HOME
DETAILS

സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടി വധം; എട്ടുപേര്‍ അറസ്റ്റില്‍

  
Web Desk
May 03 2025 | 10:05 AM

police arrest Eight youth in Suhas Shetty case

മംഗളൂരു: മംഗളുരുവില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്ന കേസില്‍ എട്ട് പേര്‍ പിടിയില്‍. സൂറത്കല്ലില്‍ സുഹാസ് ഷെട്ടിയും, സംഘവും വെട്ടിക്കൊന്ന ഫാസിലിന്റെ സഹോദനും സുഹൃത്തുക്കളുമാണ് പിടിയിലായത്.  

അബ്ദുല്‍ സഫ്വാന്‍ (29), നിയാസ് (28), മുഹമ്മദ് മുസമ്മില്‍ (32), രഞ്ജിത് ആദി (19), ഖലന്ദര്‍ ഷാഫി (31), നാഗരാജ് (20), മുഹമ്മദ് റിസ്വാന്‍ (28), ആദില്‍ മെഹറൂഫ് എന്നിവരാണ് പിടിയിലായത്. ഇവര്‍ കലസ, ബജ്‌പെ സ്വദേശികളാണ്. മംഗളൂരു ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. 

കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൊലയാളികള്‍ക്കായി പൊലിസ് അഞ്ച് പ്രത്യേക സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്. 

മംഗളൂരു പൊലിസിന്റെ റൗഡി ലിസ്റ്റില്‍ പേരുള്ള ആളായിരുന്നു കൊല്ലപ്പെട്ട സുഹാസ്. 2022ല്‍ ജൂലൈ 28നാണ് സുഹാസ് ഷെട്ടിയും, കൂട്ടാളികളും ചേര്‍ന്ന് സൂറത്കല്ലിലെ ഫാസിലെന്ന ചെറുപ്പക്കാരനെ പൊതുസ്ഥലത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിലെ മുഖ്യപ്രതിയായിരുന്ന സുഹാസ് ഷെട്ടി അന്ന് ബജ്‌റങ് ദള്‍ നേതാവിയിരുന്നു. 

ബിജെപിയുടെ യുവ പ്രവര്‍ത്തകനായിരുന്ന പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ഫാസിലിനെ കൊന്നതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. അറസ്റ്റിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ സുഹാസിന് പിന്നീട് പ്രത്യേക ചുമതലകളൊന്നും നല്‍കിയിരുന്നില്ല. 


സുള്ള്യയില്‍ മസൂദ് എന്ന യുവാവിനെ ഒരുസംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊന്നതിനു പിന്നാലെയാണ് ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരു കൊല്ലപ്പെടുന്നത്. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് മുഹമ്മദ് ഫാസിലിനെ സുഹാസ് ഷെട്ടിയും സംഘവും കൊലപ്പെടുത്തിയത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 8.15ഓടെയാണ് കിന്നിപ്പടവില്‍ നടുറോഡില്‍ വെച്ച് സുഹാസ് ഷെട്ടി വെട്ടേറ്റു മരിച്ചത്. അഞ്ചോളം പേര്‍ ചേര്‍ന്ന് ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രമണത്തിന് ശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം യുവാവിനെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ആള്‍ക്കൂട്ടം, വിസമ്മതിച്ചപ്പോള്‍ അസഭ്യവര്‍ഷം

National
  •  a day ago
No Image

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

തലബാത് പ്രോ ഉപയോക്താക്കൾക്ക് ബോൾട്ട് വാഹന യാത്രകളിൽ പ്രത്യേക നിരക്കിളവ്

uae
  •  a day ago
No Image

ഡോക്ടറാകണോ? ഒപ്പമുണ്ട് ഡോക്ടർമാർ; എജു എക്‌സ്‌പോയുടെ ആകര്‍ഷണമായി 'ഡോക് ടു ടാക്'

Kerala
  •  a day ago
No Image

സുപ്രഭാതം എജു എക്‌സ്‌പോയില്‍ വിദ്യാർഥികളെ ആകർഷിച്ച് എജ്യുപോർട്ട്

Kerala
  •  a day ago
No Image

വയനാട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

സുപ്രഭാതം എജു എക്‌സ്‌പോയിലേക്ക് ഒഴുകിയെത്തി വിദ്യാര്‍ഥികള്‍

Kerala
  •  a day ago
No Image

സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് എജു എക്സ്പോയിലെ സ്റ്റാളുകൾ

Kerala
  •  a day ago
No Image

ഉപരിപഠനത്തിന്റെ അനന്തസാധ്യതകള്‍ തുറന്ന് സുപ്രഭാതം എജ്യു എക്സ്പോയ്ക്ക് തുടക്കം

Kerala
  •  a day ago
No Image

ഊട്ടി ഫ്‌ളവര്‍ ഷോക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും

latest
  •  a day ago