
യുദ്ധക്കളമായ ലോസ് ഏഞ്ചൽസ് തെരുവുകളിൽ അധികാരം മറികടന്ന് സൈന്യത്തെ ഇറക്കി ട്രംപ്, എതിർപ്പുമായി സ്റ്റേറ്റുകൾ; അമേരിക്കയിൽ രാഷ്ട്രീയ പോര്

ലോസ് ഏഞ്ചൽസ്: കുടിയേറ്റ നിയന്ത്രണങ്ങളെച്ചൊല്ലിയുള്ള ബഹുജന പ്രകടനങ്ങളെ തുടർന്ന് ഞായറാഴ്ച ലോസ് ഏഞ്ചൽസിൽ സംഘർഷം രൂക്ഷമായി. ഒരുവശത്ത് പ്രതിഷേധക്കാരും മറുവശത്ത് പൊലിസും സൈനികരും നിലയുറപ്പിച്ചതോടെ പ്രതിഷേധം കലാപമായി മാറി. ഇതിനിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമം ലംഘിച്ച് നടത്തിയ ഇടപെടൽ കൂടി ആയതോടെ അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരം യുദ്ധക്കളമായി മാറി. മുഖംമൂടി ധരിച്ച പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ നിയമപാലകരോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ട്രംപിന്റെ കുടിയേറ്റ നിയമം തുടങ്ങിവെച്ച പ്രതിഷേധത്തിൽ ലോസ് ഏഞ്ചൽസ് ഗവർണറെ മറികടന്ന് ട്രംപ് തന്നെ നൽകിയ ഉത്തരവാണ് പ്രതിഷേധം ഇത്തരത്തിൽ വഷളാക്കിയത് എന്ന് ഗവർണർ തന്നെ പറഞ്ഞതോടെ ട്രംപ് വെട്ടിലായി. എങ്കിലും തന്റെ നിയമം മറികടന്നുള്ള ഉത്തരവ് വർധിപ്പിക്കുകയാണ് ട്രംപ് ചെയ്തത്.
ലോസ് ഏഞ്ചൽസിലെ രണ്ട് ദിവസത്തെ അക്രമത്തിനും അശാന്തിക്കും ശേഷം മികച്ച പ്രവർത്തനം കാഴ്ചവച്ച നാഷണൽ ഗാർഡിനെ പ്രശംസിച്ച ട്രംപ് ഞായറാഴ്ച പ്രതിഷേധങ്ങളിൽ മുഖംമൂടികൾ ഉപയോഗിക്കുന്നത് നിരോധിച്ചു. "മുഖംമൂടി ധരിച്ച ആളുകളെ ഇപ്പോൾ തന്നെ അറസ്റ്റ് ചെയ്യുക," യുഎസ് പ്രസിഡന്റ് തന്റെ സോഷ്യൽ ട്രൂത്ത് പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
"ഇനി മുതൽ പ്രതിഷേധങ്ങളിൽ മാസ്കുകൾ ധരിക്കാൻ അനുവാദമില്ല" എന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ ഫെഡറൽ സർക്കാരിന് അധികാരമുണ്ടോ എന്ന് വ്യക്തമല്ല. അതിനാൽ തന്നെ അത് ട്രംപിന്റെ വെറും പറച്ചിൽ മാത്രമായി നിലനിൽക്കുകയാണ്. സുരക്ഷാ സേന മുഖം തിരിച്ചറിയൽ ഒഴിവാക്കുന്നതിനും പുക, ടിയർ ഗ്യാസ് ഉൾപ്പെടെയുള്ളവയിൽ നിന്നും രക്ഷപ്പെടുന്നതിനും അമേരിക്കയിൽ സമരങ്ങളിൽ ആളുകൾ മുഖം മറക്കുന്നത് പതിവാണ്. ഇത് തടഞ്ഞ് ആളുകളെ തിരിച്ചറിഞ്ഞ് നടപടി എടുക്കാനായാണ് ട്രംപ് മുഖം മൂടി എടുക്കാൻ ആവശ്യപ്പെടുന്നത്.
ട്രംപിന്റെ കുടിയേറ്റ നിയമത്തിനെതിരെ മൂന്നാം ദിവസവും തുടരുന്ന പ്രതിഷേധം അടിച്ചമർത്താൻ ഞായറാഴ്ച ലോസ് ഏഞ്ചൽസിലെ തെരുവുകളിൽ കാലിഫോർണിയ നാഷണൽ ഗാർഡ് സൈനികരെ ട്രംപ് നേരിട്ട് വിന്യസിച്ചിരുന്നു. ലോസ് ഏഞ്ചൽസ് സ്റ്റേറ്റിലെ ഡെമോക്രാറ്റിക് ഗവർണർ ഗാവിൻ ന്യൂസത്തിന്റെ അധികാരത്തെ മറികടന്നാണ് ട്രംപ് ഇത്തരത്തിൽ ഒരു നടപടി എടുത്തത്. ട്രംപ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഗവർണർ അറിയിച്ചെങ്കിലും ട്രംപ് അത് മുഖവിലക്കെടുക്കാതെ ലോസ് ഏഞ്ചൽസ് തെരുവുകളിൽ കാലിഫോർണിയ നാഷണൽ ഗാർഡ് സൈനികരെ ഇറക്കുകയായിരുന്നു.
അതേസമയം, ട്രംപ് ഭരണകൂടം നടത്തുന്ന ഫെഡറൽ ഇമിഗ്രേഷൻ റെയ്ഡുകൾക്കെതിരെ നടന്ന പ്രതിഷേധം അങ്ങേയറ്റം അക്രമാസക്തമായിരുന്നു. പ്രകടനക്കാർ കാറുകൾ കത്തിക്കുകയും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തു. ഡൗണ്ടൗൺ സ്ട്രീറ്റിൽ ആൽഫബെറ്റിന്റെ നിരവധി വേമോ സെൽഫ് ഡ്രൈവ് കാറുകൾ ആക്രമിച്ച് കത്തിച്ചതെയും റിപ്പോർട്ടുകൾ ഉണ്ട്. വെള്ളിയാഴ്ച ലാറ്റിനോ ജനസംഖ്യ കൂടുതലുള്ള നഗരത്തിൽ നടത്തിയ ഫെഡറൽ റെയ്ഡുകളെ തുടർന്നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. ചില പ്രതിഷേധക്കാർ പൊലിസിന് നേരെ കോൺക്രീറ്റ്, കുപ്പികൾ, മറ്റ് വസ്തുക്കൾ എന്നിവ എറിഞ്ഞതായി ആരോപിച്ച് ലോസ് ഏഞ്ചൽസ് പൊലിസ് റാലികളെ നിയമവിരുദ്ധ കൂടിച്ചേരൽ ആയി പ്രഖ്യാപിച്ച് നേരിടുകയായിരുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ലോസ് ഏഞ്ചൽസ് പൊലിസ് കുതിരപ്പുറത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥരെ വിന്യസിച്ചു. അറസ്റ്റുകൾ ആരംഭിച്ചു കഴിഞ്ഞു എന്ന് പൊലിസ് വകുപ്പ് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ എഴുതി. അതേസമയം, ലോസ് ഏഞ്ചൽസിലെ പ്രകടനങ്ങളിൽ മറൈൻ സൈനികരെ വിന്യസിക്കുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയാണ് സാഹചര്യം വഷളാക്കാൻ കാരണമെന്ന് കാലിഫോർണിയ ഗവർണർ ന്യൂസം കുറ്റപ്പെടുത്തി. ലോസ് ഏഞ്ചൽസ് ഭരണകൂടം കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ട്രംപിന്റെ നീക്കം വന്നതായി എക്‌സിലെ ഒരു പോസ്റ്റിൽ ന്യൂസം പറഞ്ഞു. സമാധാനം പാലിക്കണമെന്നും തീവ്രവാദികൾ പ്രതീക്ഷിക്കുന്ന കെണിയിൽ വീഴരുത് എന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കാലിഫോർണിയ ഗവർണറോട് ആലോചിക്കാതെ കാലിഫോർണിയയുടെ ഫെഡറൽ സേനയെ നിയോഗിച്ച ട്രംപിന്റെ നടപടിയെ കാലിഫോർണിയ ഗവർണറും വിമർശിച്ചു. ട്രംപിന്റെ നടപടി സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഭ്രാന്തൻ തീരുമാനമാനാമാണെന്നും കാലിഫോർണിയ ഗവർണർ പറഞ്ഞു. എന്നാൽ എല്ലാ നടപടികളും രാജ്യ സുരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് അമേരിക്ക പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകുന്ന വിശദീകരണം.
Widespread protests over immigration control led to intense clashes in Los Angeles on Sunday. What began as a public demonstration turned violent as protesters faced off against police and military forces, escalating into chaos. The situation worsened when President Donald Trump intervened in violation of legal protocols, effectively turning America’s second-largest city into a conflict zone.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി
Football
• a day ago
അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ
Kerala
• a day ago
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം
Kerala
• a day ago
എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്
Kerala
• a day ago
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
Kerala
• a day ago
മൺസൂൺ; ട്രെയിനുകൾക്ക് വേഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും
Kerala
• a day ago
രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍
Kerala
• a day ago
'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ
Kerala
• a day ago
ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്
Kerala
• a day ago
കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്
International
• a day ago
തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്; തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം
Kerala
• a day ago
ക്വട്ടേഷന്‍ നല്‍കിയത് 20 ലക്ഷം രൂപ; കൊലക്ക് ശേഷം യാത്ര ചെയ്തത് ടൂറിസ്റ്റ് ടാക്സിയില്‍; ഹണിമൂണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala
• a day ago
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി പ്രവാസികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
qatar
• a day ago
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം
Kerala
• 2 days ago
ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ
Cricket
• 2 days ago
അജ്മാനില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് അജ്മാന് പൊലിസ്
uae
• 2 days ago
പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയാക്കിയ സംഭവം: തിരുവനന്തപുരം സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ
Kerala
• 2 days ago
ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം
International
• 2 days ago
വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന അഭിഭാഷകൻ പിടിയിൽ; നാഗർകോവിലിൽ അതിശക്ത മയക്കുമരുന്ന് വേട്ട
National
• 2 days ago
അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 പേര് ഒമാനില്‍ അറസ്റ്റില്‍
oman
• 2 days ago