
'ബിജെപി രാഷ്ട്രീയം കളിക്കുന്നു'; ബെംഗളുരു ദുരന്തത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍

ബെംഗളുരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ ഐപിഎല്‍ കിരീട നേട്ടത്തിന്റെ വിജയാഘോഷത്തിനിടെ സംഭവിച്ച തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേ വികാരാധീതനായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ നടന്ന സംഭവത്തെക്കുറിച്ച് സംസാരിക്കവേ വികാരഭരിതനായ ശിവകുമാര്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായ നിമിഷമാണിതെന്ന് പറഞ്ഞു.
'നമ്മള് ഭരണപരമായ ഒരു പാഠം പഠിക്കണം, പ്രതിപക്ഷം മൃതദേഹങ്ങളില്‍ രാഷ്ട്രീയം കളിക്കട്ടെ. എത്ര മൃതദേഹങ്ങളില്‍ അവര്‍ രാഷ്ട്രീയം കളിച്ചിട്ടുണ്ടെന്ന് ഞാന്‍ പറയാം,' ശിവകുമാര്‍ പറഞ്ഞു.
മാപ്പ് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ശിവകുമാറിന്റെ പ്രതികരണം.
'ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു, ഇത്രയും വലിയ ജനക്കൂട്ടത്തെ ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഡിയത്തിന്റെ ശേഷി 35,000 ആണ്, പക്ഷേ 3 ലക്ഷത്തിലധികം ആളുകളാണ് അവിടെ ഉണ്ടായിരുന്നത്. സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തകര്‍ന്നു. ഈ സംഭവത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. വസ്തുതകള്‍ അറിയാനും വ്യക്തമായ സന്ദേശം നല്‍കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.' വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ ഉപമുഖ്യമന്ത്രി പറഞ്ഞു.
'ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. സംഭവത്തില്‍ ഞങ്ങള്‍ വളരെയധികം ഖേദിക്കുന്നു. ഭാവിയില്‍ ഒരു മികച്ച പരിഹാരം കണ്ടെത്തും.' സംഭവത്തെ ഭാരതീയ ജനതാ പാര്‍ട്ടി രാഷ്ട്രീയവത്കരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്ക് മുന്നോടിയായി തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണാന്‍ ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ തടിച്ചുകൂടിയപ്പോഴാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ചത്.
തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Karnataka Deputy CM DK Shivakumar accuses BJP of politicizing the recent Bengaluru tragedy. He urges focus on relief efforts instead of blame games.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 15 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 16 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 16 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 17 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 17 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 17 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 17 hours ago
2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി
Cricket
• 17 hours ago
ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു
Kerala
• 18 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 18 hours ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• 19 hours ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 19 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 19 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 19 hours ago
അബൂദബി: പൊതുസുരക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കി അധികൃതർ
uae
• 20 hours ago
ഇപ്പോഴും മികച്ചവൻ, ഞാൻ അദ്ദേഹത്തെ വളരെയയധികം ആരാധിക്കുന്നു: ലാമിൻ യമാൽ
Football
• 20 hours ago
വിള നശീകരണത്തിൽ പൊറുതിമുട്ടി, അമരമ്പലത്ത് കാട്ടുപന്നിവേട്ട: 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
Kerala
• 21 hours ago
കോഴിക്കോട് മലാപറമ്പിൽ പെൺവാണിഭസംഘം പിടിയിൽ; പിടിയിലായവരിൽ, ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും
latest
• 21 hours ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 19 hours ago
ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: ജർമൻ ഇതിഹാസം ക്ലിൻസ്മാൻ
Football
• 20 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 20 hours ago