HOME
DETAILS

അടച്ചു പൂട്ടി മൗലികാവകാശം; തുടര്‍ച്ചയായ ഏഴാം കൊല്ലവും ശ്രീനഗറിലെ അഞ്ജുമാന്‍ ഔഖാഫ് ജുമാ മസ്ജിദില്‍ പെരുന്നാള്‍ നിസ്‌ക്കാരത്തിന് അനുമതിയില്ല

  
Web Desk
June 08 2025 | 09:06 AM

No Eid Prayers at Srinagars Jamia Masjid for 7th Year in a Row Mirwaiz Umar Farooq Detained Again

ജമ്മു കശ്മീര്‍: ശ്രീനഗറിലെ നഗറിലെ ചരിത്ര പ്രസിദ്ധമായ അഞ്ജുമാന്‍ ഔഖാഫ് ജുമാ മസ്ജിദില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി പെരുന്നാളിന്റെ പൊലിവുകളില്ല. പുതുവസ്ത്രത്തിന്റെ മിനുക്കവും അത്തറിന്റെ സുഗന്ധവും പേറി ആഅവിടെ ആരുമെത്താറില്ല. ആത്മീയതയുടെ ശാന്തത നിറഞ്ഞ ആ പള്ളിയങ്കണത്തില്‍ തക്ബീര്‍ പൊലിമയുള്ള ആലിംഗനങ്ങളുണ്ടാവാറില്ല. കാരണം അവിടെ പെരുന്നാള്‍ നിസ്‌ക്കാരം അനുമതിയില്ല. 

 ഏഴു വര്‍ഷമായി പെരുന്നാള്‍ നിസ്‌ക്കാരത്തിന് ഇവിടെ അനുമതി നിഷേധിക്കപ്പെട്ടിട്ട്. ഇത്തവണയെങ്കിലും അവിടെ പെരുന്നാള്‍ നിസ്‌ക്കാരമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു പ്രദേശത്തെ വിശ്വാസികള്‍. എന്നാല്‍ ഇത്തവണയും അനുമതി നല്‍കിയില്ല. മാത്രമല്ല പള്ളിയില്‍ പ്രസംഗിക്കുകയും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന മിര്‍വൈസ് ഉമര്‍ ഫാറൂഖിനെ ഇത്തവണയും വീട്ടുതടങ്കലിലാക്കി അധികൃതര്‍. 2019 മുതല്‍ പെരുന്നാള്‍ നിസ്‌ക്കാര സമയത്ത് ജുമാ മസ്ജിദ് അടച്ചിട്ട അവസ്ഥയിലാണ്. 

'ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന അവരുടെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ അവസരത്തില്‍ പോലും പ്രാര്‍ത്ഥിക്കാനുള്ള അവരുടെ മൗലികാവകാശം നിഷേധിക്കപ്പെടുന്നു!' മിര്‍വൈസ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. തന്റെ വീടിന് പുറത്ത് കാവല്‍നില്‍കുന്ന പൊലിസിന്റെ ഫോട്ടോകള്‍ കൂടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു എന്ന് സ്ഥിരീകരിക്കുന്നതാണ് ചിത്രം. 

ജമാ മസ്ജിദില്‍ ഈദുല്‍ അദ്ഹ നമസ്‌കാരം നടക്കുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ എത്തിയപ്പോള്‍ പള്ളി അടക്കപ്പെട്ട നിലയിലായിരുന്നു- അദ്ദേഹം പറയുന്നു. അധികാരികളുടെ ഈ ചെയ്തി അവര്‍ക്ക് തന്നെ അങ്ങേഅറ്റം നാണക്കേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഈ വര്‍ഷം ആദ്യം മാര്‍ച്ച് 31ന് ഈദുല്‍ ഫിത്തര്‍ ദിനത്തിലും അധികാരികള്‍ പള്ളി പൂട്ടിയിരുന്നു. അന്നും മിര്‍വൈസിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചകള്‍, ശബ്-ഇ-ഖദ്ര്‍, ജുമുഅത്തുല്‍-വിദ തുടങ്ങിയ പ്രധാനപ്പെട്ട ദിവസങ്ങളിലെല്ലാം അധികാരികള്‍ പള്ളി അടച്ചിടുന്നത് പതിവാണെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന്‍ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച (11-06-2025) മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  15 hours ago
No Image

സർക്കാരിനെതിരെ പ്രതിഷേധം; 10 മണിക്കൂർ ജോലി, 2 മണിക്കൂർ യാത്ര, 8 മണിക്കൂർ ഉറക്കം... ബാക്കി 4 മണിക്കൂറിൽ എന്ത് ജീവിക്കാനാണ്?

National
  •  15 hours ago
No Image

അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ

Football
  •  15 hours ago
No Image

"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ

National
  •  16 hours ago
No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷന്‍ ദുബൈയില്‍ ഒരുങ്ങുന്നു

uae
  •  16 hours ago
No Image

താമസക്കാര്‍ക്ക്‌ ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക് 

uae
  •  16 hours ago
No Image

ലോക റെക്കോർഡിന്റെ നിറവിൽ റൊണാൾഡോ; ഫുട്ബോളിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു

Football
  •  17 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈന് ദുബൈ ഭരണാധികാരി തറക്കല്ലിട്ടു; ബ്ലൂ ലൈന്റെ ദൈര്‍ഘ്യം 30 കിലോമീറ്റര്‍

uae
  •  17 hours ago
No Image

ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് സുവർണ നേട്ടത്തിലേക്ക്; ഫ്രാൻസിനൊപ്പം ചരിത്രമെഴുതി എംബാപ്പെ

Football
  •  17 hours ago
No Image

സിക്കിമിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അഞ്ച് പേർക്കായി തിരച്ചിൽ ശക്തമാക്കി

National
  •  18 hours ago