HOME
DETAILS

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

  
Web Desk
June 14 2025 | 07:06 AM

southern tel aviv region has suffered heavy damage and three deaths on iran attacks

ഇസ്‌റാഈലിൽ ഇറാൻ സൈന്യം നടത്തിയ തിരിച്ചടിയിൽ വ്യാപക നാശനഷ്ടം ഉണ്ടായതായി ഇസ്‌റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ടെൽ അവീവ് മേഖലയിൽ കനത്ത നാശമാണ് ഉണ്ടായത്. റിഷോൺ ലെസിയോണിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. പ്രദേശത്ത് കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ നടന്ന ആക്രമണത്തിൽ 3 ഇസ്‌റാഈലികൾ കൊല്ലപ്പെടുകയും 100 ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌റാഈലി മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അപായ സൈറൺ മുഴങ്ങിയതിനാൽ മറ്റുള്ളവർ ബങ്കറിൽ അഭയം തേടിയിരിക്കുകയാണ്. 

ഇസ്‌റാഈലിന് നേരെ ഉണ്ടായ ഇറാന്റെ തിരിച്ചടിക്ക് പിന്നാലെ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യം വിട്ടു. അജ്ഞാതമായ ഒരു സ്ഥലത്തെ അദ്ദേഹം മാറിയതായി ഇസ്‌റാഈലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഗ്രീസിലെ ഏഥൻസിൽ അദ്ദേഹം അഭയം തേടിയതായാണ് വിവരം. വിമാനത്തിൽ നെതന്യാഹു പോകുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അധിനിവേശ പ്രദേശങ്ങൾക്ക് പുറത്തുള്ള അജ്ഞാത സ്ഥലത്തേക്ക് പോകുന്ന നെതന്യാഹുവിന്റെ വിമാനത്തിന്റെ ചിത്രം ഇസ്‌റാഈൽ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. രണ്ട് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം സഞ്ചരിച്ചിരുന്നത്.

വെള്ളിയാഴ്ച രാത്രിയിൽ ഇറാനിയൻ തലസ്ഥാനമായ ടെഹ്‌റാനിലും സമീപത്തും മറ്റ് ഇറാനിയൻ നഗരങ്ങളിലും ഇസ്‌റാഈൽ ഭരണകൂടം സൈനിക ആക്രമണ നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇസ്‌റാഈലിന്റെ തലസ്ഥാനത്ത് ഇറാൻ തിരിച്ചും ആക്രമണങ്ങൾ നടത്തിയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്‌റാഈൽ ആക്രമണം തുടങ്ങിയത്. ഇറാന്റെ പ്രമുഖരായ സൈനിക നേതാക്കൾ ഉൾപ്പെടെ ഈ ആക്രമത്തിൽ കൊല്ലപ്പെട്ടു. ഇറാനിയൻ സായുധ സേനയുടെ ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ മേജർ ജനറൽ മുഹമ്മദ് ബഖേരി, ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിന്റെ (ഐആർജിസി) ചീഫ് കമാൻഡർ മേജർ ജനറൽ ഹൊസൈൻ സലാമി, ഖതം അൽ-അൻബിയ ആസ്ഥാനത്തിന്റെ കമാൻഡർ മേജർ ജനറൽ ഗോലമാലി റാഷിദ് എന്നിവർ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഉന്നത ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു.

ഇതിന് തിരിച്ചടിയായി കടുത്ത ആക്രമണമാണ് ഇറാൻ നടത്തിയത്. ഇസ്‌റാഈലിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളായ ടെൽ അവീവിലും ജറുസലേമിലും പുലർച്ചെ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇസ്‌റാഈലികൾ ബങ്കറുകളിൽ ഒളിച്ചു. ഇറാനിയൻ മിസൈലുകൾ തടയാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്‌റാഈൽ സൈന്യം അവകാശപ്പെട്ടെങ്കിലും നിരവധി റോക്കറ്റുകൾ തലസ്ഥാനമായ ടെൽ അവീവിൽ പതിച്ചു. ടെൽ അവീവിൽ ചില കെട്ടിടങ്ങൾ തകരുകയും ഏതാനും പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എന്നാൽ ആളപായം സംബന്ധിച്ച വിവരങ്ങൾ ഇസ്‌റാഈൽ പുറത്തുവിട്ടിട്ടില്ല. ഇറാന്റെ മിസൈലുകളിലൊന്ന് ടെൽ അവീവിലെ ഇസ്‌റാഈൽ പ്രതിരോധകേന്ദ്രത്തിന് തൊട്ടടുത്ത കെട്ടിടത്തിലാണ് പതിച്ചത്.

ഇതോടൊപ്പം ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലും പലതവണ ഇസ്‌റാഈൽ ആക്രമിച്ചു. നിരവധി സ്‌ഫോടനങ്ങൾ കേട്ടതായി തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിൽ രണ്ട് പ്രൊജക്‌ടൈലുകൾ പതിച്ചു. അവിടെ തീപിടുത്തമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ അറിയിച്ചു. 

അതേസമയം, ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച രണ്ട് എഫ്35 ഇസ്രായേലി യുദ്ധവിമാനങ്ങൾ ഇറാൻ തടഞ്ഞു. രണ്ട് വിമാനങ്ങളും വെടിവച്ചു വീഴ്ത്തി. തങ്ങളുടെ പ്രദേശത്തേക്ക് പാരച്യൂട്ടിൽ പറന്നതിന് ശേഷം ഒരു പൈലറ്റിനെ പിടികൂടിയതായി ഇറാൻ ആർമി ഉദ്യോഗസ്ഥൻ  പറഞ്ഞു.

 

Israeli media reports that a retaliatory strike by Iranian forces has caused widespread destruction in Israel. The southern Tel Aviv region has suffered heavy damage, with numerous buildings destroyed in Rishon LeZion. In the attack that occurred in the past 12 hours, three Israelis were killed and over 100 people were injured. These details have been reported by Israeli media. Due to the sounding of danger sirens, many others have taken shelter in bunkers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  13 hours ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  13 hours ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  13 hours ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  13 hours ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  14 hours ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  14 hours ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  14 hours ago
No Image

'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്

uae
  •  14 hours ago
No Image

നിർബന്ധിത മതപരിവർത്തന പരാതി; മലയാളി പാസ്റ്ററടക്കം ഉത്തർപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ

National
  •  14 hours ago
No Image

വേനലവധി ആഘോഷമാക്കാൻ 'സമ്മർ വിത് ലുലു' കാംപയിന് യു.എ.ഇയിൽ തുടക്കമായി

uae
  •  14 hours ago