HOME
DETAILS

കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം

  
May 28 2025 | 11:05 AM

minister saji cherian said there is no problem for eating fish

തിരുവനന്തപുരം: കടലിൽ കേരളതീരത്ത് ചരക്കുകപ്പൽ മറിഞ്ഞതിനെത്തുടർന്ന് മത്സ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾക്ക് വിരാമമിട്ട് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ വ്യക്തമാക്കി. കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പുക്കുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചരണം കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പട്ടിണിയിലാണെന്നും ഈ പ്രചാരണത്തിന്റെ അടിസ്ഥാനം അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു. വ്യാജ പ്രചാരണം എക്‌സ്‌പോർട്ടിങ് സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. ചെറുകിട മത്സ്യവിപണനം നടത്തുന്ന കച്ചവടക്കാർ ഉൾപ്പെടെ നിരവധിപ്പേർ ആശങ്കയിലാണ്. ജനങ്ങൾ മത്സ്യം വാങ്ങാൻ ഭയക്കുന്ന സാഹചര്യത്തിലേക്ക് പ്രചാരണം വ്യാപിച്ചിരുന്നു, 

ആശങ്കപ്പെടുത്തുന്ന രീതിയിൽ പ്രമുഖ മാധ്യമവും വാർത്ത നൽകിയിരുന്നു. ഇവർക്കെതിരെ കേന്ദ്രവുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാജ പ്രചരണങ്ങൾക്കെതിരെ ക്യാമ്പയിൻ നടത്തുമെന്നും മന്ത്രി പറഞ്ഞു. കണ്ടെയ്‌നറുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ നടന്നുവരികയാണ്. നിലവിൽ അപകടരമായ കണ്ടെയ്‌നറുകൾ ഒന്നും ഇതുവരെ വന്നിട്ടില്ലായെന്നും മന്ത്രി വ്യക്തമാക്കി.

കപ്പൽ അപകടത്തിൽ ആവശ്യമായ പരിശോധനകൾ നടത്തി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി സജി അറിയാൻ അറിയിച്ചു. ആശങ്ക ഉണ്ടാകേണ്ട സാഹചര്യം നിലവിലില്ലെന്ന് പറഞ്ഞ അദ്ദേഹം ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് സമാശ്വാസം നൽകുന്നത് സംബന്ധിച്ച് സർക്കാർ പരിശോധിക്കുമെന്നും വ്യക്തമാക്കി. കേന്ദ്രസർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
 
അതേസമയം, കേരളത്തിൽ ട്രോളിങ് നിരോധനം ജൂൺ ഒൻപതിന് ആരംഭിക്കും. 52 ദിവസമായിരിക്കും സംസ്ഥാനത്തിന്റെ തീരത്ത് ട്രോളിങ് നിരോധനമുണ്ടാവുക.

 

Fisheries Minister Saji Cherian has put an end to concerns related to seafood consumption following the capsizing of a cargo ship off the Kerala coast. He clarified that there is no issue in consuming marine fish and urged people not to spread misinformation in the wake of the ship accident. The minister emphasized that seafood remains safe and there is no reason for alarm.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഎസ്‌സി എൽസി 3 കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; പാരിസ്ഥിതിക ഭീഷണി ആശങ്ക ഉയർത്തുന്നു

Kerala
  •  16 hours ago
No Image

ഗസ്സ: കൂട്ടക്കുരുതിയുടെ 600 നാളുകള്‍; കൊന്നൊടുക്കിയത് 65,000 മനുഷ്യരെ, പാതിജീവനില്‍ ശേഷിച്ചവര്‍ 1,23,129

International
  •  16 hours ago
No Image

കരാറുകാരുടെ ക്രമക്കേട് ദേശീയപാത നിർമ്മാണത്തിൽ; എൻഎച്ച്എഐ സമ്മതിച്ചു, വിദഗ്ധ സമിതി പരിശോധനയ്ക്ക്

Kerala
  •  16 hours ago
No Image

കോഴിക്കോട് പട്ടാപ്പകൽ ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ടുപേർ പിടിയിൽ

Kerala
  •  17 hours ago
No Image

മഴ കനക്കുന്നു; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Weather
  •  17 hours ago
No Image

പാക് അധിനിവേശ കശ്മീർ ഒരിക്കൽ ഇന്ത്യയുടെ ഭാഗമാകുമെന്ന് രാജ്നാഥ് സിങ്; ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ ശക്തമായ നിലപാട്

National
  •  17 hours ago
No Image

ഒരു ചെറിയ സംശയം രക്ഷിച്ചത് ലക്ഷങ്ങൾ; വയോധികനെ തട്ടിപ്പിൽ നിന്ന് രക്ഷിച്ച് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർ

Kerala
  •  18 hours ago
No Image

അഞ്ചുദിവസത്തെ അവധി; ഒമാനില്‍ ബലിപെരുന്നാള്‍ അവധിദിനം പ്രഖ്യാപിച്ചു | Oman Eid Al Adha holiday

oman
  •  18 hours ago
No Image

വിദേശ വിദ്യാർത്ഥികളെ വിമർശിച്ച് ട്രംപ്; വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം 15 ശതമാനമായി പരിമിതപ്പെടുത്തും

International
  •  18 hours ago
No Image

ദേശീയ പാത: തകര്‍ന്ന ഭാഗം പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്ന് ശിപാര്‍ശ ചെയ്ത് വിദഗ്ധ സമിതി റിപ്പോര്‍ട്ട്; വീണ്ടും ഇടിഞ്ഞു, സര്‍വിസ് റോഡിലും വിള്ളല്‍ 

Kerala
  •  18 hours ago