
ട്രസ്റ്റ് ഉണ്ടാക്കി വഖ്ഫ് സ്വത്ത് തട്ടി; ജമാഅത്തെ ഇസ്ലാമിക്കെതിരേ വഖ്ഫ് ബോര്‍ഡില്‍ പരാതി

തൃശൂര്‍: കൊടുങ്ങല്ലൂര്‍ വെളുത്തകടവ് ദാറുസ്സലാം ജുമാമസ്ജിദിൻ്റെയും മദ്റസയുടെയും സ്വത്തുക്കള്‍ തട്ടിയെടുത്തെന്നു പരാതി. പള്ളിക്ക് ലഭിച്ച വഖ്ഫ് ഭൂമി ജമാ അത്തെ ഇസ് ലാമി നേതാക്കളുടെ നേതൃത്വത്തിലുണ്ടാക്കിയ ട്രസ്റ്റ് തട്ടിയെടുത്തുവെന്നു ചൂണ്ടിക്കാട്ടി പള്ളികമ്മിറ്റി മുന്‍ പ്രസിഡൻ്റ് എസ്.എന്‍ പുരം നെല്പിണി പനങ്ങാട് കുടംപുള്ളി വീട്ടില്‍ മക്കാര്‍ മുഹമ്മദ് ആണ് വഖ്ഫ് ബോര്‍ഡിനും മതിലകം പൊലിസിലും പരാതി നല്‍കിയത്. വഖ്ഫ് ഭൂമി തട്ടിയതിനു പുറമേ ദേശീയപാത വികസനത്തിനു സ്ഥലം വിട്ടുനല്‍കിയപ്പോള്‍ പള്ളി കമ്മിറ്റിക്കു ലഭിച്ച 2,76,44,485 രൂപയും ട്രസ്റ്റ് സ്വന്തം പേരിലാക്കിയെന്നാണ് ആക്ഷേപം.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ഷാനവാസിൻ്റെ നേതൃത്വത്തിലുള്ള ദാറുസ്സലാം ചാരിറ്റബിള്‍ ആൻഡ് റിലീജിയസ് ട്രസ്റ്റിനെതിരേ വിശ്വാസി കൂട്ടായ്മ എന്ന പേരിലുള്ള നാട്ടുകാരുടെ സമിതി പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. വെല്‍ഫയര്‍പാര്‍ട്ടി നേതാക്കളും ഇൗ ട്രസ്റ്റിലുണ്ട്.
പള്ളിയുടെ ഭൂമിയും പള്ളി കമ്മിറ്റിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണവും മുന്‍ പ്രസിഡന്റ് മക്കാറിനെ തെറ്റിധരിപ്പിച്ചാണ് ട്രസ്റ്റ് കൈക്കലാക്കിയതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. രേഖകള്‍ ഒപ്പിട്ടുവാങ്ങിയ ശേഷം പള്ളി സ്വത്തുക്കള്‍ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു. വെല്‍ഫയര്‍ പാര്‍ട്ടി, ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ തട്ടിയെടുത്ത പള്ളി ഭൂമിയുടെ ആധാരവും പണവും പള്ളി കമ്മിറ്റിക്ക് കൈമാറാന്‍ ആവശ്യപ്പെട്ട് നാട്ടുകാര്‍ ബാനര്‍കെട്ടി സമരത്തിലാണ്. സ്വത്തുക്കള്‍ ട്രസ്റ്റിൻ്റെ പേരിലേക്കു മാറ്റിയത് ദുരൂഹമാണെന്നാരോപിച്ചാണ് സമരം. വഖ്ഫ് ട്രൈബ്യൂനൽ മുമ്പാകെയും ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. സ്വത്തുക്കള്‍ തിരികെ ലഭിക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനം.
1976 ല്‍ വിശ്വാസികള്‍ രംഗത്തുവന്നാണ് ദാറുസ്സലാം പള്ളി സ്ഥാപിച്ചത്. 1974, 1976, 1995 വര്‍ഷങ്ങളില്‍ മൂന്ന് വ്യക്തികള്‍ പള്ളിക്ക് വഖ്ഫ് ആയി ഭൂമി കൈമാറിയിരുന്നു. ഇതിലാണ് പള്ളിയും മദ്റസയും സ്ഥിതി ചെയ്യുന്നത്.
1998 ല്‍ പള്ളിയുടെയും മദ്റസയുടെയും നടത്തിപ്പിനു സഹായിക്കാമെന്ന വാഗ്ദാനവുമായി കൊടുങ്ങല്ലൂരിലെ മൂവ്മെൻ്റ് ഓഫ് ഇസ് ലാമിക് ട്രസ്റ്റ് (എം.ഐ.ടി) രംഗത്തുവന്നു. ഇവര്‍ക്ക് ജമാഅത്തെ ഇസ് ലാമിയുമായി ആഭിമുഖ്യമുണ്ട്. ഇവരുമായി പള്ളി കമ്മിറ്റി ധാരണയിലെത്തി.
പള്ളികെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കുക, ഖുത്വബ മലയാളത്തില്‍ നിര്‍വഹിക്കുക, മദ്റസയില്‍ മജ്ലിസ് കേരളയുടെ പാഠഭാഗത്തില്‍ നിന്നു മാത്രം പഠിപ്പിക്കുക എന്നീ കാര്യങ്ങളും തീരുമാനിച്ചു. സക്കാത്ത്, ഉളുഹിയത്ത് എന്നിവ സംയുക്തമായി നടത്താനും ധാരണയായി.
ഇതനുസരിച്ച് പള്ളിയില്‍ ഖുത്വബ നിര്‍വഹിക്കാനെത്തിയ ജമാഅത്തെ ഇസ്ലാമി പ്രവര്ത്തകന് അബ് ദുല്‍ ലത്തീഫ് പിന്നീട് പള്ളി കമ്മിറ്റിയില്‍ അംഗമായെത്തുകയായിരുന്നു. 2022ല്‍ അദ്ദേഹം പള്ളി കമ്മിറ്റി സെക്രട്ടറിയായി. വിവാദ ട്രസ്റ്റുമായി ഇദ്ദേഹത്തിനും ബന്ധമുണ്ട്. ഈ സ്ഥാനങ്ങള്‍ ദുരപയോഗപ്പെടുത്തിയാണ് വഖ്ഫ് സ്വത്തും പണവും ട്രസ്റ്റ് തട്ടിയെടുത്തെന്നാണ് പരാതി.
അതിനിടെ 2021 ല്‍ പള്ളിയുടെ ഭൂമി ദേശീയപാത വികസനത്തിനു വിട്ടുനല്‍കിയിരുന്നു. ഇതിന് നഷ്ടപരിഹാരമായി സര്‍ക്കാരില്‍ നിന്നു 2.76 കോടി രൂപ പള്ളിയുടെ അക്കൗണ്ടില്‍ ലഭിച്ചു. ഈ പണം പള്ളി കമ്മിറ്റി മുന്‍ പ്രസിഡൻ്റിനെ തെറ്റിധരിപ്പിച്ച് ട്രസ്റ്റ് അക്കൗണ്ടിലേക്കു മാറ്റി.
പുതിയ കെട്ടിടം നിര്‍മിക്കാനെന്ന പേരിലായിരുന്നു നടപടി. അതിനിടെ ജമാ അത്തെ ഇസ് ലാമി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പള്ളി ഓഫിസ് പിടിച്ചെടുക്കാനും ഖുത്വബ തടയാനും ശ്രമം നടന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയും അതിക്രമിച്ചു കയറി പള്ളി രേഖകള്‍ കൊണ്ടുപോയതായും പൊലിസിൽ പരാതിയുമുണ്ട്.
വഖ്ഫ് സ്വത്ത് കൈമാറാനുള്ള ആധാരം റദ്ദാക്കുക, സ്വത്തുക്കള്‍ തിരികെ നല്‍കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നതെന്ന് സംഘടനാ വക്താവ് നൗഷാദ് ഉളക്കല്‍ അറിയിച്ചു. സംഭവത്തിൽ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളെ പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ടെങ്കിലും തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല.
അതേസമയം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോടതിക്ക് മുമ്പിലുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ കഴിയില്ലെന്നും ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി
International
• 14 hours ago
പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍
National
• 14 hours ago
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ
Kerala
• 14 hours ago.png?w=200&q=75)
പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ
National
• 15 hours ago
ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ
uae
• 15 hours ago
റോഹിംഗ്യൻ മുസ്ലിം അഭയാർത്ഥികളെ കടലിലേക്ക് തള്ളിയെന്ന റിപ്പോർട്ട്: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ
National
• 16 hours ago
റാസല്‍ഖൈമ വെടിവയ്പ്പ്; ധീരതയുടെ പര്യായമായി മാറിയ പൊലിസുകാരനെ ആദരിച്ച് യുഎഇ ഭരണകൂടം
uae
• 16 hours ago
ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി; സഊദിക്കും ഖത്തറിനും നേട്ടം, ഇസ്റാഈലും നെതന്യാഹുവും നീരസത്തില്‍
uae
• 16 hours ago
25 കാരനായ പ്രവാസി മലയാളി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു
obituary
• 17 hours ago
മൂന്ന് സിക്സറകലെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു
Cricket
• 17 hours ago
ദേശാഭിമാനി മാധ്യമപ്രവർത്തകരെ മർദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം: ആവശ്യവുമായി പത്രപ്രവർത്തക യൂണിയൻ
Kerala
• 17 hours ago
1450 കോടി ഡോളറിന്റെ വിമാനങ്ങള്‍ വാങ്ങാന്‍ ഇത്തിഹാദ് എയര്‍വേയ്സ്; വാങ്ങുന്നത് 28 ബോയിംഗ് വിമാനങ്ങള്‍
uae
• 17 hours ago
വന്യമൃഗ ആക്രമണത്തിൽ കേരളത്തിൽ ഈ വർഷം കൊല്ലപ്പെട്ടത് 25 പേർ, മലയോര മേഖല ഭീതിയിൽ
Kerala
• 17 hours ago
കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ നടന്ന സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ
Kerala
• 18 hours ago
റൊണാൾഡോ അൽ നസർ വിടുന്നു? ഇതിഹാസത്തെ റാഞ്ചാൻ മൂന്ന് ക്ലബ്ബുകൾ രംഗത്ത്
Football
• 20 hours ago
പോപ്പിന്റേ ശമ്പളമറിയാം; പോപ്പ് ലിയോ പതിനാലാമന്റേ വത്തിക്കാനിലെ ജീവിതം ഇങ്ങനെ
International
• 20 hours ago
ഇതിഹാസത്തെ ബ്രസീലിൽ എത്തിക്കണം; വമ്പൻ നീക്കത്തിനൊരുങ്ങി ആൻസലോട്ടി
Football
• 20 hours ago
കേരളത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 20 hours ago
കേണൽ സോഫിയക്കെതിരെ മന്ത്രി വിജയ് ഷായുടെ വിവാദ പരാമർശം: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്, എംഎൽഎമാർ കസ്റ്റഡിയിൽ
National
• 18 hours ago
യമാൽ മികച്ച താരമാണ്, എന്നാൽ അവന്റെ അത്ര വരില്ല: മുൻ ബാഴ്സ പരിശീലകൻ
Football
• 18 hours ago
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ
Kerala
• 19 hours ago