
മിഡില്‍ ഈസ്റ്റ് പുകയുന്നു; ഇസ്രായേൽ ഗാസ മുഴുവൻ പിടിച്ചെടുക്കാനുള്ള പദ്ധതിയിൽ, ട്രംപിന്റെ സന്ദർശനത്തിന് ശേഷം ആരംഭിക്കും, ഇറാനെതിരെയും നീക്കങ്ങൾ

ഇസ്രായേലിന്റെ സുരക്ഷാ കാബിനറ്റ് ഗാസ മുഴുവൻ പിടിച്ചെടുക്കാനും അനിശ്ചിത കാലത്തേക്ക് നിലനിൽക്കാനുമുള്ള പദ്ധതികൽ അംഗീകരിച്ചതായി റിപ്പോർട്ടുകൾ. ഹമാസ് കൈവശം വച്ചിരിക്കുന്ന ബന്ധികളെ മോചിപ്പിക്കാനും ഇസ്രായേലിന്റെ നിബന്ധനകളിൽ വെടിനിർത്തൽ ചർച്ചകൾ നടത്താനും പ്രേരിപ്പിക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. പദ്ധതി ലക്ഷക്കണക്കിന് പലസ്തീനികളെ ദക്ഷിണ ഗാസയിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനും ഇതിനകം തന്നെ തുടരുന്ന ഗുരുതരമായ മാനുഷിക പ്രതിസന്ധിയെ കൂടുതൽ വഷളാക്കുന്നതിനും കാരണമാകും.
അടുത്ത ആഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മേഖലയിൽ സന്ദർശനം നടത്താനിരിക്കുകയാണ്. ഇതിന് പിന്നാലെ തീവ്രമായ സൈനിക നടപടികൾ ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്നതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ചില പ്രദേശങ്ങളിൽ മാത്രം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സൈനിക നടപടികൾ പതുക്കെ വ്യാപിപ്പിക്കാനാണ് തീരുമാനം.
ഇറാനെതിരെയും
കഴിഞ്ഞ ദിവസം ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇറാനും ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിനെ ആക്രമിക്കുന്നവർക്ക് ഏഴിരട്ടി പ്രതികരണം നേരിടേണ്ടിവരുമെന്ന് ഇസ്രയേൽ മന്ത്രി ഇസ്രയേൽ കാറ്റ്സും അവകാശപ്പെട്ടു. ഞായറാഴ്ച, ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ഹൂതികളുടെ മിസൈൽ വിമാനത്താവളത്തിന് സമീപം പതിച്ചിരുന്നു. ഈ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. തുടർന്ന്, എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ഇസ്രയേലിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.
ഗാസയിലെ മാനുഷിക പ്രതിസന്ധി ഇതിനകം തന്നെ അതീവ ഗുരുതരമാണ്. യുദ്ധവും അടച്ചുപൂട്ടലും കാരണം ഭക്ഷണം, വെള്ളം, വൈദ്യസഹായം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പലസ്തീനികൾ ബുദ്ധിമുട്ടുന്നു. പുതിയ പദ്ധതി ഈ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുമെന്ന് സഹായ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബർ മുതൽ 52,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്, അതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
പുതിയ നീക്കം ദക്ഷിണ ഗാസയിലേക്ക് എതിർപ്പില്ലാതെ കുടിയേറേണ്ട അവസ്ഥയിൽ ലക്ഷക്കണക്കിന് കുടുംബങ്ങളെ എത്തിക്കും. ഇതിനകം തന്നെ ജീവിതാവശ്യങ്ങളിലെ തീരെ പരിമിതികളിൽ ഒതുങ്ങി കഴിയുന്ന ജനതയ്ക്ക് ഇനി മുന്നിൽ പ്രതീക്ഷകൾക്കപ്പുറമുള്ള ഒരു മനുഷ്യരഹിത ഭൂമി മാത്രമാണുള്ളത്. ഗാസയിലെ പ്രതിസന്ധി നേരത്തെ തന്നെ അത്യന്തം ദാരുണമായിരുന്നു. ഭക്ഷണം കിട്ടാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥ, കുടിവെള്ളത്തിന് വേണ്ടി കാത്തിരിക്കേണ്ട അവസ്ഥ, മരണം മുന്നിലുണ്ടാകുമ്പോഴും വൈദ്യ സഹായം എത്തിച്ചേരാത്ത ദയനീയത. എല്ലാം കൂടി ഒരു ജനതയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കുകയാണ്. പുതിയ ഇസ്രായേൽ പദ്ധതി ഇതിനകം തന്നെ നിസ്സഹായമായ ഫലസ്തീൻ ജനങ്ങളെ കൂടുതൽ ഇല്ലാതാക്കുമെന്നാണ് സഹായസംഘടനകളുടെ ശക്തമായ മുന്നറിയിപ്പ്.
ഇസ്രായേൽ പതിനായിരക്കണക്കിന് റിസർവിസ്റ്റുകളെ വിളിച്ചുവരുത്തി, ഗാസയിലെ സൈനിക നടപടികൾ വിപുലീകരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ഇത് ഹമാസിനെതിരായ സമ്മർദ്ദം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഗാസയിലെ സാധാരണക്കാർ ഭയാനകമായ സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. ഭക്ഷണക്ഷാമം, വൈദ്യസഹായത്തിന്റെ അഭാവം, നിരന്തരമായ ബോംബാക്രമണങ്ങൾ അവരുടെ ജീവിതത്തെ ദുസ്സഹമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ പ്രകാരം, ഗാസയിലെ ആരോഗ്യ സംവിധാനം തകർച്ചയുടെ വക്കിലാണ്, കുട്ടികൾ ഉൾപ്പെടെയുള്ളവർ പട്ടിണിയുടെ വക്കിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നീറ്റ് പരീക്ഷയ്ക്കിടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്, മതവികാരത്തിന് കേസും; ഹിജാബ് അഴിപ്പിച്ചവര്‍ക്കെതിരേ നടപടിയുമില്ല
Trending
• 3 hours ago
ഹജ്ജ് 2025: തീർത്ഥാടകർക്കായി സ്മാർട്ട് സേവനങ്ങളോടെ വിപുലമായ പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 3 hours ago
എ. രാജക്ക് ആശ്വാസം; എംഎല്‍എ ആയി തുടരാം, ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി
Kerala
• 4 hours ago
പൊള്ളാച്ചിയില്‍ ട്രക്കിങിനെത്തിയ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 4 hours ago
ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക; മിഡില്‍ ഈസ്റ്റില്‍ ഒന്നാമത് ഖത്തര്‍
qatar
• 4 hours ago
27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട്ട് നാലു പേര്‍ പിടിയില്‍
Kerala
• 4 hours ago
ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ ക്രിമിനല്‍ കേസ് കണക്കുകള്‍ പുറത്തുവിട്ട് ബഹ്‌റൈന്‍ പ്രത്യേക അന്വേഷണ യൂണിറ്റ്
bahrain
• 5 hours ago
സാത്താന്‍ സേവയില്‍ മകന്‍ കൊന്നു തള്ളിയത് മാതാപിതാക്കളടക്കം നാലുപേരെ; നന്തന്‍കോട് അന്ന് സംഭവിച്ചത് എന്ത്..?
Kerala
• 5 hours ago
വേഗത കൈവരിച്ച് ഒമാന്‍-യുഎഇ റെയില്‍വേ പദ്ധതി; ഒരുങ്ങുന്നത് 2.5 ബില്യണ്‍ ഡോളര്‍ ചിലവില്‍
uae
• 6 hours ago
തിരുവനന്തപുരത്തെ നന്തന്‍കോട് കൂട്ടക്കൊലപാതകത്തിലെ വിധി ഇന്ന് പറയും
Kerala
• 6 hours ago
മണിപ്പൂര്‍ കലാപത്തില്‍ തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യമില്ല; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
National
• 7 hours ago
പ്രതീക്ഷ നഷ്ടപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍; എസ്.ഐ ലിസ്റ്റിന് ബാക്കിയുള്ളത് ഒരു മാസത്തെ കാലാവധി മാത്രം, നിയമനം ലഭിച്ചത് 8 ശതമാനം പേര്‍ക്ക്
Kerala
• 8 hours ago
പഹല്‍ഗാമിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റെ ഭാര്യക്കു നേരെ ശക്തമായ സൈബർ ആക്രമണം; പ്രകോപനത്തിന് കാരണം മുസ്ലിംകളോടോ കശ്മിരികളോടോ ശത്രുത പുലർത്തരുതെന്ന പരാമർശം
National
• 8 hours ago
മാർപാപ്പയുടെ അവസാന സമ്മാനവും ഗസ്സയിലെ കുഞ്ഞുങ്ങൾക്ക്; പോപ്പ് മൊബൈല്‍ ഗസ്സയിലേക്ക്
International
• 8 hours ago
സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസ്; പ്രതിയും ഭാര്യയും കുറ്റക്കാർ
latest
• 8 hours ago
കരിപ്പൂരിൽ ഹജ്ജ് സെൽ തുടങ്ങി; ക്യാംപ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
Kerala
• 8 hours ago
വ്യാജ ബോംബ് ഭീഷണി വിവരങ്ങൾ കൈമാറില്ലെന്ന് മൈക്രോസോഫ്റ്റ്; കോടതിയെ സമീപിച്ച് സൈബർ പൊലിസ്
Kerala
• 8 hours ago
എന്റെ കേരളം പ്രദര്‍ശന വിപണന മേള തുടങ്ങി
Kerala
• 9 hours ago
ആവേശമായി 'എന്റെ കേരളം’ വിളംബരജാഥ; പ്രദർശനമേളയുടെ ഉദ്ഘാടനം ഇന്ന്
Kerala
• 8 hours ago
ഇഡിയെ വീണ്ടും കുടഞ്ഞ് സുപ്രിംകോടതി; വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശീലമായിരിക്കുന്നു
latest
• 8 hours ago
രാസലഹരിക്കേസ്; പിടിയിലായ രണ്ടുപേരിൽ ഒരാളെ പ്രതിയാക്കാതെ പൊലിസ് രക്ഷപ്പെടുത്തിയെന്ന് ആക്ഷേപം, അന്വേഷണത്തിന് നിർദേശം
Kerala
• 8 hours ago