HOME
DETAILS

വഖ്ഫ് നിയമ ഭേദഗതി: കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി, ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതം വാദിക്കാന്‍ സമയം 

  
May 15 2025 | 06:05 AM

petitions against the controversial Waqf Act amendment will be heard next Tuesday

ന്യൂഡല്‍ഹി: വിവാദമായ വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹരജികളില്‍ അടുത്ത ചൊവ്വാഴ്ച വാദം കേള്‍ക്കും. ഇന്ന് രാവിലെ കേസ് പരിഗണിച്ച പുതിയ ചീഫ്ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ ബെഞ്ചാണ് കേസ് മാറ്റിവച്ചത്. ചൊവ്വാഴ്ച ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതം വാദിക്കാന്‍ സമയം അനുവദിക്കുമെന്ന് ചീഫ്ജസ്റ്റിസ് അറിയിച്ചു. ജഡ്ജിമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. 

നേരത്തെ ഇന്ന് രാവിലെ കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ കേസില്‍ കുറിപ്പുകള്‍ സമര്‍പ്പിച്ചതായും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറിയിച്ചു. കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ഇതിനോട് ഹരജിക്കാരും യോജിച്ചു.

ഈ മാസം അഞ്ചിന് പരിഗണിച്ചെങ്കിലും വിരമിക്കാനായത് ചൂണ്ടിക്കാട്ടി മുന്‍ ചീഫ്ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന കേസ് ഇന്നത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേത് ഉള്‍പ്പെടെയുള്ള ഒരുകൂട്ടം ഹരജികള്‍ കഴിഞ്ഞമാസം പരിഗണിക്കുന്നതിനിടെ, വഖ്ഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തല്‍സ്ഥിതി ഉത്തരവിന്റെ കാലാവധിയും അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ നീട്ടി. ചൊവ്വാഴ്ച കേസ് വാദത്തിനെടുക്കുമ്പോള്‍ പ്രധാനമായും ഇടക്കാല ആശ്വാസം സംബന്ധിച്ചാകും ചര്‍ച്ചയാകുക. കേസില്‍ അഞ്ച് കക്ഷികളെ മാത്രമെ പരിഗണിക്കൂവെന്ന് ഇന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ചോദ്യംചെയ്ത് സമസ്ത അധികസത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പെരുപ്പിച്ചതാണെന്നും ശരീഅത്തിലെ വഖ്ഫ് എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പ്രാഥമിക ധാരണ ഇല്ലാതെയാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലമെന്നും സമസ്ത ചൂണ്ടിക്കാട്ടിയിരുന്നു. വഖ്ഫ് ഭൂമിയില്‍ 11 വര്‍ഷത്തിനിടയില്‍ 116 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സമസ്ത അറിയിച്ചു. സമാന വാദം അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലിം ലീഗും പ്രത്യേകമായി സമര്‍പ്പിച്ച ഹരജികളിലും ഉന്നയിക്കുകയുണ്ടായി. നിയമത്തിനെതിരേ നിരവധി ഹരജികള്‍ ഉണ്ടെങ്കിലും അതില്‍ അഞ്ചെണ്ണം മാത്രമാണ് കോടതി പരിഗണിക്കുക. ബാക്കിയുള്ളവയെല്ലാം പ്രത്യേക അപേക്ഷയായിട്ടാണ് കോടതിയിലുള്ളത്. 

petitions against the controversial Waqf Act amendment will be heard next Tuesday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ നടന്ന സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ

Kerala
  •  18 hours ago
No Image

കേണൽ സോഫിയക്കെതിരെ മന്ത്രി വിജയ് ഷായുടെ വിവാദ പരാമർശം: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്, എംഎൽഎമാർ കസ്റ്റഡിയിൽ

National
  •  18 hours ago
No Image

യമാൽ മികച്ച താരമാണ്, എന്നാൽ അവന്റെ അത്ര വരില്ല: മുൻ ബാഴ്സ പരിശീലകൻ

Football
  •  19 hours ago
No Image

ഷഹബാസ് വധക്കേസ്;  കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ

Kerala
  •  20 hours ago
No Image

സ്വര്‍ണം വാങ്ങാന്‍ വൈകിക്കണ്ട; ഇന്ന് വര്‍ധന, ഇത് തുടര്‍ന്നാല്‍...

Business
  •  20 hours ago
No Image

റൊണാൾഡോ അൽ നസർ വിടുന്നു? ഇതിഹാസത്തെ റാഞ്ചാൻ മൂന്ന് ക്ലബ്ബുകൾ രംഗത്ത്

Football
  •  20 hours ago
No Image

പോപ്പിന്റേ ശമ്പളമറിയാം; പോപ്പ് ലിയോ പതിനാലാമന്റേ വത്തിക്കാനിലെ ജീവിതം ഇങ്ങനെ

International
  •  20 hours ago
No Image

ഇതിഹാസത്തെ ബ്രസീലിൽ എത്തിക്കണം; വമ്പൻ നീക്കത്തിനൊരുങ്ങി ആൻസലോട്ടി

Football
  •  21 hours ago
No Image

കേരളത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  21 hours ago
No Image

തപാല്‍ ബാലറ്റ് തിരുത്തിയെന്ന വെളിപെടുത്തല്‍: ജി. സുധാകരനെതിരെ കേസെടുത്തു

Kerala
  •  21 hours ago