
യുഎഇയിലെ പ്രവാസിയാണോ? പുതിയ മാധ്യമനിയമം അറിഞ്ഞിരിക്കണം, രണ്ട് മില്യണ്‍ ദിര്‍ഹം വരെ പിഴയുള്ള ശിക്ഷകള്‍ | UAE new media law explained

അബൂദബി: മെയ് 29 മുതല്‍ യുഎഇയില്‍ പുതിയ മാധ്യമ ഉപയോഗ നിയന്ത്രണ, നിര്‍വ്വഹണം നിയമം നിലവില്‍വന്നിരിക്കുകയാണ്. പരമ്പരാഗത അച്ചടി- ഇലക്ട്രോണിക്, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലുടനീളമുള്ള ലംഘനങ്ങളെ ലക്ഷ്യം വച്ചാണ് യുഎഇ മീഡിയ കൗണ്‍സില്‍ (UAE Media Council) വിശദമായ ചട്ടക്കൂട് കൊണ്ടുവന്നത്. ഒരു മില്യണ്‍ ദിര്‍ഹം വരെ പിഴയും (1.24 ലക്ഷം രൂപ) ലംഘനം ആവര്‍ത്തിച്ചാല്‍ രണ്ട് മില്യണ്‍ ദിര്‍ഹം വരെ പിഴയും ലഭിക്കുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് പുതിയ ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ ലൈസന്‍സിങ് നിയമങ്ങള്‍, കര്‍ശന ഉള്ളടക്ക മാനദണ്ഡങ്ങള്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, മതപരമോ സദാചാരമോ ആയ ലംഘനങ്ങള്‍, ദേശസുരക്ഷയ്ക്കുള്ള ഭീഷണികള്‍ എന്നിവ സംബന്ധിച്ച് മാധ്യമങ്ങളിലെ ഉത്തരവാദിത്വത്തെക്കുറിച്ചാണ് നിയമത്തില്‍ പറയുന്നത്. പ്രധാന കുറ്റകൃത്യങ്ങളും അനുബന്ധ പിഴകളും നിയമലംഘനങ്ങളെ നിരവധി വിഭാഗങ്ങളായി ചട്ടക്കൂടില്‍ വിഭജിക്കുന്നു. ഓരോന്നിനും തീവ്രതയും ആവര്‍ത്തനവും അനുസരിച്ചാണ് ശിക്ഷ നിര്‍വചിക്കുന്നത്.
1. മത, സദാചാര ലംഘനങ്ങള്‍
മതവിശ്വാസങ്ങളെയോ ദൈവത്തെയോ അവഹേളിക്കല്‍: പത്തു ലക്ഷം ദിര്‍ഹം വരെ പിഴ.
പൊതു സദാചാരം ലംഘിക്കല്‍/ വിനാശകരമായ പ്രത്യയശാസ്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍: ഒരു ലക്ഷം ദിര്‍ഹം വരെ പിഴ.
കൊലപാതകം, ബലാത്സംഗം അല്ലെങ്കില്‍ മയക്കുമരുന്ന് ദുരുപയോഗം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കം: ഒന്നര ലക്ഷം ദിര്‍ഹം വരെ പിഴ.
2. രാഷ്ട്രത്തിനും ദേശീയ സുരക്ഷയ്ക്കും എതിരായ കുറ്റകൃത്യങ്ങള്‍
ദേശീയ ചിഹ്നങ്ങളെയോ ഭരണ സംവിധാനത്തെയോ രാഷ്ട്ര സ്ഥാപനങ്ങളെയോ അനാദരിക്കല്: 50,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴ.
ആഭ്യന്തര അല്ലെങ്കില്‍ വിദേശ നയത്തെ അപമാനിക്കല്‍: 50,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴ.
വിദേശ ബന്ധങ്ങളെയോ സാമൂഹിക ഐക്യത്തെയോ ദുര്‍ബലപ്പെടുത്തല്‍: 250,000 ദിര്‍ഹം വരെ പിഴ.
3. ലൈസന്‍സ് ലംഘനങ്ങള്‍
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കല്‍: ആദ്യ കുറ്റകൃത്യത്തിന് 10,000 ദിര്‍ഹം പിഴ. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യത്തിന്: 40,000 ദിര്‍ഹം പിഴ.
30 ദിവസത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍: ഓരോദിവസത്തിനും 150 ദിര്‍ഹം വീതം പിഴ. (പരമാവധി 3,000 ദിര്‍ഹം വരെ).
ലൈസന്‍സ് കൈമാറുകയോ നിര്‍മ്മിക്കുകയോ ചെയ്യല്‍: 20,000 ദിര്‍ഹം പിഴ.
കാലഹരണപ്പെട്ട ലൈസന്‍സ് ഉപയോഗിക്കല്‍: ആദ്യ കുറ്റകൃത്യത്തിന് 10,000 ദിര്‍ഹം. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യത്തിന് 20,000 ദിര്‍ഹം പിഴ.
4. തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കല്‍
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍: ആദ്യ കുറ്റകൃത്യത്തിന് 5,000 ദിര്‍ഹം പിഴ. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യത്തിന് 10,000 ദിര്‍ഹം പിഴ.
പെര്‍മിറ്റ് ഇല്ലാതെ പുസ്തകമേള സംഘടിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യല്‍: ദിര്‍ഹം 40,000 പിഴ. ആവര്‍ത്തിച്ചാല്‍ ഇരട്ടി.
ലൈസന്‍സില്ലാതെ ലഖുലേഘയോ മറ്റോ അച്ചടിക്കല്‍: 20,000 ദിര്‍ഹം പിഴ. ആവര്‍ത്തിച്ചാല്‍ ഇരട്ടിയാകും.
5. വിദേശ മാധ്യമപ്രവര്‍ത്തകര്‍
ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചാല്‍: മൂന്നുതവണ വരെ രേഖാമൂലമുള്ള മുന്നറിയിപ്പ് നല്‍കും. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യത്തിന് 10,000 ദിര്‍ഹം പിഴ. ഗുരുതരമായതോ ആവര്‍ത്തിച്ചുള്ളതോ ആയ കേസുകളില്‍ ആറ് മാസം വരെ താല്‍ക്കാലികമായി അടച്ചുപൂട്ടും, അല്ലെങ്കില്‍ എന്നന്നേക്കും അടച്ചുപൂട്ടും. അല്ലെങ്കില്‍ ലൈസന്‍സുകള്‍ റദ്ദാക്കും.
മാധ്യമങ്ങള്‍ക്കായി 20 നിര്‍ബന്ധിത ഉള്ളടക്ക മാനദണ്ഡങ്ങള്‍
- * ദൈവിക, ഇസ്ലാമിക വിശ്വാസങ്ങള്‍, മതങ്ങള്‍ എന്നിങ്ങനെ എല്ലാ വിശ്വാസങ്ങളോടുമുള്ള ബഹുമാനം.
- യുഎഇയുടെ ഭരണസംവിധാനം, ദേശീയ ചിഹ്നങ്ങള്‍, സ്ഥാപനങ്ങള്‍, സംസ്ഥാനത്തിന്റെ പരമോന്നത താല്‍പ്പര്യങ്ങള്‍ എന്നിവയോടുള്ള ബഹുമാനം.
- * യുഎഇയുടെ ആഭ്യന്തര, വിദേശ നയങ്ങളോടുള്ള ബഹുമാനം.
- * യുഎഇയുടെ വിദേശ ബന്ധങ്ങളെ തകര്‍ക്കുന്ന ഉള്ളടക്കം പാടില്ല.
- * സാംസ്കാരിക പൈതൃകവും ദേശീയ സ്വത്വവും സംരക്ഷിക്കുക.
- * ദേശീയ ഐക്യത്തെയോ സാമൂഹിക ഐക്യത്തെയോ ദുര്‍ബലപ്പെടുത്തുന്ന ഉള്ളടക്കമില്ലെന്ന് ഉറപ്പാക്കുക.
- * വിഭാഗീയത, ഗോത്ര- പ്രാദേശിക പ്രകോപനം പാടില്ല.
- * അക്രമം, വിദ്വേഷ പ്രസംഗം അല്ലെങ്കില്‍ ഭീകരത എന്നിവ പ്രോത്സാഹിപ്പിക്കരുത്.
- * സാമൂഹിക ധാര്‍മ്മിക മൂല്യങ്ങള്‍ പാലിക്കുകയും പൊതുതാല്‍പ്പര്യ സംരക്ഷിക്കുകയും ചെയ്യുക.
- * നിയമ, സാമ്പത്തിക, ജുഡീഷ്യല്‍ അല്ലെങ്കില്‍ സുരക്ഷാ സംവിധാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം പാടില്ല
- * വ്യക്തിസ്വകാര്യതയെയും സ്വകാര്യ ജീവിതത്തെയും ബഹുമാനിക്കണം
- * കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ഉപയോഗം എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ കര്‍ശനമായ നിരോധനം.
- * പൊതു സദാചാരത്തെ ലംഘിക്കുന്നതോ കുട്ടികളെയോ യുവാക്കളെയോ ദ്രോഹിക്കുന്നതോ ആയ കുറ്റകരമായ ചിത്രങ്ങള്‍, ഭാഷ, പ്രയോഗം, ചിത്രീകരണങ്ങള്‍ എന്നിവ പാടില്ല.
- * വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരായ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്.
- * ദേശീയ കറന്‍സിയെ ദോഷകരമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ ദുര്‍ബലപ്പെടുത്തുന്നതോ ആയ ഉള്ളടക്കമില്ലെന്ന് ഉറപ്പാക്കുക.
- കിംവദന്തികളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കാതിരിക്കല്.
- * ശത്രുതാപരമായ രാഷ്ട്രീയ, വംശീയ, പ്രത്യയശാസ്ത്ര, സാമൂഹിക ഗ്രൂപ്പുകളെ മഹത്വവല്‍ക്കരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ അരുത്.
- * പൊതുനയവും പ്രൊഫഷണലിസവും ഉയര്‍ത്തിപ്പിടിക്കുന്നതിന് മാധ്യമപരിപാടികള്‍ അതിഥികളെയും പങ്കാളികളെയും ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കണം.
- * യുഎഇയുടെ സംസ്കാരത്തെയും സ്വത്വത്തെയും മൂല്യങ്ങളെയും ബഹുമാനിക്കുന്നതാകണം പരസ്യങ്ങള്‍.
- * മീഡിയ കൗണ്‍സില്‍ അംഗീകരിച്ച പ്രായ വര്‍ഗ്ഗീകരണങ്ങള്‍ പാലിക്കണം.
- * കുട്ടികളുടെ സംരക്ഷണ നിയമങ്ങളും പ്രായപൂര്‍ത്തിയാകാത്തവരെ സംബന്ധിച്ച ദേശീയ നിയമനിര്‍മ്മാണവും പൂര്‍ണ്ണമായി പാലിക്കണം.
A wide-reaching new media law has officially come into force across the United Arab Emirates as from May 29, 2025, bringing with it a detailed framework for media regulation and enforcement. The law, announced by the UAE Media Council, targets violations across traditional and digital platforms with fines that can reach up to Dh1 million, and even Dh2 million for repeat offences.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം
Kerala
• 7 hours ago
സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്
Saudi-arabia
• 7 hours ago
ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 15 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 15 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 16 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 16 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 16 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 16 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 16 hours ago
2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി
Cricket
• 16 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 17 hours ago
1000 രൂപയ്ക്കുള്ളിൽ മഴക്കാല യാത്രാ പദ്ധതികളുമായി കൊല്ലം ടൂറിസം സെൽ
Kerala
• 17 hours ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• 18 hours ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 18 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 19 hours ago
“കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചു” എന്ന് പറഞ്ഞ് സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; സ്വകാര്യ ആശുപത്രിയിൽ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി
National
• 19 hours ago
അബൂദബി: പൊതുസുരക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കി അധികൃതർ
uae
• 19 hours ago
ഇപ്പോഴും മികച്ചവൻ, ഞാൻ അദ്ദേഹത്തെ വളരെയയധികം ആരാധിക്കുന്നു: ലാമിൻ യമാൽ
Football
• 20 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 18 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 18 hours ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 19 hours ago