HOME
DETAILS

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

  
Web Desk
May 21 2025 | 11:05 AM

EU and Global Powers Warn Israel Reevaluate Relations Over Gaza Siege

വാഷിങ്ടണ്‍: ഗസ്സയില്‍ തുടരുന്ന ഉപരോധത്തിലും ആക്രമണങ്ങളിലും ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇസ്‌റാഈലുമായുള്ള രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങള്‍ നിയന്ത്രിക്കുന്ന കരാര്‍ പുനഃപരിശോധിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ താക്കീത്.  

ഫലസ്തീനില്‍ കഴിഞ്ഞ 19 മാസമായി കൂട്ടക്കുരുതി തുടരുന്ന സയണിസ്റ്റ് രാജ്യത്തിന് മുന്നറിയിപ്പുമായി സഖ്യരാഷ്ട്രങ്ങളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗസ്സയില്‍ വീണ്ടും സൈനിക ആക്രമണം തുടരുകയാണെങ്കില്‍ ഇസ്റാഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടണും ഫ്രാന്‍സും കാനഡയും ഭീഷണിപ്പെടുത്തി. സൈനിക ആക്രമണം നിര്‍ത്തിവയ്ക്കുകയും സഹായങ്ങള്‍ എത്തുന്നത് തടയുന്ന നടപടി അവസാനിപ്പിക്കുകയും വേണം. ഇല്ലെങ്കില്‍ തങ്ങളുടെ ഭാഗത്തുനിന്ന് കടുത്ത നടപടിയുണ്ടാകുമെന്ന് മൂന്ന് രാജ്യങ്ങളും ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇസ്‌റാഈല്‍ ഭരണകൂടം സാധാരണക്കാര്‍ക്ക് അവശ്യ മാനുഷിക സഹായം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനത്തിന് സാധ്യതയുണ്ട്. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു.  ഉപരോധങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ മടിക്കില്ല- ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്‌റാഈല്‍ ഉപരോധത്തെ തുടര്‍ന്ന് പട്ടിണികാരണം ഗസ്സയില്‍ കൊല്ലപ്പെട്ടത് 326 പേരാണ്. മാര്‍ച്ച് രണ്ട് മുതല്‍ സമ്പൂര്‍ണ ഉപരോധത്തിലാണ് ഗസ്സ. 
അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പും കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഉപരോധത്തില്‍ അയവുവരുത്തിയിട്ടും ഗസ്സയിലേക്ക് ഏതാനും ട്രക്കുകള്‍ മാത്രമേ ഇസ്റാഈല്‍ കടത്തിവിടുന്നുള്ളൂ. യു.എസ്, കാനഡ, ഫ്രാന്‍സ്, യു.കെ എന്നിവയുള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഉപരോധത്തില്‍ അയവ് വരുത്തിയത്.

കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ വഹിച്ചുകൊണ്ട് അഞ്ച് ട്രക്കുകള്‍ മാത്രമാണ് തിങ്കളാഴ്ച ഗസ്സയിലേക്ക് പ്രവേശിച്ചതെന്നും ആവശ്യമുള്ളവരിലേക്ക് ഇതുവരെ സഹായം എത്തിയിട്ടില്ലെന്നും യു.എന്‍ ഹുമാനിറ്റേറിയന്‍ മേധാവി ടോം ഫ്ളെച്ചര്‍ പറഞ്ഞു.
'ഞങ്ങള്‍ക്ക് അവരെ സമീപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കും. പോഷകാഹാരക്കുറവ് കാരണം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം എത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വലിയ അപകടസാധ്യതകള്‍ കാണുന്നു.' അദ്ദേഹം ബി.ബി.സിയുടെ റേഡിയോ 4ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആഗോള സമ്മര്‍ദ്ദത്തിന്റെ ഫലമായി ആവശ്യ സാധനങ്ങള്‍ ഗസ്സയിലെത്തിക്കാം എന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി അമേരിക്കക്കടക്കം ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചക്കാലയളവില്‍ ഗസ്സയിലെ 40 ശതമാനം ആളുകള്‍ക്ക് ഒരു നേരത്തെ ഭക്ഷണമാണ് ലഭിക്കുന്നത്. 

ലോകമെങ്ങും താക്കീത് നല്‍കിയിട്ടും ഗസ്സയില്‍ നരവേട്ട തുടരുകയാണ് ഇസ്‌റാഈല്‍.  ഇന്ന് മാത്രം 42ലേറെ ഫലസ്തീനികളെ കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ട്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  4 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  4 hours ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  4 hours ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  5 hours ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  5 hours ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  5 hours ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  6 hours ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  6 hours ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  6 hours ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  7 hours ago