HOME
DETAILS

ജ്യോതി മല്‍ഹോത്രയുടെ ചാറ്റുകള്‍ പുറത്ത്, ഇന്ത്യയിലെ ബ്ലാക്ക് ഔട്ടിനെ കുറിച്ചുള്ള വിവരങ്ങളും ഐഎസ്‌ഐക്ക് കൈമാറി; പാക് പൗരനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു

  
May 22 2025 | 01:05 AM

Pakistani spy Jyoti Malhotra passed information about blackout in India to ISI

ന്യൂഡല്‍ഹി: ചാരക്കേസില്‍ അറസ്റ്റിലായ ഹരിയാനയില്‍നിന്നുള്ള ട്രാവല്‍ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ വാട്ടസ്ആപ്പ് ചാറ്റുകള്‍ പുറത്ത്. പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുമുമ്പായി ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജ്യോതി പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തിനല്‍കിയതായി എന്‍.ഐ.എ കണ്ടെത്തി. ഇന്ത്യയിലെ ചാരവൃത്തിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തുനിന്ന് പുറത്താക്കിയ ഡല്‍ഹിയിലെ പാക് മുന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷുമായി നടത്തിയ ചാറ്റിങ്ങിലാണ് ഇക്കാര്യങ്ങള്‍ ജ്യോതി പങ്കുവച്ചത്. സിന്ദൂര്‍ ഓപ്പറേഷനെയും ആ സമയത്തെ ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ചും ഡാനിഷുമായി ജ്യോതി ചാറ്റ് ചെയ്തതായും അന്വേഷണസംഘം കണ്ടെത്തി. 

പാക് ചാരസംഘടനയായ ഐ.എസ്.ഐ ഏജന്റ് അലി ഹസനുമായി ജ്യോതി നടത്തിയ സംഭാഷണങ്ങളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. ജ്യോതി പാകിസ്താനെ പ്രശംസിക്കുകയും പാക് പൗരനുമായി വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതായി എന്‍.ഐ.എക്ക് ലഭിച്ച സംഭാഷണങ്ങളില്‍ ഒന്നില്‍ പറയുന്നു. അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. രഹസ്യവിവരങ്ങള്‍ കൈമാറുന്നതിനായി കോഡ് ഭാഷയിലാണ് ഇവരുടെ സംഭാഷണങ്ങളത്രയും.

ബംഗ്ലാദേശ് സന്ദര്‍ശിക്കാനും ജ്യോതിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ അറസ്റ്റിലായതിനാല്‍ പദ്ധതി നടന്നില്ല. ബംഗ്ലാദേശ് വിസയ്ക്ക് വേണ്ടിയുള്ള അപേക്ഷാ ഫോമുകള്‍ പൊലിസ് ഇവരില്‍നിന്ന് കണ്ടെടുത്തു.

പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സന്ദര്‍ശനത്തിനിടെ പാകിസ്ഥാനിലെ താമസവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പാടാക്കിയത് ഡാനിഷായിരുന്നു. ഡാനിഷാണ് ഐ.എസ്.ഐ ഏജന്റായ അലി ഹസനെ ജ്യോതിക്ക് പരിചയപ്പെടുത്തി കൊടുത്തത്. കൂടാതെ ഐ.എസ്.ഐയുമായി ബന്ധമുള്ള ഷാക്കിര്‍, റാണ ഷഹബാസ് എന്നിവരുമായും ജ്യോതിയെ അലി ഹസന്‍ പരിചയപ്പെടുത്തി. 2023ലെ സന്ദര്‍ശനത്തില്‍ 10 ദിവസമാണ് അവര്‍ പാകിസ്ഥാനില്‍ തങ്ങിയത്.

നിലവില്‍ ഡല്‍ഹി പൊലിസിന്റെ കസ്റ്റഡിയിലാണ് ജ്യോതി മല്‍ഹോത്ര. 

WhatsApp chats of Jyoti Malhotra, a travel vlogger from Haryana who was arrested in a case, have been leaked. The NIA has found that Jyoti leaked information about the blackout imposed in India just before Operation Sindoor against Pakistan to Pakistani agents.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന അപകടം: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം 

National
  •  2 days ago
No Image

ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി

National
  •  2 days ago
No Image

വിമാനപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യുഎഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ.

uae
  •  2 days ago
No Image

അഹമ്മദാബാദ് വിമാനപടകം; മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടു

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ മലയാളി യുവതിയും 

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പതിച്ചത് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ കുത്തനെ ഉയരുന്നു, ഇതുവരെ 140 പേർ മരിച്ചെന്ന് സ്ഥിരീകരണം

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: 'മെയ്ഡേ' വിളി, പ്രതികരണമില്ല, പിന്നെ ഭീകരാവസ്ഥ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: എയർ ഇന്ത്യയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ബ്ലാക്ക് ഔട്ട് 

National
  •  2 days ago