HOME
DETAILS

തെളിവുകളില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ബ്രിജ്ഭൂഷനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ചു

  
May 28 2025 | 01:05 AM

POCSO Case Against Brijbhushan Closed After Investigation Finds No Evidence

ന്യൂഡൽഹി: യുവ ഗുസ്തിതാരത്തോട് മോശമായി പെരുമാറിയ സംഭവത്തിൽ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബി.ജെ.പി നേതാവുമായ ബ്രിജ് ഭൂഷൻ ശരൺ സിങിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ചു. കേസിൽ ഡൽഹി പൊലിസ് സമർപ്പിച്ച ക്ലോസർ റിപ്പോർട്ട് അംഗീകരിച്ചാണ് അഡിഷണൽ സെഷൻസ് ജഡ്ജി ഗോമതി മനോച കേസ് അവസാനിപ്പിച്ചത്. ഇതോടെ രാജ്യത്തെ പിടിച്ചു കുലുക്കിയ, നീതിതേടിയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിലെടുത്ത കേസുകളിലൊന്ന് ഇല്ലാതായി.

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഗുസ്തി താരങ്ങൾ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കൊണാട്ട്പ്ലേസ് പൊലിസ് സ്റ്റേഷനിൽ ബ്രിജ്ഭൂഷൻ സിങിനെതിരേ ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയും പോക്സോ നിയമപ്രകാരവും രണ്ടു വ്യത്യസ്ത എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഏഴു വനിതാ താരങ്ങളാണ് ബ്രിജ്ഭൂഷനെതിരേ മൊഴി നൽകിയത്. അതിലൊരാളായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടി. 2016 നും 2019 നും ഇടയിൽ ഗുസ്തി ഫെഡറേഷന്റെ ഓഫിസ് കൂടിയായി പ്രവർത്തിക്കുന്ന ബ്രിജ്ഭൂഷൻ സിങിന്റെ ഔദ്യോഗിക വസതിയിലും വിദേശത്തും പീഡനം നടന്നതായായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.

കായികതാരങ്ങൾ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പൊലിസ് കേസെടുത്തില്ല. ഇതേത്തുടർന്ന് രാജ്യത്തിനുവേണ്ടി അന്താരാഷ്ട്ര വേദികളിൽ മെഡൽ നേടിയ താരങ്ങളായ വിനേഷ് ഫൊഗട്ട്, സാക്ഷി മല്ലിക്ക് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്ദറിൽ സമരം തുടങ്ങി. ആഴ്ചകളോളം പ്രതിഷേധം തുടർന്നതിനാൽ ഇക്കാര്യം അന്വേഷിക്കാൻ കായിക മന്ത്രാലയം മേൽനോട്ട സമിതിയെ നിയോഗിച്ചു. 2023 മെയിൽ താരങ്ങൾ സുപ്രിംകോടതിയെ സമീപിക്കുകയും കോടതിയുടെ ഇടപെടലിനെത്തുടർന്ന് പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ജൂണിൽ റൗസ് അവന്യൂ കോടതിയിൽ 1,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. എഫ്.ഐ.ആർ സമർപ്പിച്ച് ആഴ്ചകൾക്കുള്ളിൽ 2023 ജൂണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി മാറ്റി. ഇതോടെ പൊലിസ് അന്വേഷണം നടത്തുകയും കേസ് അവസാനിപ്പിക്കാൻ റിപ്പോർട്ട് നൽകുകയുമായിരുന്നു. ഡൽഹി പൊലിസ് അന്വേഷണത്തിൽ താൻ തൃപ്തയാണെന്നും ക്ലോഷർ റിപ്പോർട്ടിനെ എതിർക്കുന്നില്ലെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ

International
  •  17 hours ago
No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  17 hours ago
No Image

കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം

Kerala
  •  19 hours ago
No Image

എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

National
  •  19 hours ago
No Image

തോരാമഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

Kerala
  •  19 hours ago
No Image

ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Kerala
  •  20 hours ago
No Image

ജൂണ്‍ മാസം വൈദ്യുതി ബില്‍ കുറയും; ഇന്ധനസര്‍ചാര്‍ജ്ജ് കുറച്ചു

Kerala
  •  20 hours ago
No Image

കലിതുള്ളി കടല്‍; തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം 

Kerala
  •  20 hours ago
No Image

കേരളത്തിൽ കാലവർഷം സജീവമായി തുടരും; പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത 

Weather
  •  20 hours ago
No Image

കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്

Kerala
  •  20 hours ago

No Image

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  a day ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്‌റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  a day ago
No Image

പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍

uae
  •  a day ago
No Image

'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്‌റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്

International
  •  a day ago