HOME
DETAILS

പുതിയ പാർട്ടിയായി ജെ.ഡി.എസ് കേരള ഘടകം; നടപടി തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  
April 21, 2025 | 2:43 AM

JDS Kerala unit becomes new party Central Election Commission begins process

കൊച്ചി: ദേശീയ നേതൃത്വം എൻ.ഡി.എയിലേക്ക് പോയതിനാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പുതിയ പേരിലും ചിഹ്നത്തിലും മത്സരിക്കാൻ ജെ.ഡി.എസ് കേരള ഘടകം. ഇതിനുള്ള നടപടിക്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ തലത്തിൽ ആരംഭിച്ചു. 
രണ്ടുമാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇടതു മുന്നണിയുടെ ഭാഗമായി മത്സരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അംഗീകാരം കിട്ടിയാൽ ജെ.ഡി.എസ് സംസ്ഥാന  ഘടകത്തെ പൂർണമായി പുതിയ പാർട്ടിയിലേക്ക് ലയിപ്പിക്കും. ഇതുവഴി കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ കഴിയുമെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ്  നടപടി. ജനതാദൾ എന്ന പഴയ പേരും പിളർപ്പിനെ തുടർന്ന് മരവിപ്പിക്കപ്പെട്ട ചിഹ്നമായ ചക്രവും  ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവർത്തകരും. 

തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത് തള്ളിയാൽ ജനത, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഉൾക്കൊള്ളുന്ന പേരുകൾ നൽകുന്നതും പരിഗണനയിലുണ്ട്. ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ എൻ.ഡി.എയിൽ പോയതോടെ ദേശീയ നേതൃത്വവുമായി ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചെങ്കിലും  സാങ്കേതികമായി ഇപ്പോഴും  ജെ.ഡി.എസ്  കേരള ഘടകമാണ്. 
എൻ.ഡി.എ ഘടകകക്ഷിയെ കേരളത്തിൽ മന്ത്രിസഭയിലും എൽ.ഡി.എഫിലും ഉൾപ്പെടുത്തുന്നതിനെതിരേ പ്രതിപക്ഷം ആരോപണം കടുപ്പിച്ചതോടെ ഏതെങ്കിലും പാർട്ടിയിൽ ലയിക്കണമെന്ന നിർദേശം സി.പി.എം കടുപ്പിച്ചു. ഇതോടെ എൽ.ഡി.എഫിൽ നിലനിൽക്കാൻ  മറ്റ് ചില  പാർട്ടികളിൽ ലയിക്കാൻ ചർച്ച നടത്തിയെങ്കിലും ഫലപ്രദമായില്ല.

ഇതിനേത്തുടർന്നാണ് വിശ്വസ്തരെ നിയോഗിച്ച് പുതിയ പാർട്ടി രൂപീകരിക്കാനും അതിൽ ലയിച്ച് സാങ്കേതികത്വം മറികടക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.  സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി. മുരുകദാസ്  കൺവീനറായ ഉപസമിതി ഇതിനായി നീക്കങ്ങൾ ആരംഭിച്ചിട്ട്   ആറ് മാസത്തിലധികമായി. കഴിഞ്ഞ മാസമാണ് പുതിയ പാർട്ടിയുടെ അപേക്ഷയിൽ കമ്മിഷൻ നടപടികൾ ആരംഭിച്ചത്. മറ്റ് രാഷ്ട്രീയപാർട്ടികളിൽ അംഗമല്ലാത്ത 100ലധികം പേർ ചേർന്നാണ് പുതിയ പാർട്ടി സാങ്കേതികമായി നിലവിൽ വരുക.  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടികൾ ജൂണിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

JDS Kerala unit becomes new party Central Election Commission begins process



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പണമില്ലെന്ന് പറഞ്ഞപ്പോൾ കൊന്നു, എല്ലാം സംഭവിച്ചുപോയത്'; ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊന്ന പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി

National
  •  2 days ago
No Image

പഴകിയ ഭക്ഷണം വിൽക്കാൻ നീക്കം; അൽ ദൈദിൽ 13 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

uae
  •  2 days ago
No Image

ഭരണരംഗത്തും ഇനി എഐ വിപ്ലവം; രണ്ട് വർഷത്തിനുള്ളിൽ പകുതി സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാക്കാൻ യുഎഇ

uae
  •  2 days ago
No Image

കൊച്ചിയിൽ മത്യാസ് 'മാജിക്'; ഇഞ്ചുറി ടൈമിൽ ഒഡിഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

Football
  •  2 days ago
No Image

ഇന്ധനവില 28 രൂപ കൂടുമെന്നത് വ്യാജം; റിപ്പോർട്ടുകൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം

latest
  •  2 days ago
No Image

യുഎഇ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി; സുരക്ഷാ സഹകരണം ശക്തമാക്കാൻ തീരുമാനം

bahrain
  •  2 days ago
No Image

വാംഖഡെ കീഴടക്കി മലയാളി കരുത്ത്; അവസാന പന്തിലെ സിക്സറിൽ സെഞ്ചുറി പൂർത്തിയാക്കി സഞ്ജു

Cricket
  •  2 days ago
No Image

സംഘർഷങ്ങൾക്കിടയിലും സമാധാനത്തിന്റെ വഴിവിളക്കായി ഖത്തർ; അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ

qatar
  •  2 days ago
No Image

കോടാലിയിൽ വീണ്ടും നടുക്കം: പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീടിന്റെ കിടപ്പുമുറിയിൽ ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി; ഇതുവരെ പിടികൂടിയത് നാലെണ്ണത്തിനെ

Kerala
  •  2 days ago
No Image

'പൻസാരെയുടെ വിധി നിനക്കും ഉണ്ടാകും, നാവരിയും'; പുസ്തക പ്രസാധകനെ ഭീഷണിപ്പെടുത്തി ശിവസേന എം.എൽ.എ

crime
  •  2 days ago