HOME
DETAILS

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ വാഹനങ്ങളെ കുറിച്ചും ചർച്ചകൾ; വായ്പയ്ക്ക് വാഹനം വാങ്ങുന്നതിന് സോഷ്യൽ മീഡിയയുടെ അനുവാദം വേണ്ടെന്ന് സ്ഥാനാർഥി

  
June 06 2025 | 11:06 AM

No Need for Social Medias Permission to Buy a Vehicle on Loan Nilambur Candidate

 

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരം ചൂടുപിടിക്കവെ, സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾക്കൊപ്പം അവരുടെ വാഹനങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇടതു സ്ഥാനാർത്ഥി എം. സ്വരാജിന്റെ പേരിൽ ആഡംബര കാറിന്റെ പേര് ചേർത്തുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങളെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തി.

സ്വരാജിന്റെ സത്യവാങ്മൂലം പ്രകാരം, അദ്ദേഹത്തിന് സ്വന്തമായി വാഹനമില്ല. എന്നാൽ, ഭാര്യയുടെ പേരിൽ 36 ലക്ഷം രൂപ വിലമതിക്കുന്ന 2025 മോഡൽ മെറിഡിയൻ ലോംഗിറ്റിയൂഡ് പ്ലസ്, 4 ലക്ഷം രൂപ വിലയുള്ള 2013 മോഡൽ ഫോർഡ് ഫിഗോ എന്നിവയുണ്ട്. ആകെ 63 ലക്ഷം രൂപയുടെ ആസ്തിയാണ് സ്വരാജ് നാമ നിർദേശ പത്രികയിൽ വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന ആഡംബര കാർ  ഉപയോ​ഗിച്ചുള്ള പ്രചാരണത്തിന് മറുപടിയായി സ്വരാജ് പറഞ്ഞു: "എന്റെ ഭാര്യ ഒരു സംരംഭകയാണ്. ഇടപ്പള്ളി ഫെഡറൽ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് കാർ വാങ്ങിയത്. ഈ നാട്ടിൽ ആർക്കും വായ്പയെടുത്ത് വാഹനം വാങ്ങാം. അതിന് സോഷ്യൽ മീഡിയയുടെ അനുവാദം വേണമെന്ന് അറിയില്ലായിരുന്നു."

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 8 കോടി രൂപയുടെ ആസ്തിയുണ്ടെങ്കിലും സ്വന്തമായി വാഹനമില്ല. ഭാര്യയുടെ പേരിൽ 2.5 ലക്ഷം രൂപയുടെ 2018 മോഡൽ നിസാൻ മൈക്ര, 3.5 ലക്ഷം രൂപയുടെ എറ്റിയോസ് ലിവ എന്നിവയുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിന് 52 കോടി രൂപയുടെ ആസ്തിയുണ്ട്. 16.45 ലക്ഷം രൂപ വിലമതിക്കുന്ന 2016 മോഡൽ ടൊയോട്ട ഇന്നോവയാണ് അദ്ദേഹത്തിന്റെ വാഹനം. അൻവറിന്റെ രണ്ട് ഭാര്യമാരാണുള്ളത്. ഇവർക്ക് വാഹനങ്ങളില്ല.

ബിജെപി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജിന്റെ പേരിൽ വാഹനമില്ല, പക്ഷേ ഭാര്യയുടെ പേരിൽ 10 ലക്ഷം രൂപയുടെ മാരുതി കാറുണ്ട്. എസ്ഡിപിഐ സ്ഥാനാർത്ഥി സാദിഖ് നടുത്തൊടിക്ക് 8 ലക്ഷം രൂപയുടെ 2023 മോഡൽ ഹ്യൂണ്ടായ് ഐ20, ഹോണ്ട ഇരുചക്രവാഹനവും ഉണ്ട്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങളും വാഹനങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ, പ്രചാരണം കൂടുതൽ ശക്തമാകുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടൂരിൽ കെഎസ്ആർടിസി ബസ് കർണാടക ബസിന് പിന്നിൽ ഇടിച്ച്; 15 പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാ​ഗ് തട്ടി പറിച്ച് മുങ്ങി കുരങ്ങൻ; ബാ​ഗിലുണ്ടായിരുന്നത് 20 ലക്ഷം രൂപയുടെ ആഭരണം

National
  •  a day ago
No Image

കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  a day ago
No Image

സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ

Kerala
  •  a day ago
No Image

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം

International
  •  a day ago
No Image

തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം

Kerala
  •  a day ago
No Image

സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്

Saudi-arabia
  •  a day ago
No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  a day ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  a day ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  a day ago