HOME
DETAILS

സുപ്രിം കോടതിയാണ് നിയമമുണ്ടാക്കുന്നതെങ്കില്‍ രാജ്യത്തെ പാര്‍ലമെന്റ് അടച്ചു പൂട്ടട്ടെ' പരമോന്നത കോടതിക്കെതിരെ പരാമര്‍ശവുമായി ബി.ജെ.പി; വ്യക്തിപരമായ പ്രതികരണമെന്ന് പാര്‍ട്ടി

  
Web Desk
April 20, 2025 | 5:17 AM

BJP MP Nishikant Dubey Slams Supreme Court Sparks Political Uproar

ന്യൂഡല്‍ഹി: സുപ്രിംകോടതിക്കെതിരെ പരാമര്‍ശവുമായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. രാജ്യത്ത് സുപ്രിം കോടതിയാണ് നിയമമുണ്ടാക്കുന്നതെങ്കില്‍ പാര്‍ലമെന്റ് അടച്ചുപൂട്ടുന്നതാണ് നല്ലതെന്നാണ് ബി.ജെ.പി എം.പിയുടെ പരാമര്‍ശം. എക്‌സിലായിരുന്നു എം.പി ഈ പ്രതികരണം നടത്തിയത്. 

പോസ്റ്റ് വിവാദമായതിന് പിന്നാലെ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലും ദുബെ സുപ്രിംകോടതിക്കെതിരെ കടുത്ത പരാമര്‍ശമാണ് നടത്തിയത്. 
രാജ്യത്ത് മതപരമായ യുദ്ധങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിന്റെ ഉത്തരവാദികള്‍ സുപ്രിംകോടതിയാണെന്ന് ഇയാള്‍ അഭിമുഖത്തില്‍ പ്രതികരിച്ചു. ആഭ്യന്തര യുദ്ധങ്ങള്‍ക്ക് കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നും ദുബെ പറഞ്ഞു. സുപ്രിം കോടതി അതിരുകള്‍ ലംഘിക്കുകയാണെന്നും എം.പി പ്രതികരിച്ചു. 

ആര്‍ട്ടിക്കള്‍ 368 പ്രകാരം പാര്‍ലമെന്റിന് നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അവകാശമുണ്ട്. ഈ നിയമങ്ങള്‍ വ്യാഖ്യാനിക്കുകയാണ് കോടതി ചെയ്യേണ്ടത്. എന്നാല്‍, പ്രസിഡന്റിനും ഗവര്‍ണര്‍ക്കും നിയമങ്ങള്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കോടതി. രാമക്ഷേത്രം, കൃഷ്ണജന്മഭൂമി, ഗ്യാന്‍വ്യാപി എന്നിവ മുന്നിലെത്തുമ്പോള്‍ രേഖകള്‍ ആവശ്യപ്പെടും. എന്നാല്‍, മുഗളന്‍മാര്‍ നിര്‍മിച്ച പള്ളികളുടെ കാര്യം വരുമ്പോള്‍ ഒരു രേഖകളും ആവശ്യപ്പെടില്ല- എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ദുബെ പറയുന്നു. 

അതേസമയം, ദുബെയുടെ പരാമര്‍ശത്തില്‍ നിന്ന് തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറിയിരിക്കുകയാണ് ബി.ജെ.പി. ദുബെയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ വ്യക്തമാക്കിയത്. ദുബെയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ബി.ജെ.പി ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും നദ്ദ വിശദീകരിച്ചു. ദുബെയ്ക്ക് പാര്‍ട്ടി താക്കീത് നല്‍കിയതായും അധ്യക്ഷന്‍ അറിയിച്ചു. അതേസമയം, നിഷികാന്ത് ദുബെക്കെതിരി സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. 

എന്നാല്‍ നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സുപ്രിം കോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു ധന്‍കറിന്റെ വിമര്‍ശനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സ്‌റേ പരിശോധനയില്‍ കള്ളിവെളിച്ചത്തായി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Kerala
  •  4 days ago
No Image

ഇനി ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാം പേടി കൂടാതെ; 'റെയില്‍ മൈത്രി'യുമായി കേരള പൊലിസ്

Kerala
  •  4 days ago
No Image

തിരുവല്ലയില്‍ നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  4 days ago
No Image

കിഴക്കൻ കാറ്റിന്റെ സ്വാധീനം; കേരളത്തിൽ നാളെ മുതൽ വീണ്ടും മഴക്ക് സാധ്യത

Kerala
  •  4 days ago
No Image

മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗന്റെ പൊതുദർശനം ഇന്ന്; സംസ്കാരം വൈകിട്ട് നാലിന് 

Kerala
  •  4 days ago
No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  5 days ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  5 days ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  5 days ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  5 days ago