
ആശുപത്രിയിൽനിന്ന് മൃതദേഹം മാറിക്കൊണ്ടുപോയി; തിരിച്ചറിഞ്ഞത് അന്ത്യകര്‍മങ്ങള്‍ക്കിടെ, തിരിച്ചെത്തിച്ച് യഥാര്‍ഥ മൃതദേഹവുമായി മടങ്ങി ബന്ധുക്കള്‍

തൃപ്പൂണിത്തുറ: താലൂക്ക് ആശുപതിയിൽ നിന്നും വിട്ടുനൽകിയ മൃതദേഹം മാറിപ്പോയത് മരണ വീട്ടിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ഉദയംപേരൂർ പഞ്ചായത്ത് തെക്കൻപറവൂർ പേയ്ക്കൽ വീട്ടിൽ പി.കെ രവി (71) യുടെ മൃതദേഹമാണ് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ നിന്നും ബന്ധുക്കൾ മാറിക്കൊണ്ടുപോയത്. അസുഖ ബാധിതനായിരുന്ന രവിക്ക് ശനിയാഴ്ച രാത്രിയോടെ രോഗം മൂർച്ഛിക്കുകയായിരുന്നു. നില വഷളായതോടെ ബന്ധുക്കൾ ഇദ്ദേഹത്തെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
തുടർന്ന് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്നലെ രാവിലെ വീട്ടിലേയ്ക്ക് കൊണ്ടുവന്നപ്പോഴാണ് അബദ്ധം സംഭവിച്ചത്. തുടർച്ചയായ ചികിത്സയിലായിരുന്നതിനാൽ പോസ്റ്റ്മോർട്ടം ഒഴിവാക്കി നൽകിയ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ തന്നെ മാറിയെന്ന് സംശയമുയർന്നിരുന്നു. ബന്ധുക്കളും അയൽവാസികളുമെത്തി ആദരാഞ്ജലിയർപ്പിച്ച് അന്ത്യകർമങ്ങൾക്കായി കുളിപ്പിക്കാനെടുത്തപ്പോഴാണ് മൃതദേഹം രവിയുടേതല്ല എന്ന് സംശയം കലശലായത്. ഉടൻ തന്നെ ആശുപത്രിയുമായി ബന്ധപ്പെട്ട ബന്ധുക്കൾ തുടർന്ന് മൃതദേഹവുമായി മോർച്ചറിയിലെത്തി യഥാർഥ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
അതേസമയം ഇതേ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നാണ് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.സുമ പറഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ മോർച്ചറിയിൽ നിന്നും വിട്ടുനൽകാറുള്ളതെന്ന് അവർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണ്ടും പേവിഷബാധയേറ്റ് മരണം; തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു
Kerala
• a day ago
വഖ്ഫ് കേസ് ഇന്ന് പരിഗണിക്കും; കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സമസ്ത സുപ്രിംകോടതിയില്‍ | Waqf Act Case
latest
• a day ago
ശക്തമായ മഴയും ജനങ്ങള്‍ സോളാറിലേക്കു തിരിഞ്ഞതും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കുറഞ്ഞു
Kerala
• a day ago
ആർജവത്തിന്റെ സ്വപ്‌നച്ചിറകിലേറിയ റാബിയ
Kerala
• a day ago
ബജ്‌റംഗള്‍ നേതാവിന്റെ വധം; സര്‍ക്കാര്‍ കൈമാറിയ തുക ഫാസിലിന്റെ കുടുംബം വാടകകൊലയാളികള്‍ക്ക് നല്‍കിയെന്ന് ബിജെപി, അറിയില്ലെന്ന് സിദ്ധരാമയ്യ
National
• a day ago
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു 18ന് കേരളത്തിലെത്തും; 19 ന് ശബരിമല ദര്‍ശനം നടത്തും
Kerala
• 2 days ago
സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി
Kerala
• 2 days ago
അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ
latest
• 2 days ago
തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലിസിന്റെ സ്പെഷ്യൽ ഡ്രൈവ്: വലയിലായത് 15 മോഷ്ടാക്കൾ
Kerala
• 2 days ago
ഇനി അൽപം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആവാം; അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ പാഠ്യ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ യുഎഇ
uae
• 2 days ago
ഹജ്ജ് തീർത്ഥാടകർക്ക് സുഗമമായ യാത്ര ഒരുക്കണം: 25,000 ബസുകൾ സജ്ജമാക്കി, വ്യോമ, കടൽ, റെയിൽ സർവിസുകൾ വിപുലീകരിച്ച് സഊദി അറേബ്യ
Saudi-arabia
• 2 days ago
അബൂദബിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്; സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വന്‍ഹിറ്റ്
latest
• 2 days ago
ഹൂതി മിസൈൽ ആക്രമണം: മെയ് ആറ് വരെയുള്ള ടെൽ അവീവ് സർവിസുകൾ നിർത്തി വച്ച് എയർ ഇന്ത്യ
International
• 2 days ago
പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടത്തിനു ശ്രമം; വിദ്യാര്‍ത്ഥി പൊലിസ് കസ്റ്റഡിയില്‍
Kerala
• 2 days ago
ദുബൈയെ റൂറല്‍, അര്‍ബന്‍ മേഖലകളാക്കി വിഭജിക്കും; നീക്കം സുരക്ഷയും ഗതാഗത നിയന്ത്രണവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി
uae
• 2 days ago
പത്ത് ജില്ലകളില്‍ താപനില കൂടും; 11 മുതല്‍ മൂന്ന് മണിവരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
Kerala
• 2 days ago
മുര്‍ഷിദാബാദ് സംഘര്‍ഷം; വര്‍ഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്; സമാധാനന്തരീക്ഷം തകര്‍ക്കാന്‍ പൊലിസ് കൂട്ടുനിന്നു
National
• 2 days ago
ഇസ്രാഈലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍; ജാഗ്രത നിര്‍ദേശം
International
• 2 days ago
ഗള്‍ഫ് വിമാനക്കമ്പനികള്‍ ആധിപത്യം ഉറപ്പിക്കുന്നു; കുവൈത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തി 14 അന്താരാഷ്ട്ര വിമാനക്കമ്പനികള്‍
latest
• 2 days ago
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തി
uae
• 2 days ago
നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ അപ്രതീക്ഷിത മരണം; ഏവരെയും സങ്കടത്തിലാക്കി രാഹുലിന്റെ വിയോഗം
latest
• 2 days ago