HOME
DETAILS

മുണ്ടക്കൈ-ചൂരൽമല ദുരന്തം: തൊഴിൽ ലഭിക്കുന്നവരെ ധനസഹായ പട്ടികയിൽനിന്ന് ഒഴിവാക്കാൻ നീക്കം

  
April 17 2025 | 03:04 AM

Mundakkai-Chooralmala Disaster Move to Exclude Employed from Financial Aid List

 

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ഉപജീവന സഹായം അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും വിതരണം ആരംഭിക്കാതെ അധികൃതർ. ഏപ്രിൽ 7നാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് (എസ്.ഡി.ആർ.എഫ്) ഓരോ കുടുംബത്തിലെ രണ്ട് വ്യക്തികൾക്കും, കിടപ്പുരോഗികളുള്ള കുടുംബങ്ങളിലെ ഒരാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പ്രതിദിനം 300 രൂപ വീതം 9 മാസത്തേക്ക് ദീർഘിപ്പിച്ച് ഉത്തരവിറക്കിയത്. എന്നിട്ടും, തുക വിതരണം ഇതുവരെ തുടങ്ങിയിട്ടില്ല. ദുരന്തത്തിനുശേഷം മൂന്ന് മാസത്തേക്ക് മാത്രമാണ് ഈ സഹായം കുടുംബങ്ങൾക്ക് ലഭിച്ചിരുന്നത്.

ഗുണഭോക്തൃ പട്ടികയിൽ മുൻഗണന; സത്യവാങ്മൂലം നൽകണം
പുതിയ ഉത്തരവ് പ്രകാരം, എല്ലാ ദുരന്തബാധിതർക്കും സഹായം ലഭിക്കില്ലെന്നാണ് സൂചന. മറ്റൊരു ഉപജീവന മാർഗവുമില്ലാത്തവർക്ക് മാത്രമാകും ധനസഹായം. ഇതിനായി, മറ്റ് വരുമാന മാർഗങ്ങളില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് അധികൃതർ നിർദേശിച്ചു. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർ ഏപ്രിൽ 19ന് ജില്ലാ കലക്ടർക്ക് സത്യവാങ്മൂലം സമർപ്പിക്കണം. നേരത്തെ ആനുകൂല്യം ലഭിച്ചവർക്കും സത്യവാങ്മൂലം നൽകാൻ അവസരമുണ്ടെങ്കിലും, താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി വാടക ലഭിച്ച കുടുംബങ്ങളെ പരിഗണിക്കാനിടയില്ലെന്നാണ് വിവരം.

തൊഴിൽ ലഭിക്കുന്നവരെ ഒഴിവാക്കാൻ നീക്കം
ദുരന്തബാധിതരിൽ തൊഴിലിന് പോകുന്നവരെ ധനസഹായ പട്ടികയിൽനിന്ന് ഒഴിവാക്കാൻ അധികൃതർ ശ്രമിക്കുന്നതായി ആക്ഷേപമുയരുന്നു. ഇതിനായി വിവരശേഖരണം നടക്കുന്നുണ്ട്. ചൂരൽമല മേഖലയിൽ ദുരന്തത്തിനുശേഷം തൊഴിൽ സാധ്യതകൾ ഏറെക്കുറെ ഇല്ലാതായ സ്ഥിതിയാണ്. സുരക്ഷിത മേഖലയിൽ കഴിയുന്ന കുടുംബങ്ങളെ ഒഴിവാക്കിയാൽ പ്രതിഷേധം ശക്തമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ഉപജീവന മാർഗങ്ങൾ കണ്ടെത്തിയവർക്കും ധനസഹായം ലഭിക്കില്ലെന്ന ആശങ്കയും ഉയരുന്നു.

അടിയന്തര സഹായവും പൂർണമായി വിതരണം ചെയ്തില്ല
സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര സഹായം മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ മുഴുവൻ കുടുംബങ്ങൾക്കും ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ഇതുവരെ എല്ലാവർക്കും തുക ലഭിച്ചിട്ടില്ല. പരാതി ഉന്നയിക്കുന്നവരോട് ‘നേരിട്ട് ദുരന്തം ബാധിച്ചിട്ടില്ല’ എന്നാണ് അധികൃതർ മറുപടി നൽകുന്നത്.

ഗുണഭോക്തൃ പട്ടികയിൽ അർഹർ പുറത്ത്
പുനരധിവാസത്തിനുള്ള ഗുണഭോക്തൃ പട്ടിക തയാറാക്കിയപ്പോൾ, അർഹരായ പല കുടുംബങ്ങളും പുറത്തായിരുന്നു. ഉപജീവന ധനസഹായ വിതരണത്തിലും സമാന രീതി സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. ദുരന്തബാധിതർക്ക് ആശ്വാസമേകേണ്ട ഈ സഹായം വേഗത്തിൽ ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി

Kerala
  •  a month ago
No Image

നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്

National
  •  a month ago
No Image

ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

Kerala
  •  a month ago
No Image

ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി

National
  •  a month ago
No Image

10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം

Kerala
  •  a month ago
No Image

ഖത്തറിലെ ഇസ്‌റാഈല്‍ ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് ജിസിസി രാഷ്ട്രങ്ങള്‍; നടപടികള്‍ വേഗത്തിലാക്കും

Saudi-arabia
  •  a month ago
No Image

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു

crime
  •  a month ago
No Image

ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

National
  •  a month ago
No Image

കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം

uae
  •  a month ago
No Image

യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില

uae
  •  a month ago