HOME
DETAILS

സുപ്രിം കോടതിയാണ് നിയമമുണ്ടാക്കുന്നതെങ്കില്‍ രാജ്യത്തെ പാര്‍ലമെന്റ് അടച്ചു പൂട്ടട്ടെ' പരമോന്നത കോടതിക്കെതിരെ പരാമര്‍ശവുമായി ബി.ജെ.പി; വ്യക്തിപരമായ പ്രതികരണമെന്ന് പാര്‍ട്ടി

  
Farzana
April 20 2025 | 05:04 AM

BJP MP Nishikant Dubey Slams Supreme Court Sparks Political Uproar

ന്യൂഡല്‍ഹി: സുപ്രിംകോടതിക്കെതിരെ പരാമര്‍ശവുമായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. രാജ്യത്ത് സുപ്രിം കോടതിയാണ് നിയമമുണ്ടാക്കുന്നതെങ്കില്‍ പാര്‍ലമെന്റ് അടച്ചുപൂട്ടുന്നതാണ് നല്ലതെന്നാണ് ബി.ജെ.പി എം.പിയുടെ പരാമര്‍ശം. എക്‌സിലായിരുന്നു എം.പി ഈ പ്രതികരണം നടത്തിയത്. 

പോസ്റ്റ് വിവാദമായതിന് പിന്നാലെ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലും ദുബെ സുപ്രിംകോടതിക്കെതിരെ കടുത്ത പരാമര്‍ശമാണ് നടത്തിയത്. 
രാജ്യത്ത് മതപരമായ യുദ്ധങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിന്റെ ഉത്തരവാദികള്‍ സുപ്രിംകോടതിയാണെന്ന് ഇയാള്‍ അഭിമുഖത്തില്‍ പ്രതികരിച്ചു. ആഭ്യന്തര യുദ്ധങ്ങള്‍ക്ക് കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നും ദുബെ പറഞ്ഞു. സുപ്രിം കോടതി അതിരുകള്‍ ലംഘിക്കുകയാണെന്നും എം.പി പ്രതികരിച്ചു. 

ആര്‍ട്ടിക്കള്‍ 368 പ്രകാരം പാര്‍ലമെന്റിന് നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അവകാശമുണ്ട്. ഈ നിയമങ്ങള്‍ വ്യാഖ്യാനിക്കുകയാണ് കോടതി ചെയ്യേണ്ടത്. എന്നാല്‍, പ്രസിഡന്റിനും ഗവര്‍ണര്‍ക്കും നിയമങ്ങള്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കോടതി. രാമക്ഷേത്രം, കൃഷ്ണജന്മഭൂമി, ഗ്യാന്‍വ്യാപി എന്നിവ മുന്നിലെത്തുമ്പോള്‍ രേഖകള്‍ ആവശ്യപ്പെടും. എന്നാല്‍, മുഗളന്‍മാര്‍ നിര്‍മിച്ച പള്ളികളുടെ കാര്യം വരുമ്പോള്‍ ഒരു രേഖകളും ആവശ്യപ്പെടില്ല- എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ദുബെ പറയുന്നു. 

അതേസമയം, ദുബെയുടെ പരാമര്‍ശത്തില്‍ നിന്ന് തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറിയിരിക്കുകയാണ് ബി.ജെ.പി. ദുബെയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ വ്യക്തമാക്കിയത്. ദുബെയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ബി.ജെ.പി ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും നദ്ദ വിശദീകരിച്ചു. ദുബെയ്ക്ക് പാര്‍ട്ടി താക്കീത് നല്‍കിയതായും അധ്യക്ഷന്‍ അറിയിച്ചു. അതേസമയം, നിഷികാന്ത് ദുബെക്കെതിരി സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. 

എന്നാല്‍ നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സുപ്രിം കോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു ധന്‍കറിന്റെ വിമര്‍ശനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  16 hours ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  16 hours ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  17 hours ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  17 hours ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  17 hours ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  17 hours ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  18 hours ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  18 hours ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  18 hours ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  19 hours ago