HOME
DETAILS

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

  
April 21 2025 | 16:04 PM

East SI Suspended for Assaulting Father and Son in Kollam

കൊല്ലം: ബസ് കാത്തുനിന്ന അച്ഛനും മകനും മർദ്ദിക്കപ്പെട്ടെന്ന പരാതിയുടെ പശ്ചാത്തലത്തിൽ കൊല്ലം ഈസ്റ്റ് എസ്.ഐ ടി. സുമേഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് എസിപി നടത്തിയ അന്വേഷണത്തിൽ എസ്.ഐക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കിരൺ നാരായണനാണ് സസ്പെൻഷൻ ഉത്തരവിട്ടത്. സംഭവം ഇനി അന്വേഷിക്കാനുള്ള ചുമതല കൊല്ലം എസിപിക്ക് ലഭിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ ചിന്നക്കടയിൽ ബസ് കാത്തുനിന്നിരുന്ന കരിക്കോട് സ്വദേശികളായ നാസറിനെയും മകനായ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സെയ്ദിനെയും എസ്.ഐ മർദ്ദിച്ചതായാണ് പരാതി. "മദ്യപിച്ചിട്ടുണ്ടോ?" എന്ന് ചോദിച്ചാണ് മർദ്ദനം തുടങ്ങിയതെന്ന് നാസർ ആരോപിക്കുന്നു. അച്ഛനെ മർദ്ദിക്കുമ്പോൾ ഇടപെട്ടതിനെത്തുടർന്ന് താൻ ആക്രമണത്തിന് ഇരയായതാണെന്ന് സെയ്ദ് പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം പോലീസുകാർ വീണ്ടും മർദ്ദിച്ചതായും മകൻ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.ഇതോടൊപ്പം ട്രാൻസ്‌ജെൻഡർ വ്യക്തികളോടും എസ്.ഐ അക്രമം നടത്തിയതായി മുമ്പ് പരാതി ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഈ ഓർഡറുകൾക്ക് പിന്നാലെ പൊലീസ് വകുപ്പിൽ നിന്നും കൂടുതൽ നടപടി ഉണ്ടാകാനാണ് സാധ്യത.

In Kollam East Police Station SI T Sumesan has been suspended following allegations of assaulting a father and son waiting at a bus stop in Chinnakada The victims Karikode natives Nassar and his son Syed claimed they were beaten without reason Syed a KSU district general secretary stated he was attacked while trying to protect his father A report by the Special Branch ACP found lapses in the SIs conduct leading the District Police Chief to order his suspension There are also previous complaints against the SI for allegedly assaulting transgender individuals An internal inquiry is ongoing under the Kollam ACP



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  a day ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  a day ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  a day ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  a day ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  a day ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a day ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  a day ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  a day ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  a day ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  a day ago

No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  a day ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  a day ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  a day ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  a day ago