HOME
DETAILS

ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ച സംഭവം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  
May 20 2025 | 14:05 PM

Dalit Womans Unjust Detention a Serious Police Lapse Kerala CM Pinarayi Vijayan

തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ടെന്നാരോപിച്ച് ദളിത് വനിത ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പൊലീസ്റ്റേഷനിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും, നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവാദമായ സംഭവം തിരുവനന്തപുരത്തെ പേരൂർക്കട പൊലീസ്റ്റേഷനിലാണ് നടന്നത്. ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് ബിന്ദുവിനെ ഏപ്രിൽ 23-ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. 20 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനിടയിൽ വെള്ളം പോലും നൽകാതെയും പെൺമക്കളെ കേസിൽ കുടുക്കുമെന്ന ഭീഷണിയുമായി ക്രൂരമായി പെരുമാറിയെന്നും ബിന്ദു പരാതിയിൽ ആരോപിക്കുന്നു.

മോഷണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ വീട്ടിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നില്ല. പകരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോൾ ബന്ധുക്കളെ അറിയിക്കണമെന്ന നിയമച്ചട്ടം പോലും പാലിച്ചില്ല. ഫോൺ ഉപയോഗിക്കാൻ അനുവധിക്കാതെ ബിന്ദുവിനെ രാത്രി മുഴുവൻ സ്റ്റേഷനിൽ പിടിച്ചുവെച്ചു.

പിറ്റേന്ന് രാവിലെ മാല കിട്ടിയെന്ന് പരാതിക്കാരി തന്നെ അറിയിച്ചെങ്കിലും, അതിനുശേഷവും ബിന്ദുവിനെ വിട്ടയക്കാൻ പൊലീസ് വൈകിയിരുന്നു. ഉച്ചക്ക് ഭർത്താവ് സ്റ്റേഷനിലെത്തിയശേഷമാണ് ബിന്ദുവിനെ വിട്ടയച്ചത്.

സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലേക്ക് പരാതി നൽകാൻ ബിന്ദു നേരിട്ട് എത്തിയപ്പോൾ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പരാതി വായിക്കാതെ മേശപ്പുറത്തേയ്ക്ക് മാറ്റിയതായും, കോടതിയിലേക്കുപോകാൻ നിർദ്ദേശിച്ചതായും ബിന്ദു പറഞ്ഞു.

പേറൂർക്കട പൊലീസ് സ്റ്റേഷനിലെ ഈ ദാരുണ സംഭവത്തിൽ പൊലീസ് അധികാരികൾക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും സാമൂഹിക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. കേസ് സംബന്ധിച്ച് അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കാനുമാണ് പ്രതിക്ഷേധക്കാരുടെ ആവശ്യം.

Kerala Chief Minister Pinarayi Vijayan has admitted to a serious lapse by the police in the unjust detention and mental harassment of a Dalit woman, Bindu, at the Peroorkada police station. She was wrongly held for 20 hours without basic rights over a missing gold chain accusation. The police failed to follow due procedures, including informing her family. Despite the chain being recovered, Bindu was not released immediately. The CM emphasized such incidents should never occur in a police station.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവന്റെ പ്രകടനങ്ങളെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല: സഞ്ജു സാംസൺ

Cricket
  •  18 hours ago
No Image

സഊദി അറേബ്യയിലെ അൽ ബഹ മേഖലയിൽ കാട്ടുതീ; കാരണം വ്യക്തമല്ല

Saudi-arabia
  •  18 hours ago
No Image

കൊല്ലത്ത് ആറ്റിൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  19 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  19 hours ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  19 hours ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  19 hours ago
No Image

യുഎഇയിൽ സ്വകാര്യ മേഖല ജീവനക്കാരനാണോ? സർക്കാർ ജോലിക്ക് എങ്ങനെ അപേക്ഷിക്കാം എന്നറിയാം

uae
  •  19 hours ago
No Image

ഷഹബാസ് വധക്കേസ് കുറ്റാരോപിതരുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 

Kerala
  •  20 hours ago
No Image

സംസ്ഥാനത്ത് നാല് ദിവസം അതിശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

Kerala
  •  20 hours ago