HOME
DETAILS

നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺ​ഗ്രസ് നേതാക്കൾ

  
Web Desk
June 14 2025 | 05:06 AM

Congress Leaders Clash with Election Officials Over Vehicle Inspection in Nilambur

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വാഹന പരിശോധനയെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കം. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം വെള്ളിയാഴ്ച രാത്രി നിലമ്പൂര്‍ വടപുറത്ത് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഈ പരിശോധന മനഃപൂര്‍വം അവഹേളിക്കാനുള്ള ശ്രമമാണെന്നും അത് അപമാനകരമായി തോന്നിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ടെന്നും ഇന്ന് രാവിലെ ഇടതുപക്ഷ എംപി കെ. രാധാകൃഷ്ണന്റെ വാഹനവും പരിശോധിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഭക്ഷണം കഴിച്ച് മടങ്ങുമ്പോള്‍ പൊലിസ് ഉദ്യോഗസ്ഥന്‍ കൈകാണിച്ച് വാഹനം നിര്‍ത്തിച്ചതായി ഷാഫി പറമ്പില്‍ പറഞ്ഞു. 'വാഹനം പരിശോധിക്കാന്‍ പൊലിസിന് അവകാശമുണ്ട്, ഞങ്ങള്‍ അതിനോട് സഹകരിച്ചു. ഡിക്കി തുറക്കാനും പെട്ടികള്‍ പുറത്തെടുക്കാനും ആവശ്യപ്പെട്ടു. എല്ലാം ഞാന്‍ തന്നെ ചെയ്തു. പിന്നീട് 'കുഴപ്പമില്ല, പോകാം' എന്ന് പറഞ്ഞു. അത് ശരിയല്ലെന്നും, പുറത്തുനിന്ന് നോക്കിയാല്‍ എന്താണ് അകത്തുള്ളതെന്ന് മനസ്സിലാകുമോ എന്നും ഞാന്‍ ചോദിച്ചു. പരിശോധനയില്‍ എന്തെങ്കിലും കണ്ടെത്തിയോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, അതിന്റെ ആവശ്യമില്ലെന്ന് അവര്‍ മറുപടി നല്‍കി. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മാത്രം പോയാല്‍ മതിയെന്ന് ഞങ്ങള്‍ നിര്‍ബന്ധം പിടിച്ചു' ഷാഫി വിശദീകരിച്ചു.

'അടച്ചിരിക്കുന്ന പെട്ടി പുറത്തെടുത്ത് വെച്ചാല്‍ അതിനുള്ളില്‍ എന്താണെന്ന് എങ്ങനെ മനസ്സിലാക്കാനാണ്? അവിടെ ഒരു കൂട്ടം ആളുകള്‍ കൂടിനിന്നിരുന്നു. അവരുടെ മുന്നില്‍ ഞങ്ങളെ അപമാനിക്കുക എന്നതായിരുന്നു ഉദ്ദേശ്യം,' രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയും കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ സമാനമായ പരിശോധന നടന്നിരുന്നു. യുഡിഎഫ് നേതൃത്വം കള്ളപ്പണം കടത്തിയെന്ന എല്‍ഡിഎഫിന്റെ ആരോപണത്തെ തുടര്‍ന്നായിരുന്നു ആ പരിശോധന.

Congress leaders Shafi Parambil (MP) and Rahul Mankoottathil (MLA) accused election officials of deliberately targeting their vehicle during an inspection in Nilambur ahead of the by-election. The leaders claimed the stop-and-check was disrespectful and politically motivated, sparking tensions between party members and election authorities.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  9 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  9 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  9 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  10 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  10 hours ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി

Football
  •  11 hours ago
No Image

സ്കൂള്‍ പഠന സമയം: സമസ്ത നല്‍കിയ നിവേദനത്തിന് നടപടി ഉണ്ടാവണം

Kerala
  •  11 hours ago
No Image

അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

National
  •  11 hours ago
No Image

ഇങ്ങനെയൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; സ്വപ്ന കിരീടത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് ബവുമ

Cricket
  •  11 hours ago
No Image

പഹൽഗാം ആക്രമണത്തിൽ ഭീകരവാദികളെ തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് ആശ്വാസമായി നടപടി

National
  •  11 hours ago