HOME
DETAILS

പഹൽഗാം ഭീകരാക്രമണം: ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താന് പിന്തുണയുമായി ചൈന

  
April 27, 2025 | 4:44 PM

Pahalgam Terror Attack China Backs Pakistan Amid Escalating India-Pak Tensions

 ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഉടൻ നിഷ്പക്ഷമായ അന്വേഷണം ആരംഭിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇക്കാര്യം വ്യക്തമാക്കി. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും, സംഘർഷം ലഘൂകരിക്കാൻ സംഭാഷണത്തിൽ ഏർപ്പെടണമെന്നും ചൈന പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.

ഭീകരതയെ ചെറുക്കൽ എല്ലാ രാജ്യങ്ങളുടെയും പൊതു ഉത്തരവാദിത്തമാണെന്നും, പാകിസ്താന്റെ ഭീകരവിരുദ്ധ ശ്രമങ്ങൾക്ക് ചൈനയുടെ പിന്തുണ തുടരുമെന്നും വാങ് യി ഉറപ്പിച്ചു. പഹൽഗാമിലെ ആക്രമണത്തിന് ശേഷം, ഇന്ത്യയുടെ പരമാധികാരവും സുരക്ഷാ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിൽ ചൈന തങ്ങളുടെ അടുത്ത സഖ്യകക്ഷിയായ പാകിസ്താനെ പിന്തുണക്കുകയും സംയമനം പാലിക്കാനും വാങ് യി  ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് പിന്തുണ നൽകുന്നതായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

പഹൽഗാമിലെ ആക്രമണത്തിനു പിന്നാലെ ഇന്ത്യയുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷം ചർച്ച ചെയ്യാൻ പാക് ഉപപ്രധാനമന്ത്രി ദാർ വാങ് യിയുമായി ഫോൺ വഴി സംഭാഷണം നടത്തി. X-ൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, പാകിസ്താൻ വിദേശകാര്യ മന്ത്രാലയം സംഭാഷണം സ്ഥിരീകരിച്ചു. പ്രാദേശിക സ്ഥിതിഗതികൾ ദാർ വിശദീകരിച്ചതായും, ഇന്ത്യയുടെ "ഏകപക്ഷീയവും നിയമവിരുദ്ധവുമായ" നടപടികളെയും പാകിസ്താനെതിരായ അടിസ്ഥാനരഹിത പ്രചാരണത്തെയും അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞതായും പ്രസ്താവനയിൽ പറയുന്നു. ചൈനയുടെ തുടർച്ചയായ പിന്തുണയ്ക്ക് ദാർ നന്ദി രേഖപ്പെടുത്തി. 

പ്രാദേശിക സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കാനും, പരസ്പര ബഹുമാനം ഉറപ്പാക്കാനും, ഏകപക്ഷീയതയ്ക്കും ആധിപത്യ നയങ്ങൾക്കുമെതിരെ ഒന്നിച്ച് നിൽക്കാനും ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവന വ്യക്തമാക്കി. മേഖലയിലും അതിനപ്പുറത്തും സമാധാനം, സുരക്ഷ, സുസ്ഥിര വികസനം എന്നിവ മുന്നോട്ടുകൊണ്ടുപോകാൻ ഇരു രാജ്യങ്ങളും അടുത്ത ആശയവിനിമയവും ഏകോപനവും തുടരാൻ ധാരണയായി.

ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ നടന്ന ഭീകരാക്രമണമാണ് ഇന്ത്യ-പാക് സംഘർഷം വർദ്ധിപ്പിച്ചത്. 25 വർഷത്തിനിടെ സാധാരണക്കാർക്കെതിരായ ഏറ്റവും മോശം ആക്രമണമായി വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവത്തിൽ, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  2 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago