HOME
DETAILS

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 18 ശതമാനത്തിലെത്തി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അനുവദിച്ചത് മൂന്നുഗഡു ക്ഷാമബത്ത മാത്രം; ജീവനക്കാര്‍ക്ക് നഷ്ടം മുക്കാല്‍ ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെ

  
ഗിരീഷ് കെ. നായർ
May 19 2025 | 01:05 AM

State Government Employees DA Arrears Reach 18 Significant Losses Reported

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 18 ശതമാനത്തിലെത്തി. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം മൂന്നുഗഡു ക്ഷാമബത്ത മാത്രമാണ് അനുവദിച്ചത്. 

ധനവകുപ്പ് നേരത്തെ അനുവദിച്ച മൂന്ന് ഗഡു ക്ഷാമബത്ത 2021 ജനുവരിയിലെയും ജൂലൈയിലെയും 2022 ജനുവരിയിലെയുമാണ്. എന്നാൽ, കുടിശ്ശിക നൽകാതിരുന്നതോടെ ആകെ 117 മാസത്തെ ക്ഷാമബത്തയാണ് നഷ്ടമായത്. ഇതുമൂലം ജീവനക്കാർക്ക് ഏതാണ്ട് മുക്കാൽ ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സർവിസ് സംഘടനകൾ വിശദീകരിക്കുന്നത്.
മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശ്ശിക പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്ന പതിവ് തുടർന്നുവന്നിരുന്നു. പുതിയ ധനമന്ത്രിയുടെ വരവോടെ കുടിശ്ശിക ക്ഷാമബത്ത ഐ.എ.എസ്-ഐ.പി.എസ്- ജൂഡീഷ്യൽ ഓഫിസർമാർക്ക് മാത്രം നൽകി വരുന്നതായും ആരോപണമുണ്ട്.

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാർച്ചിൽ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കരിദിനമാചരിച്ചിരുന്നു. കൂടുതൽ സമരപരിപാടികളിലേക്ക് കടക്കാനുള്ള ആലോചനയിലാണ് വിവിധ സംഘടനകൾ.

കൃത്യമായി ക്ഷാമബത്ത നൽകാതിരിക്കുകയും കുടിശ്ശിക നിഷേധിക്കുകയും ചെയ്യുന്നതുവഴി വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്ന് വിവിധ സർക്കാർ അനുകൂല സംഘടനകൾ പ്രതികരിച്ചിരുന്നു.
വിലക്കയറ്റത്തിന് അനുസൃതമായി കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതിന് ആനുപാതികമായിട്ടാണ് സംസ്ഥാനത്തും നൽകിയിരുന്നത്. എന്നാൽ, സമയബന്ധിതമായി ലഭ്യമാക്കേണ്ട ക്ഷാമബത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ തടഞ്ഞുവയ്ക്കുന്നത് പതിവാക്കി. ഇങ്ങനെ ക്ഷാമബത്ത തടഞ്ഞുവയ്ക്കുകയും അനുവദിക്കുന്ന സമയത്ത് കുടിശ്ശിക നിഷേധിക്കുന്നതുമായ രീതിയ്‌ക്കെതിരേയാണ് സംഘടനകൾ പ്രതിഷേധിക്കുന്നത്.

The DA arrears for state government employees have reached 18%, resulting in significant financial losses for employees. Since the current government took office, only three DA installments have been approved, leaving employees with losses ranging from ₹750,000 to ₹550,000. This has led to growing discontent among government staff.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ

International
  •  17 hours ago
No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  17 hours ago
No Image

കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം

Kerala
  •  19 hours ago
No Image

എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

National
  •  19 hours ago
No Image

തോരാമഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

Kerala
  •  19 hours ago
No Image

ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Kerala
  •  20 hours ago
No Image

ജൂണ്‍ മാസം വൈദ്യുതി ബില്‍ കുറയും; ഇന്ധനസര്‍ചാര്‍ജ്ജ് കുറച്ചു

Kerala
  •  20 hours ago
No Image

കലിതുള്ളി കടല്‍; തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം 

Kerala
  •  20 hours ago
No Image

കേരളത്തിൽ കാലവർഷം സജീവമായി തുടരും; പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത 

Weather
  •  20 hours ago
No Image

കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്

Kerala
  •  20 hours ago

No Image

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  a day ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്‌റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  a day ago
No Image

പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍

uae
  •  a day ago
No Image

'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്‌റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്

International
  •  a day ago