
'വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ഇറക്കിയ എന്റെ നേരെ ചെളി വാരി എറിഞ്ഞു' കോണ്‍ഗ്രസ് അവഗണിച്ചെന്ന് ആവര്‍ത്തിച്ച് അന്‍വര്‍; മുന്നണിയില്‍ ഇല്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ മത്സരിക്കും

നിലമ്പൂര്‍: യു.ഡി.എഫ് തങ്ങളോട് ചെയ്ത അവഗണനകള്‍ എണ്ണിപ്പറഞ്ഞ് പിവി അന്‍വര്‍. യു.ഡി.എഫ് വാക്ക് പാലിച്ചില്ലെന്നും കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ് മുന്നണിയെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ഇറക്കിയ എന്റെ നേരെ ചെളി വാരി എറിഞ്ഞു- അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കമ്പ്യൂട്ടറില്‍ മാത്രമുള്ള പാര്‍ട്ടിവരെ ഘടകകക്ഷികളായ യു.ഡി.എഫില്‍ തന്റെ പാര്‍ട്ടിയെ മാറ്റി നിര്‍ത്തുന്നത് ആരുടെ താത്പര്യമാണെന്നും എന്താണ് ചെയ്ത കുറ്റമെന്ന് യു.ഡി.എഫ് വ്യക്തമാക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് പിന്തുണ കൊടുത്തിട്ടും തന്നെ അവഗണിച്ചു- തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍ ചൂണ്ടിക്കാട്ടി. പാലക്കാട് തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. പിന്‍വലിച്ച സ്ഥാനാര്‍ഥിയോട് യു.ഡി.എഫ് നേതൃത്വം നന്ദി പോലും പറഞ്ഞില്ല. ടി.എം.സി നിര്‍ത്തിയിരുന്ന സ്ഥാനാര്‍ഥി അപമാനിതനായെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'വയനാട് യു.ഡി.എഫിന് നിരുപാധിക പിന്തുണ കൊടുത്തു. പനമരം പഞ്ചായത്ത് എല്‍.ഡി.എഫില്‍ നിന്ന് മറിച്ച് യു.ഡി.എഫിന്റെ കയ്യില്‍ കൊടുത്തു. ചുങ്കത്തറ പഞ്ചായത്തും യു.ഡി.എഫിലേക്ക് എത്തിച്ചു. മുന്നണി പ്രവേശനത്തിന് യു.ഡി.എഫിന് കത്ത് കൊടുത്തിട്ട് നാല് മാസമായി.ഈ മാസം രണ്ടിന് പ്രവേശന ചുമതല യു.ഡി.എഫ് സതീശന് നല്‍കി. പിന്നീട് ഒരു മറുപടിയും ഇല്ല. ഈ മാസം 15 ന് വി ഡി സതീശന്‍ രണ്ട് ദിവസത്തിനകം മറുപടി പറയാം എന്ന് പറഞ്ഞു.ഒന്നും നടന്നില്ല'..അന്‍വര്‍ പറഞ്ഞു.
'ഞാന്‍ രാജിവെച്ചത് പിണറായി ഭരണത്തിന് അന്ത്യം കുറിക്കാനാണ്.അതിന് അനുസരിച്ച സ്ഥാനാര്‍ഥി ആകണ്ടേ?സ്ഥാനാര്‍ഥിയുടെ കുഴപ്പം കൊണ്ട് ഒരു വോട്ടും പോകരുത്. ഇപ്പോള്‍ യു.ഡി.എഫ് നിര്‍ത്തിയ സ്ഥാനാര്‍ഥിയെ കുറിച്ച് ഇനി ചര്‍ച്ചക്കില്ല. ഞാന്‍ അധികപ്രസംഗം നടത്തിയെന്നാണ് പറയുന്നത്. എവിടെയാണ് അധികപ്രസംഗം നടത്തിയത്? അന്‍വര്‍ ചോദിച്ചു.
'എന്നെ ദയാ വധത്തിന് വിട്ടിരിക്കുകയാണ്. അധികാര മോഹം ഉണ്ടെങ്കില്‍ താന്‍ എം.എല്‍.എ സ്ഥാനം രാജി വെക്കില്ലായിരുന്നു'അന്‍വര്‍ പറഞ്ഞു.
ഇനി തന്റെ പ്രതീക്ഷയെന്നും കെ.സി വേണുഗോപാലിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗ് നേതൃത്വം നിസ്സഹായരാണെന്ന് പറഞ്ഞ അദ്ദേഹം രമേശ് ചെന്നിത്തല നിരന്തരം കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ടി.എം.സി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രചാരണത്തിന് വരുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. പ്രചാരണത്തിന് 10 മന്ത്രിമാരെ അയക്കാമെന്ന് പറഞ്ഞിട്ടുണ്ട്.നാണം കെട്ട തീരുമാനത്തിന് പോകേണ്ടെന്നാണ് നേതൃത്വം പറഞ്ഞത്. നോമിനേഷന്‍ കൊടുക്കാനും ടി.എം.സി നേതൃത്വം പറഞ്ഞിട്ടുണ്ട്' പി.വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അന്‍വറിന്റെ എതിര്‍പ്പ് തള്ളിയാണ് ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍ മത്സരിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചത്. ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ ഇന്നലെ രാവിലെ വരെ അന്‍വര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കണം എന്ന ആവശ്യമാണ് അന്‍വര്‍ പ്രധാനമായും യു.ഡി.എഫ് നേതൃത്വത്തിന് മുന്നില്‍വച്ചത്. ഇത് അംഗീകരിക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് രാവിലെ അന്‍വര്‍ പരസ്യപ്രതികരണം നടത്തിയത്. താന്‍ രാജിവച്ച് ഉപതെരഞ്ഞെടുപ്പിന് അവസരമൊരുക്കി. കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും അവരെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു. എന്നിട്ടും തന്റെ ഒരു ആവശ്യം പോലും കോണ്‍ഗ്രസ് അംഗീകരിച്ചില്ല എന്നാണ് അന്‍വറിന്റെ പരാതി.
പരമാവധി വോട്ട് പിടിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തണം, വി.എസ് ജോയിയെ പരിഗണിക്കാന്‍ കഴിയുമെങ്കില്‍ പരിഗണിക്കണം എന്നാണ് താന്‍ ആവശ്യപ്പെട്ടത്. സ്ഥാനാര്‍ഥിത്വം കുട്ടിക്കളിയല്ല. വി. എസ് ജോയ് തന്റെ പെങ്ങളുടെ മകനൊന്നുമല്ല. അദ്ദേഹം കുടിയേറ്റ കര്‍ഷകനാണ്. മലയോര മേഖല അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അദ്ദേഹത്തിന് അറിയാം. അത് പരിഗണിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്നും പി.വി അന്‍വര്‍ പറഞ്ഞു. തങ്ങള്‍ ഉയര്‍ത്തിയ വിഷയം ആന്റി പിണറായിസമായിരുന്നു. അത് പറഞ്ഞാണ് താന്‍ എല്‍.ഡി.എഫില്‍ നിന്ന് പുറത്തിറങ്ങിയത്. അത് താന്‍ എന്നും ഉയര്‍ത്തുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് പട്ടാപ്പകൽ ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ടുപേർ പിടിയിൽ
Kerala
• 17 hours ago
മഴ കനക്കുന്നു; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Weather
• 17 hours ago
പാക് അധിനിവേശ കശ്മീർ ഒരിക്കൽ ഇന്ത്യയുടെ ഭാഗമാകുമെന്ന് രാജ്നാഥ് സിങ്; ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ ശക്തമായ നിലപാട്
National
• 18 hours ago
ഒരു ചെറിയ സംശയം രക്ഷിച്ചത് ലക്ഷങ്ങൾ; വയോധികനെ തട്ടിപ്പിൽ നിന്ന് രക്ഷിച്ച് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർ
Kerala
• 18 hours ago
അഞ്ചുദിവസത്തെ അവധി; ഒമാനില്‍ ബലിപെരുന്നാള്‍ അവധിദിനം പ്രഖ്യാപിച്ചു | Oman Eid Al Adha holiday
oman
• 18 hours ago
വിദേശ വിദ്യാർത്ഥികളെ വിമർശിച്ച് ട്രംപ്; വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം 15 ശതമാനമായി പരിമിതപ്പെടുത്തും
International
• 18 hours ago
ദേശീയ പാത: തകര്‍ന്ന ഭാഗം പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്ന് ശിപാര്‍ശ ചെയ്ത് വിദഗ്ധ സമിതി റിപ്പോര്‍ട്ട്; വീണ്ടും ഇടിഞ്ഞു, സര്‍വിസ് റോഡിലും വിള്ളല്‍
Kerala
• 19 hours ago
ട്രെയിന്‍ വ്‌ളോഗുകള്‍ ഇനിവേണ്ട; റെയില്‍വേ സ്‌റ്റേഷനിലെ വീഡിയോഗ്രഫി നിരോധിച്ച് ഈസ്‌റ്റേണ്‍ റെയില്‍വേ
National
• 19 hours ago
ചരക്കുകപ്പല്‍ അപകടം, മഴ: മീന്‍ കിട്ടാനില്ല, ഉള്ളതിന് പൊള്ളുന്ന വിലയും - കോഴിയിറച്ചിക്കും മുട്ടയ്ക്കും വിലകൂടി; പച്ചക്കറിക്കും കൂടുന്നു
Kerala
• 19 hours ago
ട്രംപിനേറ്റ തിരിച്ചടിയില്‍ ഇടിഞ്ഞ് സ്വര്‍ണ വില
Business
• 20 hours ago
സംഘ്പരിവാറുകാരനായ സുഹൃത്ത് ട്രിപ്പ് വിളിച്ചുവരുത്തി കൊലക്ക് കൊടുത്തു, നടന്നത് വന്‍ ഗൂഢാലോചന, കൊല്ലപ്പെട്ട അബ്ദുര്‍റഹീം നാട്ടില്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടയാള്‍; പ്രതികള്‍ ഇനിയും പിടിയിലായില്ല
National
• 21 hours ago
'സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലക്കുള്ള എന്റെ നിശ്ചിത സമയം ഇവിടെ അവസാനിക്കുന്നു' ഭിന്നതകള്‍ക്കൊടുവില്‍ ട്രംപിന്റെ 'ഡോജില്‍' നിന്ന് പടിയിറങ്ങി മസ്‌ക്
International
• 21 hours ago
ട്രംപിന് തിരിച്ചടി; അധിക തീരുവ തടഞ്ഞ് ഫെഡറല്‍ ട്രേഡ് കോടതി, അധികാരപരിധി മറികടന്നുവെന്ന് ശാസന
International
• a day ago
എൽ.എസ്.എസ് യു.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് വിമാനയാത്രയൊരുക്കി പ്രിൻസിപ്പൽ
Kerala
• a day ago
ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടാൻ കേരളം; നീക്കം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ
Kerala
• a day ago
അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് വ്യാപിച്ച എണ്ണപ്പാട നീക്കാന്‍ തീവ്രശ്രമം; ദൗത്യം ഒരുമാസം നീളുമെന്ന് നിഗമനം
Kerala
• a day ago
തോരാതെ മഴ; നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്; ആറിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• a day ago
അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍
Kerala
• a day ago
അലിഗഡിലെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിച്ചതച്ചവരില്‍നിന്ന് പിടിച്ചെടുത്തത് ബീഫല്ല; എരുമയിറച്ചിയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് ഫലം | Aligarh Mob Lynching
National
• a day ago
തീരക്കടലിൽ നിയന്ത്രണം: മത്സ്യത്തിന് പൊന്നുംവില; മത്സ്യത്തൊഴിലാളികൾക്ക് ഇനി ദുരിതകാലം
Kerala
• a day ago
കപ്പൽ മുങ്ങി ഇന്ധനം ചോർന്ന സംഭവം; കടൽമത്സ്യം കഴിക്കാം; ആശങ്ക വേണ്ടെന്ന് കുഫോസും
Kerala
• a day ago