
വേടനെ വേട്ടയാടല്‍ ജാതിമതില്‍ പൊളിച്ചിട്ട് പോരെ... പാലക്കാട് നഗരസഭാ ശ്മശാനത്തിലെ ജാതിമതില്‍ വിവാദത്തില്‍

പാലക്കാട്: ജാതീയത വളര്ത്തുന്നവെന്ന് ആരോപിച്ച് വേടനെ വേട്ടയാടുന്ന സംഘ്പരിവാറിന് തിരിച്ചടിയായി പാലക്കാട്ടെ ശ്മശാനത്തിലെ ജാതിമതില്‍. വേടന് പ്രധാനമന്ത്രിക്കും രാജ്യതാത്പര്യങ്ങള്ക്കുമെതിരായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ എന്‍.ഐ.എക്ക് പരാതി നല്‍കിയതോടെയാണ് നഗരസഭാ ശ്മശാനത്തിലെ ജാതിമതില്‍ ചര്‍ച്ചയായത്. വേടന് ജാതിബോധം വളര്‍ത്തുകയാണെന്ന് ആരോപിക്കുന്ന സംഘ്പരിവാര്‍ എന്തുകൊണ്ട് പാലക്കാട് മാട്ടുമന്തയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിലെ ജാതിമതിലുകളെ ചോദ്യം ചെയ്യുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.
ബി.ജെ.പി ഭരിക്കുന്ന നഗരസഭയിലെ ഈ പൊതുശ്മശാനത്തില്‍ ബ്രാഹ്മണര്‍ക്കും നായര്‍ സമുദായത്തിനും സംസ്കാര ചടങ്ങുകള്‍ക്കുള്ള സംവിധാനങ്ങള്‍ വെവ്വേറെ ഒരുക്കിയിട്ടുണ്ട്. മറ്റു ജാതിയില്‍പ്പെട്ട ആളുകള്‍ക്ക് പ്രവേശനമില്ലാത്ത വിധമാണ് പൊതുശ്മശാനത്തില്‍ ബ്രാഹ്മണര്‍ക്കും നായര്‍ സമുദായത്തിനും പ്രത്യേക സ്ഥലം അനുവദിച്ചിരിക്കുന്നത്. ജാതി വേര്‍തിരിവിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ബി.ജെ.പി ഭരണസമിതി കൈക്കൊള്ളുന്നതെന്ന ആരോപണവുമായി പൊതുപ്രവര്ത്തകന് ബോബന് മാട്ടുമന്ത ഇതിനെതിരേ പരാതിയും നല്‍കിയിരുന്നു. നാളിതുവരെ ജാതിയുടെ അടയാളങ്ങളോ വേര്‍തിരിവുകളോ ഇല്ലാതിരുന്ന പൊതുശ്മശാനം ബി.ജെ.പി ഭരണം തുടങ്ങിയതോടെ ജാതി അടിസ്ഥാനത്തില്‍ കീറിമുറിച്ചിരിക്കുകയാണെന്ന് ബോബന് പറയുന്നു.
പൊതുശ്മശാനത്തിലെ 20 സെന്റ് സ്ഥലം വലിയപാടം എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മതില്‍കെട്ടി തിരിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. ഇതോടെ ചെറുമ, വിശ്വകര്‍മ, ഈഴവ സമുദായക്കാരും പൊതുശ്മശാനത്തില്‍ പ്രത്യേകമായി ഭൂമി ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്‍.എസ്.എസ് കരയോഗത്തിന് നല്കിയ മാതൃകയില്‍ തങ്ങളുടെ സമുദായങ്ങള്‍ക്കും 20 സെന്റ് ഭൂമി അനുവദിക്കണമെന്നാണ് ആവശ്യം. മഴ കൊള്ളാതെ സംസ്കാര ചടങ്ങുകള്‍ നടത്താനായി പൊതുശ്മശാനത്തില്‍ ഷെഡ്ഡ് നിര്‍മിക്കാനാണ് വലിയപാടം എന്‍.എസ്.എസ് കരയോഗം അപേക്ഷ നല്‍കിയത്.
മറ്റുള്ളവര്‍ക്ക് പ്രവേശനമില്ലാത്ത വിധം മതില്‍കെട്ടി വേര്‍തിരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് നഗരസഭാ അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍, പൊതുശ്മശാനത്തിലെ ജാതിമതില്‍ വിവാദമായിട്ടും നിര്‍മാണ പ്രവൃത്തി തടയാന്‍ അധികൃതര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പല്‍ മുങ്ങുന്നു: കൂടുതല്‍ കണ്ടെയ്നറുകള്‍ കടലില്‍ വീണു
Kerala
• 7 hours ago
കണ്ടയ്നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്താന്‍ സാധ്യത; തീരത്തടിഞ്ഞാല്‍ ഉടന്‍ പൊലിസിനെ വിവരമറിയിക്കാന്‍ നിര്‍ദേശം
Kerala
• 7 hours ago
മൂന്നുമാസത്തിനിടെ 1,352 കേസുകൾ; കുട്ടികൾക്കെതിരായ അതിക്രമം കൂടുന്നു
Kerala
• 7 hours ago
അഴിമതിക്കാരുടെ 'സ്ലീപ്പർ സെൽ' വലമുറുക്കി വിജിലൻസ്; പരാതി അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പർ
Kerala
• 7 hours ago
'യുദ്ധക്കളത്തിലേക്ക് ഫലസ്തീന് യുവാക്കളെ ഇസ്റാഈല്‍ സൈനിക യൂനിഫോം അണിയിച്ച് പറഞ്ഞയക്കും'; ഫലസ്തീനികളെ മനുഷ്യകവചമാക്കി ഇസ്രാഈല്‍
International
• 8 hours ago
മ്യാന്മര് തീരത്ത് കപ്പല്‍ അപകടം; 427 റോഹിംഗ്യകള്‍ മുങ്ങി മരിച്ചു
International
• 8 hours ago
ജസ്റ്റിസ് ബി.വി നാഗരത്ന സുപ്രിംകോടതി കൊളീജിയം അംഗം
National
• 8 hours ago
വോട്ട് ചെയ്യുമ്പോൾ എന്തിനാ ഫോൺ? പോളിങ് സ്റ്റേഷനിൽ മൊബൈൽ ഫോണിന് വിലക്ക്
National
• 8 hours ago
മഴക്കെടുതിയില്‍ മൂന്ന് മരണം; സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം
Kerala
• 8 hours ago
അതീവ ജാഗ്രത ! ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; വടക്കന്‍ കേരളത്തില്‍ റെഡ് അലര്‍ട്ട്
Kerala
• 9 hours ago
രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം
Kerala
• 16 hours ago
പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു
Kerala
• 17 hours ago
അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്
Kerala
• 18 hours ago
ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ
National
• 18 hours ago
ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍
Kerala
• 21 hours ago
ബെംഗളുരുവിൽ ഡെലിവറി ജീവനക്കാരന്റെ ക്രൂരത; വിലാസം തെറ്റിയെന്ന് പറഞ്ഞു ഉപഭോക്താവിനെ മർദിച്ച് പരിക്കേൽപ്പിച്ചു
National
• 21 hours ago
ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും
Kerala
• 21 hours ago
മഴയും കാറ്റും; സംസ്ഥാനത്ത് പ്രത്യേക മുന്നറിയിപ്പ്; കാറ്റിനെ നേരിടാനുള്ള ജാഗ്രത നിർദേശങ്ങൾ
Kerala
• 21 hours ago
ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും
Kerala
• 19 hours ago
റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന് പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍
International
• 19 hours ago
കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ
National
• 20 hours ago