ 'ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തില്‍ വാഹനമോടിച്ചതിന്' 4,291 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ നടന്നത് ദുബൈയിലാണ്(2,765 കേസുകള്‍). 
 
ആറ് പ്രധാന കുറ്റകൃത്യങ്ങള്‍
 
പുതുതായി ഭേദഗതി ചെയ്ത ഗതാഗത നിയമപ്രകാരം, താഴെപ്പറയുന്ന ആറ് കുറ്റകൃത്യങ്ങളില്‍ ഏതെങ്കിലും ഒരു കുറ്റത്തിന് ഡ്രൈവര്‍മാരെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റ് ചെയ്യാന്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും പൊലിസിനും അധികാരമുണ്ട്.
 
1) മരണമോ, പരുക്കോ സംഭവിക്കാവുന്ന അപകടമുണ്ടാക്കിയാല്‍.
 
2) അശ്രദ്ധമായ ഡ്രൈവിംഗ് മൂലം ഗണ്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയാല്‍
 
3) പൊതു സുരക്ഷയെ ബാധിക്കുന്ന അശ്രദ്ധമായ ഡ്രൈവിംഗ്.
 
4) ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിക്കല്‍
 
5) സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ വിസമ്മതിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍
 
6) അപകടസ്ഥലത്ത് നിന്ന് മുങ്ങുക, ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കാതിരിക്കുക.
 
ശിക്ഷകള്‍
 
പുതിയ ഭേദഗതി പ്രകാരം അശ്രദ്ധമായ ഡ്രൈവിംഗ് മരണത്തിന് കാരണമായാല്‍ ഡ്രൈവര്‍മാര്‍ക്ക് തടവും 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും നേരിടേണ്ടിവരും. റെഡ് സിഗ്‌നല്‍ ലംഘനം, മദ്യപിച്ച് വാഹനമോടിക്കല്‍, റദ്ദാക്കിയ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കല്‍, എന്നിവയാണ് മരണകാരണമെങ്കില്‍ ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാണ്. കുറഞ്ഞത് ഒരു വര്‍ഷം തടവും 100,000 ദിര്‍ഹം വരെ പിഴയും ലഭിക്കും.
 
അശ്രദ്ധമായ ഡ്രൈവിംഗിലൂടെയുണ്ടാകുന്ന അപകടങ്ങള്‍ക്ക് 2,000 ദിര്‍ഹം വരെ പിഴയും, 23 ബ്ലാക്ക് പോയിന്റുകളും, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ലഭിക്കും. മൂന്ന് മാസത്തിനുള്ളില്‍ 50,000 ദിര്‍ഹം പിഴയടച്ച് വാഹനം റിലീസ് ചെയ്തില്ലെങ്കില്‍ വാഹനം ലേലം ചെയ്യും. അപകടസ്ഥലത്ത് നിന്ന് മുങ്ങുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും അല്ലെങ്കില്‍ 50,000 ദിര്‍ഹം മുതല്‍ 100,000 ദിര്‍ഹം വരെ പിഴയും ലഭിക്കും.
 
The UAE has introduced stricter penalties for careless driving, ensuring fines and license suspension for those violating traffic rules. Authorities aim to enhance road safety by cracking down on distracted and reckless drivers. Motorists are urged to follow regulations to avoid penalties. Stay updated on the latest traffic laws in the UAE!
 
 
 
 
 
 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു

National
  •  2 days ago
No Image

അടിമാലിയിൽ വീടിന് തീപിടുത്തം; നാല് ആളുകൾ മരിച്ചെന്ന് സൂചന

Kerala
  •  2 days ago
No Image

ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ

Football
  •  2 days ago
No Image

പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു? വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

National
  •  2 days ago
No Image

അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍ 

oman
  •  2 days ago
No Image

ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള നിരവധി സർവീസ് നിർത്തിവെച്ച് ഖത്തർ എയർവെയ്സ് 

qatar
  •  2 days ago
No Image

പ്രതിരോധം പാളി, ആഗോളരംഗത്ത് ഒറ്റപ്പെട്ടു; ഗത്യന്തരമില്ലാതെ വെടിനിർത്തലിന് തയാറായി പാകിസ്ഥാൻ

National
  •  2 days ago
No Image

വെടിനിർത്തൽ ആശ്വാസകരം, ജനങ്ങൾ പുറത്തിറങ്ങുന്നതിൽ തീരുമാനം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം; ഒമർ അബ്ദുള്ള

National
  •  2 days ago
No Image

നിപ; സമ്പർക്ക പട്ടികയിൽ 37 പേർ കൂടി; 8 റിസൽട്ട് കൂടി നെഗറ്റീവ്, ഹൈറിസ്ക് പട്ടികയിൽ 4 ജില്ലകളിൽ നിന്നുള്ളവർ

Kerala
  •  2 days ago
No Image

ഇന്ത്യ വെടിനിർത്തൽ കരാർ പാലിക്കും; എന്നാൽ പാകിസ്ഥാനെതിരായ കർശന നിലപാട് തുടരും

National
  •  2 days ago