HOME
DETAILS

മുണ്ടക്കൈ-ചൂരൽമല ദുരന്തം: തൊഴിൽ ലഭിക്കുന്നവരെ ധനസഹായ പട്ടികയിൽനിന്ന് ഒഴിവാക്കാൻ നീക്കം

  
April 17, 2025 | 3:21 AM

Mundakkai-Chooralmala Disaster Move to Exclude Employed from Financial Aid List

 

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ഉപജീവന സഹായം അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും വിതരണം ആരംഭിക്കാതെ അധികൃതർ. ഏപ്രിൽ 7നാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് (എസ്.ഡി.ആർ.എഫ്) ഓരോ കുടുംബത്തിലെ രണ്ട് വ്യക്തികൾക്കും, കിടപ്പുരോഗികളുള്ള കുടുംബങ്ങളിലെ ഒരാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പ്രതിദിനം 300 രൂപ വീതം 9 മാസത്തേക്ക് ദീർഘിപ്പിച്ച് ഉത്തരവിറക്കിയത്. എന്നിട്ടും, തുക വിതരണം ഇതുവരെ തുടങ്ങിയിട്ടില്ല. ദുരന്തത്തിനുശേഷം മൂന്ന് മാസത്തേക്ക് മാത്രമാണ് ഈ സഹായം കുടുംബങ്ങൾക്ക് ലഭിച്ചിരുന്നത്.

ഗുണഭോക്തൃ പട്ടികയിൽ മുൻഗണന; സത്യവാങ്മൂലം നൽകണം
പുതിയ ഉത്തരവ് പ്രകാരം, എല്ലാ ദുരന്തബാധിതർക്കും സഹായം ലഭിക്കില്ലെന്നാണ് സൂചന. മറ്റൊരു ഉപജീവന മാർഗവുമില്ലാത്തവർക്ക് മാത്രമാകും ധനസഹായം. ഇതിനായി, മറ്റ് വരുമാന മാർഗങ്ങളില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് അധികൃതർ നിർദേശിച്ചു. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർ ഏപ്രിൽ 19ന് ജില്ലാ കലക്ടർക്ക് സത്യവാങ്മൂലം സമർപ്പിക്കണം. നേരത്തെ ആനുകൂല്യം ലഭിച്ചവർക്കും സത്യവാങ്മൂലം നൽകാൻ അവസരമുണ്ടെങ്കിലും, താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി വാടക ലഭിച്ച കുടുംബങ്ങളെ പരിഗണിക്കാനിടയില്ലെന്നാണ് വിവരം.

തൊഴിൽ ലഭിക്കുന്നവരെ ഒഴിവാക്കാൻ നീക്കം
ദുരന്തബാധിതരിൽ തൊഴിലിന് പോകുന്നവരെ ധനസഹായ പട്ടികയിൽനിന്ന് ഒഴിവാക്കാൻ അധികൃതർ ശ്രമിക്കുന്നതായി ആക്ഷേപമുയരുന്നു. ഇതിനായി വിവരശേഖരണം നടക്കുന്നുണ്ട്. ചൂരൽമല മേഖലയിൽ ദുരന്തത്തിനുശേഷം തൊഴിൽ സാധ്യതകൾ ഏറെക്കുറെ ഇല്ലാതായ സ്ഥിതിയാണ്. സുരക്ഷിത മേഖലയിൽ കഴിയുന്ന കുടുംബങ്ങളെ ഒഴിവാക്കിയാൽ പ്രതിഷേധം ശക്തമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ഉപജീവന മാർഗങ്ങൾ കണ്ടെത്തിയവർക്കും ധനസഹായം ലഭിക്കില്ലെന്ന ആശങ്കയും ഉയരുന്നു.

അടിയന്തര സഹായവും പൂർണമായി വിതരണം ചെയ്തില്ല
സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര സഹായം മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ മുഴുവൻ കുടുംബങ്ങൾക്കും ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ഇതുവരെ എല്ലാവർക്കും തുക ലഭിച്ചിട്ടില്ല. പരാതി ഉന്നയിക്കുന്നവരോട് ‘നേരിട്ട് ദുരന്തം ബാധിച്ചിട്ടില്ല’ എന്നാണ് അധികൃതർ മറുപടി നൽകുന്നത്.

ഗുണഭോക്തൃ പട്ടികയിൽ അർഹർ പുറത്ത്
പുനരധിവാസത്തിനുള്ള ഗുണഭോക്തൃ പട്ടിക തയാറാക്കിയപ്പോൾ, അർഹരായ പല കുടുംബങ്ങളും പുറത്തായിരുന്നു. ഉപജീവന ധനസഹായ വിതരണത്തിലും സമാന രീതി സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. ദുരന്തബാധിതർക്ക് ആശ്വാസമേകേണ്ട ഈ സഹായം വേഗത്തിൽ ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth Story : രോഹിത് വെമുല, ഫാത്തിമ ലത്തീഫ്...: ഉന്നത വിദ്യാലയങ്ങളിൽ ആത്മഹത്യകൾ പെരുകുന്നു; ജാതി വിവേചനവും, ഇസ്‌ലാമോഫോബിയയും പ്രധാന കാരണങ്ങൾ

National
  •  2 days ago
No Image

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

Kerala
  •  2 days ago
No Image

മാട്ടൂൽ സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു

obituary
  •  2 days ago
No Image

ടി-20യിലെ അദ്ദേഹത്തിന്റെ റെക്കോർഡ് മറികടക്കുക അസാധ്യമാണ്: അഭിഷേക് ശർമ്മ

Cricket
  •  2 days ago
No Image

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Kerala
  •  2 days ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  2 days ago
No Image

ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന വിധി നടപ്പാക്കാതെ സർക്കാർ

Kerala
  •  2 days ago
No Image

ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം;  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം 

Kerala
  •  2 days ago
No Image

അമൃത് ഭാരത് ട്രെയിൻ: മംഗളൂരുവിലേക്ക് 17 മണിക്കൂര്‍; തിരിച്ചുള്ള യാത്രക്ക് 14 മണിക്കൂര്‍

Kerala
  •  2 days ago