HOME
DETAILS

സുപ്രിം കോടതിയാണ് നിയമമുണ്ടാക്കുന്നതെങ്കില്‍ രാജ്യത്തെ പാര്‍ലമെന്റ് അടച്ചു പൂട്ടട്ടെ' പരമോന്നത കോടതിക്കെതിരെ പരാമര്‍ശവുമായി ബി.ജെ.പി; വ്യക്തിപരമായ പ്രതികരണമെന്ന് പാര്‍ട്ടി

  
Web Desk
April 20, 2025 | 5:17 AM

BJP MP Nishikant Dubey Slams Supreme Court Sparks Political Uproar

ന്യൂഡല്‍ഹി: സുപ്രിംകോടതിക്കെതിരെ പരാമര്‍ശവുമായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. രാജ്യത്ത് സുപ്രിം കോടതിയാണ് നിയമമുണ്ടാക്കുന്നതെങ്കില്‍ പാര്‍ലമെന്റ് അടച്ചുപൂട്ടുന്നതാണ് നല്ലതെന്നാണ് ബി.ജെ.പി എം.പിയുടെ പരാമര്‍ശം. എക്‌സിലായിരുന്നു എം.പി ഈ പ്രതികരണം നടത്തിയത്. 

പോസ്റ്റ് വിവാദമായതിന് പിന്നാലെ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലും ദുബെ സുപ്രിംകോടതിക്കെതിരെ കടുത്ത പരാമര്‍ശമാണ് നടത്തിയത്. 
രാജ്യത്ത് മതപരമായ യുദ്ധങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിന്റെ ഉത്തരവാദികള്‍ സുപ്രിംകോടതിയാണെന്ന് ഇയാള്‍ അഭിമുഖത്തില്‍ പ്രതികരിച്ചു. ആഭ്യന്തര യുദ്ധങ്ങള്‍ക്ക് കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നും ദുബെ പറഞ്ഞു. സുപ്രിം കോടതി അതിരുകള്‍ ലംഘിക്കുകയാണെന്നും എം.പി പ്രതികരിച്ചു. 

ആര്‍ട്ടിക്കള്‍ 368 പ്രകാരം പാര്‍ലമെന്റിന് നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അവകാശമുണ്ട്. ഈ നിയമങ്ങള്‍ വ്യാഖ്യാനിക്കുകയാണ് കോടതി ചെയ്യേണ്ടത്. എന്നാല്‍, പ്രസിഡന്റിനും ഗവര്‍ണര്‍ക്കും നിയമങ്ങള്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കോടതി. രാമക്ഷേത്രം, കൃഷ്ണജന്മഭൂമി, ഗ്യാന്‍വ്യാപി എന്നിവ മുന്നിലെത്തുമ്പോള്‍ രേഖകള്‍ ആവശ്യപ്പെടും. എന്നാല്‍, മുഗളന്‍മാര്‍ നിര്‍മിച്ച പള്ളികളുടെ കാര്യം വരുമ്പോള്‍ ഒരു രേഖകളും ആവശ്യപ്പെടില്ല- എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ദുബെ പറയുന്നു. 

അതേസമയം, ദുബെയുടെ പരാമര്‍ശത്തില്‍ നിന്ന് തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറിയിരിക്കുകയാണ് ബി.ജെ.പി. ദുബെയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ വ്യക്തമാക്കിയത്. ദുബെയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ബി.ജെ.പി ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും നദ്ദ വിശദീകരിച്ചു. ദുബെയ്ക്ക് പാര്‍ട്ടി താക്കീത് നല്‍കിയതായും അധ്യക്ഷന്‍ അറിയിച്ചു. അതേസമയം, നിഷികാന്ത് ദുബെക്കെതിരി സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. 

എന്നാല്‍ നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സുപ്രിം കോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു ധന്‍കറിന്റെ വിമര്‍ശനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  14 hours ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  14 hours ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  15 hours ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  15 hours ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  16 hours ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  16 hours ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  16 hours ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  17 hours ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  17 hours ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  17 hours ago