HOME
DETAILS

പുതിയ പാർട്ടിയായി ജെ.ഡി.എസ് കേരള ഘടകം; നടപടി തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  
April 21, 2025 | 2:43 AM

JDS Kerala unit becomes new party Central Election Commission begins process

കൊച്ചി: ദേശീയ നേതൃത്വം എൻ.ഡി.എയിലേക്ക് പോയതിനാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പുതിയ പേരിലും ചിഹ്നത്തിലും മത്സരിക്കാൻ ജെ.ഡി.എസ് കേരള ഘടകം. ഇതിനുള്ള നടപടിക്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ തലത്തിൽ ആരംഭിച്ചു. 
രണ്ടുമാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇടതു മുന്നണിയുടെ ഭാഗമായി മത്സരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അംഗീകാരം കിട്ടിയാൽ ജെ.ഡി.എസ് സംസ്ഥാന  ഘടകത്തെ പൂർണമായി പുതിയ പാർട്ടിയിലേക്ക് ലയിപ്പിക്കും. ഇതുവഴി കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ കഴിയുമെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ്  നടപടി. ജനതാദൾ എന്ന പഴയ പേരും പിളർപ്പിനെ തുടർന്ന് മരവിപ്പിക്കപ്പെട്ട ചിഹ്നമായ ചക്രവും  ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവർത്തകരും. 

തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത് തള്ളിയാൽ ജനത, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഉൾക്കൊള്ളുന്ന പേരുകൾ നൽകുന്നതും പരിഗണനയിലുണ്ട്. ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ എൻ.ഡി.എയിൽ പോയതോടെ ദേശീയ നേതൃത്വവുമായി ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചെങ്കിലും  സാങ്കേതികമായി ഇപ്പോഴും  ജെ.ഡി.എസ്  കേരള ഘടകമാണ്. 
എൻ.ഡി.എ ഘടകകക്ഷിയെ കേരളത്തിൽ മന്ത്രിസഭയിലും എൽ.ഡി.എഫിലും ഉൾപ്പെടുത്തുന്നതിനെതിരേ പ്രതിപക്ഷം ആരോപണം കടുപ്പിച്ചതോടെ ഏതെങ്കിലും പാർട്ടിയിൽ ലയിക്കണമെന്ന നിർദേശം സി.പി.എം കടുപ്പിച്ചു. ഇതോടെ എൽ.ഡി.എഫിൽ നിലനിൽക്കാൻ  മറ്റ് ചില  പാർട്ടികളിൽ ലയിക്കാൻ ചർച്ച നടത്തിയെങ്കിലും ഫലപ്രദമായില്ല.

ഇതിനേത്തുടർന്നാണ് വിശ്വസ്തരെ നിയോഗിച്ച് പുതിയ പാർട്ടി രൂപീകരിക്കാനും അതിൽ ലയിച്ച് സാങ്കേതികത്വം മറികടക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.  സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി. മുരുകദാസ്  കൺവീനറായ ഉപസമിതി ഇതിനായി നീക്കങ്ങൾ ആരംഭിച്ചിട്ട്   ആറ് മാസത്തിലധികമായി. കഴിഞ്ഞ മാസമാണ് പുതിയ പാർട്ടിയുടെ അപേക്ഷയിൽ കമ്മിഷൻ നടപടികൾ ആരംഭിച്ചത്. മറ്റ് രാഷ്ട്രീയപാർട്ടികളിൽ അംഗമല്ലാത്ത 100ലധികം പേർ ചേർന്നാണ് പുതിയ പാർട്ടി സാങ്കേതികമായി നിലവിൽ വരുക.  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടികൾ ജൂണിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

JDS Kerala unit becomes new party Central Election Commission begins process



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള: ശങ്കർദാസിനെയും വിജയകുമാറിനെയും ഒഴിവാക്കിയത് എന്തിന്? എസ്ഐടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

latest
  •  12 days ago
No Image

മോശം കാലാവസ്ഥയെത്തുടർന്ന് അടച്ച ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു: ഇന്ന് വൈകുന്നേരം 4 മണി മുതൽ സന്ദർശകർക്ക് സ്വാഗതം

uae
  •  12 days ago
No Image

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും: ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം

Kerala
  •  12 days ago
No Image

റോഡരികിൽ മാലിന്യം തള്ളി മുങ്ങാമെന്ന് കരുതി; പക്ഷേ ബില്ല് പണികൊടുത്തു; കൂൾബാർ ഉടമയ്ക്ക് പതിനായിരം പിഴ

Kerala
  •  12 days ago
No Image

ബോണ്ടി ബീച്ച് വെടിവെപ്പ്: വിറ്റഴിച്ച തോക്കുകള്‍ തിരികെ വാങ്ങാന്‍ ഉത്തരവിട്ട് ആസ്‌ത്രേലിയയില്‍ പ്രധാനമന്ത്രി

International
  •  12 days ago
No Image

കടൽക്ഷോഭവും കനത്ത മഴയും; ദുബൈ - ഷാർജ ഫെറി സർവിസുകൾ നിർ‍ത്തിവെച്ച് ആർടിഎ

uae
  •  12 days ago
No Image

''പരാതിപ്പെട്ടത് എന്റെ തെറ്റ്; ഇത്തരം വൈകൃതം പ്രചരിപ്പിക്കുന്നവരോട്, നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ'': അതിജീവിത

Kerala
  •  12 days ago
No Image

ഒമാനിൽ നിറഞ്ഞൊഴുകുന്ന വാദി മുറിച്ചുകടക്കാൻ ശ്രമം; വാഹനം ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ

uae
  •  12 days ago
No Image

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; രാം നാരായണന്റെ ദേഹം മുഴുവന്‍ അടിയേറ്റ പാടുകള്‍; രണ്ട് മക്കളുണ്ട്, കുടുംബം പോറ്റാനാണ് വന്നതെന്ന് ബന്ധുക്കള്‍

Kerala
  •  12 days ago
No Image

രക്തസാക്ഷികളുടെ പേരില്‍ ഡി.എസ്.യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ; ചടങ്ങ് റദ്ദാക്കി വി.സി

Kerala
  •  12 days ago