
വിള നശീകരണത്തിൽ പൊറുതിമുട്ടി, അമരമ്പലത്ത് കാട്ടുപന്നിവേട്ട: 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

മലപ്പുറം:വ്യാപകമായ കൃഷിനാശവും കർഷകരെ ഭീതിയിലാഴ്ത്തിയ ആക്രമണങ്ങളും തുടരുമ്പോൾ, അമരമ്പലം ഗ്രാമത്തിൽ 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. വെള്ളിയാഴ്ച രാത്രിയിലാണ് വിവിധ പ്രദേശങ്ങളിൽ നിന്നായി വനംവകുപ്പിന്റെ അനുമതിയോടെ കാട്ടുപന്നിവേട്ട നടന്നത്. പിടിച്ചെടുത്ത പന്നികളെ വിശദമായ പരിശോധനയ്ക്ക് ശേഷം അമരമ്പലം വനത്തിനകത്ത് സംസ്കരിച്ചു.
അമരമ്പലത്ത് കാട്ടുപന്നികളുടെ ഉപദ്രവം അതിരുകടന്നതായിരുന്നതായിരുന്നുവെന്ന് കർഷകരും പഞ്ചായത്തും പറയുന്നു. കാർഷിക വിളകളെല്ലാം നശിപ്പിക്കുകയും പന്നികളുടെ ആക്രമണങ്ങൾ ദിനം പ്രതി വർദിച്ചു വന്ന സാഹചര്യത്തിൽ കർഷകർ പ്രതിഷേധത്തിലേക്ക് നീങ്ങി. രാത്രികാല വാഹനാപകടങ്ങളും കാട്ടുപന്നികളാൽ പതിവായതോടെ, സ്ഥിതി നിയന്ത്രിക്കാൻ പഞ്ചായത്ത് ഇടപെടുകയായിരുന്നു. തുടർന്നാണ് വനം വകുപ്പിന്റെ അനുമതിയോടെ കാട്ടുപന്നിവേട്ടയ്ക്ക് അനുമതി ലഭിച്ചത്.
ലൈസൻസുള്ള വേട്ടക്കാർക്കാണ് നേതൃത്വം
വനം വകുപ്പ് അംഗീകരിച്ച ഡിഎഫ്ഒയുടെ എം പാനൽ ലിസ്റ്റിൽ ഉൾപ്പെട്ടതും അംഗീകൃത തോക്ക് ലൈസൻസുള്ളവരുമായ വേട്ടക്കാരാണ് വേട്ടയ്ക്ക് നേതൃത്വം നൽകിയത്. പാലക്കാട് മലബാർ ആർമറി ഉടമ പി.എസ്. ദിലീപ് മേനോൻ, എം.എം. സക്കീർ ഹുസൈൻ, അസീസ് മങ്കട, ഹാരിസ് കുന്നത്ത്, ഫൈസൽ കുന്നത്ത്, ജലീൽ കുന്നത്ത്, ശ്രീധരൻ, ശശി, പ്രമോദ്, അർഷാദ് ഖാൻ പുല്ലാനി എന്നിവരാണ് പ്രധാനമായി പങ്കെടുത്തത്.
തുടരും...
അമരമ്പലത്ത് മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് കാട്ടുപന്നികളുടെ വർദ്ധനവേറെയുള്ളതായും അടുത്ത ദിവസങ്ങളിലും വേട്ട തുടരുമെന്നും സംഘത്തിലെ അംഗങ്ങൾ അറിയിച്ചു. വെടിവെച്ചു കൊന്ന പന്നികളെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിൽ പരിശോധിക്കുകയും കണക്കെടുത്തു വയൽക്കാടുകൾക്കു സമീപമുള്ള വനഭാഗങ്ങളിൽ സംസ്കരിക്കുകയും ചെയ്തു.
പഞ്ചായത്ത് നേതൃത്വം ഒപ്പമുണ്ട്
വെടിവെപ്പ് നടക്കുമ്പോൾ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇല്ലിക്കൽ ഹുസൈൻ, വാർഡ് അംഗം അബ്‍ദുൽ ഹമീദ് ലബ്ബ എന്നിവരും സ്ഥലത്ത് സാന്നിധ്യംവഹിച്ചു. കൃഷിയെ സംരക്ഷിക്കുന്നതിനും കർഷകരെ ആശ്വസിപ്പിക്കുന്നതിനും വേണ്ടിയാണ് നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് ഭാരവാഹികൾ വ്യക്തമാക്കി.
Facing severe crop destruction and repeated wild boar attacks, authorities in Amarambalam, Malappuram, conducted a sanctioned wild boar hunt. With the Forest Department’s approval, 25 wild boars were shot dead by licensed hunters. The carcasses were examined and buried inside the forest. The action followed strong protests from farmers and repeated accidents caused by the animals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 11 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 12 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 12 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 12 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 12 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 12 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 13 hours ago
2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി
Cricket
• 13 hours ago
ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു
Kerala
• 13 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 13 hours ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• 14 hours ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 14 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 15 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 15 hours ago
അബൂദബി: പൊതുസുരക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കി അധികൃതർ
uae
• 16 hours ago
ഇപ്പോഴും മികച്ചവൻ, ഞാൻ അദ്ദേഹത്തെ വളരെയയധികം ആരാധിക്കുന്നു: ലാമിൻ യമാൽ
Football
• 16 hours ago
കോഴിക്കോട് മലാപറമ്പിൽ പെൺവാണിഭസംഘം പിടിയിൽ; പിടിയിലായവരിൽ, ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും
latest
• 16 hours ago
18 വർഷം ഒന്നുമല്ല, കോഹ്ലിയെക്കാൾ കൂടുതൽ അദ്ദേഹം കിരീടത്തിനായി കാത്തിരുന്നു: സെവാഗ്
Cricket
• 16 hours ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 15 hours ago
ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: ജർമൻ ഇതിഹാസം ക്ലിൻസ്മാൻ
Football
• 15 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 15 hours ago