HOME
DETAILS

ഭാരതാംബയുടെ ചിത്രം; നിലപാടിൽ ഉറച്ച് ഗവർണർ; പ്രതിഷേധവുമായി സിപിഐ, മൗനത്തിൽ മുഖ്യമന്ത്രി

  
Web Desk
June 06 2025 | 12:06 PM

Bharatamba Picture Row CPI Protests Kerala Governor Firm CM Silent

തിരുവനന്തപുരം:രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം നീക്കില്ലെന്ന ഗവർണറിന്റേ ഉറച്ച നിലപാടിനെതിരെ രാഷ്ട്രീയ പ്രതികരണങ്ങൾ ശക്തമാകുന്നു. ഇക്കാര്യം ചൂണ്ടികാണിച്ച് രാഷ്ട്രപതിക്ക് കത്തയച്ച് ഗവർണറെ തിരിച്ചുവിളിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാജ്യവ്യാപകമായി സിപിഐയുടെ എല്ലാ ബ്രാഞ്ചുകളിലും ദേശീയ പതാക ഉയർത്തിയും വൃക്ഷത്തൈകൾ നട്ടും പ്രതിഷേധം നടത്തും.

ഭാരതത്തിന്റെ പ്രതീകമായി ദേശീയ പതാകയാണ് വേണ്ടതെന്ന് വ്യക്തമാക്കിയ സിപിഐ, രാജ്ഭവനിലെ ചിത്രത്തെ ആർഎസ്എസ്സിന്റെ സൈദ്ധാന്തിക സമീപനങ്ങളുടെ പ്രകടനമെന്ന് വിമർശിച്ചു. പാർലമെന്റ് അംഗവും സിപിഐ നേതാവുമായ സന്തോഷ് കുമാറാണ് ഗവർണർക്കെതിരെ കത്ത് നൽകിയത്.

ഇതിനെ തുടർന്ന് ഇടത് മുന്നണിയിലെ വിവിധ നേതാക്കൾ ഗവർണർക്കെതിരെ തുറന്നടിച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ വിവാദത്തിൽ മൗനം പാലിക്കുകയാണ്. ഗുരുമൂർത്തിയെ രാജ്ഭവനിൽ ക്ഷണിച്ച വിഷയത്തിൽ പോലും മുഖ്യമന്ത്രിയുടെ പ്രതികരണം വൈകിയതായും, രേഖാമൂലം എതിർപ്പ് അറിയിച്ചില്ലെന്നും വിമർശനം ഉയരുന്നു.

മുഖ്യമന്ത്രി ഗവർണറോട് മൃദുസമീപനമാണ് പുലർത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് അവശ്യമായിരിക്കുമ്പോഴും അതിന് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്. അതേസമയം, “സർക്കാർ അനാവശ്യമായി വിവാദം സൃഷ്ടിക്കുകയാണെന്ന്” രാജ്ഭവൻ പ്രതികരിച്ചു.

The CPI has demanded the removal of a Bharatamba picture with a saffron flag from Raj Bhavan and urged the President to recall the Kerala Governor. Protests will be held across CPI branches with national flags and tree planting. While Left leaders criticize the Governor, Chief Minister Pinarayi Vijayan remains silent. Raj Bhavan says the controversy is unnecessary and the picture will not be removed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  9 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  10 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  10 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  11 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  11 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  11 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  11 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  11 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  11 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  12 hours ago