HOME
DETAILS

പഹൽഗാം ഭീകരാക്രമണം: ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താന് പിന്തുണയുമായി ചൈന

  
April 27, 2025 | 4:44 PM

Pahalgam Terror Attack China Backs Pakistan Amid Escalating India-Pak Tensions

 ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഉടൻ നിഷ്പക്ഷമായ അന്വേഷണം ആരംഭിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇക്കാര്യം വ്യക്തമാക്കി. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും, സംഘർഷം ലഘൂകരിക്കാൻ സംഭാഷണത്തിൽ ഏർപ്പെടണമെന്നും ചൈന പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.

ഭീകരതയെ ചെറുക്കൽ എല്ലാ രാജ്യങ്ങളുടെയും പൊതു ഉത്തരവാദിത്തമാണെന്നും, പാകിസ്താന്റെ ഭീകരവിരുദ്ധ ശ്രമങ്ങൾക്ക് ചൈനയുടെ പിന്തുണ തുടരുമെന്നും വാങ് യി ഉറപ്പിച്ചു. പഹൽഗാമിലെ ആക്രമണത്തിന് ശേഷം, ഇന്ത്യയുടെ പരമാധികാരവും സുരക്ഷാ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിൽ ചൈന തങ്ങളുടെ അടുത്ത സഖ്യകക്ഷിയായ പാകിസ്താനെ പിന്തുണക്കുകയും സംയമനം പാലിക്കാനും വാങ് യി  ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് പിന്തുണ നൽകുന്നതായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

പഹൽഗാമിലെ ആക്രമണത്തിനു പിന്നാലെ ഇന്ത്യയുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷം ചർച്ച ചെയ്യാൻ പാക് ഉപപ്രധാനമന്ത്രി ദാർ വാങ് യിയുമായി ഫോൺ വഴി സംഭാഷണം നടത്തി. X-ൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, പാകിസ്താൻ വിദേശകാര്യ മന്ത്രാലയം സംഭാഷണം സ്ഥിരീകരിച്ചു. പ്രാദേശിക സ്ഥിതിഗതികൾ ദാർ വിശദീകരിച്ചതായും, ഇന്ത്യയുടെ "ഏകപക്ഷീയവും നിയമവിരുദ്ധവുമായ" നടപടികളെയും പാകിസ്താനെതിരായ അടിസ്ഥാനരഹിത പ്രചാരണത്തെയും അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞതായും പ്രസ്താവനയിൽ പറയുന്നു. ചൈനയുടെ തുടർച്ചയായ പിന്തുണയ്ക്ക് ദാർ നന്ദി രേഖപ്പെടുത്തി. 

പ്രാദേശിക സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കാനും, പരസ്പര ബഹുമാനം ഉറപ്പാക്കാനും, ഏകപക്ഷീയതയ്ക്കും ആധിപത്യ നയങ്ങൾക്കുമെതിരെ ഒന്നിച്ച് നിൽക്കാനും ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവന വ്യക്തമാക്കി. മേഖലയിലും അതിനപ്പുറത്തും സമാധാനം, സുരക്ഷ, സുസ്ഥിര വികസനം എന്നിവ മുന്നോട്ടുകൊണ്ടുപോകാൻ ഇരു രാജ്യങ്ങളും അടുത്ത ആശയവിനിമയവും ഏകോപനവും തുടരാൻ ധാരണയായി.

ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ നടന്ന ഭീകരാക്രമണമാണ് ഇന്ത്യ-പാക് സംഘർഷം വർദ്ധിപ്പിച്ചത്. 25 വർഷത്തിനിടെ സാധാരണക്കാർക്കെതിരായ ഏറ്റവും മോശം ആക്രമണമായി വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവത്തിൽ, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago