നാഷനൽ ഹെറാൾഡ് കേസ്; 661 കോടിയുടെ സ്വത്ത് പിടിച്ചെടുക്കാനൊരുങ്ങി ഇഡി
ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് 661 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). നാഷനൽ ഹെറാൾഡിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ സ്വത്താണ് കണ്ടുകെട്ടുന്നത്. ലഖ്‌നൗ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ വസ്തുവകകൾക്ക് പുറമേ ഡൽഹി ബഹാദൂർ ഷാ സഫർ മാർഗിലെ ഹെറാൾഡ് ഹൗസും കണ്ടുകെട്ടും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി.
1937ൽ ജവാഹർലാൽ നെഹ്റു സ്ഥാപിച്ച നാഷനൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് 2012ൽ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് കേസുമായി രംഗത്തെത്തിയത്.
5000 സ്വാതന്ത്ര്യസമര സേനാനികൾക്ക് ഓഹരിയുണ്ടായിരുന്ന ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം. 1,600 കോടി രൂപ മതിക്കുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് ഇവർ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു.
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുക്കാൻ യങ് ഇന്ത്യൻ കമ്പനിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 90 കോടി രൂപ വായ്പ അനുവദിച്ചിരുന്നുവെന്നും ഇന്ത്യയിലെ ഒരു രാഷ്ട്രീയപാർട്ടിക്കും വാണിജ്യാവശ്യങ്ങൾക്കു വേണ്ടി വായ്പ നൽകാൻ നിയമം അനുവദിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു. അസോസിയേറ്റഡ് പ്രസ്സ് ഏറ്റെടുക്കാൻ മാത്രമാണീ വായ്പയെന്നും ഇതിനു പുറകിൽ വാണിജ്യ താൽപര്യങ്ങളില്ലെന്നും വിഷയിത്തൽ കോൺഗ്രസ് വിശദീകരണം നൽകിയിരുന്നു.
National Herald case ED ready to seize property worth 661 crores
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."