HOME
DETAILS

രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്

  
June 14 2025 | 03:06 AM

ranjitha g nair family reached Ahmedabad to receive her body

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനം ദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി. നായരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾക്കായി രഞ്ജിതയുടെ ബന്ധുക്കൾ അഹമ്മദാബാദിലെത്തി. സഹോദരൻ രതീഷ്, അമ്മാവൻ ഉണ്ണികൃഷ്ണൻ എന്നിവരാണ് അഹമ്മദാബാദിൽ എത്തിയത്. ഡി.എൻ.എ നടപടികൾ നടത്തി പരിശോധന ഫലം ലഭിച്ചതിന് ശേഷമാകും മൃതദേഹം ഇവർക്കു കൈമാറുകയൊള്ളൂ. ശേഷം മൃതദേഹം ജന്മനാട്ടിൽ എത്തിക്കും. യാത്രാ രേഖകളും സാക്ഷ്യപത്രവും ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കൈമാറിയതിന് പിന്നാലെയാണ് ഇരുവരും അഹമ്മദാബാദിൽ എത്തിയത്. 

സർക്കാർ ജോലിയിൽ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ചുരുങ്ങിയ ദിവസത്തെ അവധിയിൽ രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനിൽ തിരികെയെത്തി അവിടുത്തെ നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കാൻ വേണ്ടിയാണ് രഞ്ജിത അഹമ്മദാബാദിൽ നിന്ന് യാത്ര തിരിച്ചത്. ലണ്ടനിൽ നിന്ന് തിരിച്ച് നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. 

വ്യാഴാഴ്ച ഉച്ചയോടെയാണ് എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന ഉടനെ തകർന്ന് തീഗോളമായത്. വിമാനത്തിൽ ഉണ്ടായിരുന്ന ജീവനക്കാർ ഉൾപ്പെടെ 241 പേരും വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികളും ഉൾപ്പടെ ആകെ 290 പേരാണ് അപകടത്തിൽ മരിച്ചത്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ രമേശ് വിസ്വാഷ് കുമാർ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മലയാളി വനിത രഞ്ജിത ജി. നായർ എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുന്തം: ഉന്നതതല അന്വേഷണം; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

National
  •  13 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ

National
  •  14 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  14 hours ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  15 hours ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  15 hours ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  16 hours ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  16 hours ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

National
  •  16 hours ago
No Image

വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

uae
  •  16 hours ago
No Image

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്

Kerala
  •  16 hours ago