HOME
DETAILS

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ഡേവിഡ് ഹെഡ്‌ലിയുടെ മെയിലുകള്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍

  
Sabiksabil
April 11 2025 | 04:04 AM

Mumbai Terror Attack Case Tahawwur Rana Granted 18-Day NIA Custody Strong Evidence Including David Headleys Emails

 

ന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതിയായ പാക് വംശജനും കനേഡിയന്‍ വ്യവസായിയുമായ തഹാവൂര്‍ റാണയെ (64) ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി ചന്ദര്‍ജിത് സിങാണ് 18 ദിവസത്തെ കസ്റ്റഡി അനുവദിച്ച് ഉത്തരവിട്ടത്. റാണയെ ഇന്ത്യയിലെത്തിച്ച ഉടന്‍, എന്‍ഐഎ പട്യാല ഹൗസ് കോടതിയില്‍ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു.

റാണയുമായി ബന്ധപ്പെട്ട ഇ-മെയിലുകള്‍ ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന വെളിപ്പെടുത്താന്‍ റാണയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എന്‍ഐഎ വ്യക്തമാക്കി. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് യുഎസ് ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുമ്പ് റാണയുമായി ഗൂഢാലോചന നടത്തിയതായി എന്‍ഐഎ കോടതിയില്‍ വാദിച്ചു. ഹെഡ്‌ലി തന്റെ വസ്തുക്കളുടെയും സ്വത്തിന്റെയും വിശദാംശങ്ങള്‍ അടങ്ങിയ ഒരു ഇ-മെയില്‍ റാണയ്ക്ക് അയച്ചിരുന്നു. ഈ ഗൂഢാലോചനയില്‍ ഇല്യാസ് കശ്മീരിയും അബ്ദുര്‍ റഹ്മാനും ഉള്‍പ്പെട്ടിരുന്നതായി ഹെഡ്‌ലി റാണയെ അറിയിച്ചതായും എന്‍ഐഎ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.50ന് ഡല്‍ഹി പാലം വിമാനത്താവളത്തില്‍ റാണയെ എത്തിച്ചതിന് പിന്നാലെ എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തി. എന്‍എസ്ജെ കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചു. വിമാനത്താവളത്തില്‍വച്ച് റാണയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കോടതി പരിസരത്ത് റാണയെ ഹാജരാക്കുന്നതിനായി കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

റാണയ്ക്ക് ലഷ്‌കര്‍-ഇ-ത്വയ്ബ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡേവിഡ് ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാനും വിസ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് റാണയുടെ സ്ഥാപനമാണെന്നും എന്‍ഐഎ വ്യക്തമാക്കി. 2018 ഓഗസ്റ്റില്‍ ഇന്ത്യ റാണയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2008 നവംബര്‍ 26ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ, ശിവസേന (യുബിടി) നേതാവും എംപിയുമായ പ്രിയങ്ക ചതുര്‍വേദി രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. 16 വര്‍ഷത്തിന് ശേഷം തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറിയിരിക്കുന്നു. മുംബൈയിലെ തിരക്കേറിയ ഒരു ചത്വരത്തില്‍ റാണയുടെ വധശിക്ഷ നടപ്പാക്കണം. ഇന്ത്യയെ ദുഷ്ടലക്ഷ്യത്തോടെ കാണുന്നവര്‍ ഞെട്ടണം, പ്രിയങ്ക ചതുര്‍വേദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. റാണയ്ക്ക് പിന്നാലെ ഹാഫിസ് സയ്യിദിനെയും ഡേവിഡ് ഹെഡ്‌ലിയെയും ഇന്ത്യയിലെത്തിച്ച് കടുത്ത ശിക്ഷ നല്‍കാനാകുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു

Kerala
  •  3 days ago
No Image

ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം

Kerala
  •  3 days ago
No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും

Kerala
  •  3 days ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

National
  •  3 days ago
No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  3 days ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  3 days ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  3 days ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  3 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  3 days ago