HOME
DETAILS

ഇറാനെതിരേ ഇസ്‌റാഈല്‍ ആക്രമണം: അപലപിച്ച് അറബ് രാജ്യങ്ങള്‍; നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് യുഎഇ; രാജ്യാന്തരമര്യാദയുടെ ലംഘനമെന്ന് സഊദി 

  
June 14 2025 | 03:06 AM

Arab and Gulf countries strongly condemned Israel military move targeting the Islamic Republic of Iran

അബൂദബി: ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാനെ ലക്ഷ്യമിട്ടുള്ള ഇസ്‌റാഈല്‍ സൈനിക നീക്കത്തെ ശക്തമായി അപലപിച്ച് യു.എ.ഇ ഉള്‍പ്പെടെയുള്ള അറബ്- ഗള്‍ഫ് രാജ്യങ്ങള്‍. ഇറാന്റെ തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്്‌റാഈല്‍ നടത്തിയ സൈനിക ആക്രമണങ്ങളെ നിരവധി അറബ് രാജ്യങ്ങള്‍ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതായി വിവിധ അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനെ ലക്ഷ്യമിട്ടുള്ള ഇസ്‌റാഈല്‍ സൈനിക നീക്കത്തെ യു.എ.ഇ ശക്തമായി അപലപിക്കുകയും നിലവിലെ സംഘര്‍ഷാവസ്ഥയെയും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് ആഴത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. അപകട സാധ്യത ലഘൂകരിക്കാനും സംഘര്‍ഷം വ്യാപിക്കുന്നത് തടയാനും പരമാവധി സ്വയം നിയന്ത്രണം പാലിക്കേണ്ടതിന്റെ പ്രാധാന്യവും യു.എ.ഇ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പരസ്പരം സംവാദം മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര നിയമം പാലിക്കുക, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുക എന്നിവ നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അത്യാവശ്യ തത്വങ്ങളാണെന്ന യു.എ.ഇയുടെ നിലപാട് മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. സംഘര്‍ഷങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പകരം നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത യു.എ.ഇ ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തല്‍ കൈവരിക്കാനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താനും അടിയന്തര, അവശ്യ നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.

യു.എ.ഇക്ക് പുറമെ, ഒമാന്‍, കുവൈത്ത്, സഊദി, ഈജിപ്ത്, ഖത്തര്‍, ജോര്‍ദാന്‍, ബഹ്‌റൈന്‍, തുര്‍ക്കി, ഇറാഖ് എന്നീ രാജ്യങ്ങളും ഗള്‍ഫ് സഹകരണ കൗണ്‍സിലും അറബ് ലീഗും അറബ് പാര്‍ലമെന്റും പ്രതിഷേധിച്ചു.

ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തമാകുന്ന ഏറെ നിര്‍ണായകമായ സമയത്താണ് ഈ ആക്രമണം നടന്നതെന്ന് ഒമാന്‍ വിദേശ കാര്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. 'നയതന്ത്ര പ്രക്രിയയെ തടസപ്പെടുത്താനും പ്രാദേശിക അന്തര്‍ദേശീയ സമാധാനത്തിന് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന വിധം സംഘര്‍ഷം വ്യാപകമാക്കാനുള്ള ബോധപൂര്‍വമായ ഉദ്ദേശ്യം ഈ ആക്രമണങ്ങള്‍ വ്യക്തമായി വെളിപ്പെടുത്തുന്നു'  മന്ത്രാലയം അഭിപ്രായപ്പെട്ടു.

ഇറാനെതിരായ ഇസ്്‌റാഈലിന്റെ അധിനിവേശ ആക്രമണങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് 'എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. ഇറാനിയന്‍ പരമാധികാരത്തിന്റെ ലംഘനവും പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയുമാണ്'' എന്നും മന്ത്രാലയം വിശേഷിപ്പിച്ചു.

ഇറാന്റെ പരമാധികാരത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനവുമാണ് ആക്രമണമെന്നും ശക്തമായി അപലപിക്കുന്നുവെന്നും സഊദി അറേബ്യ അഭിപ്രായപ്പെട്ടു. ആക്രമണം ഉടനടി തടയേണ്ടതിന്റെ വലിയ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിനും സുരക്ഷാ കൗണ്‍സിലിനുമുണ്ടെന്നും സഊദി വ്യക്തമാക്കി.

ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും വ്യക്തമായ ലംഘനമായും മേഖലാ ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയായും ഈജിപ്ത് അപലപിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകുകയും സംഘര്‍ഷം ലഘൂകരിക്കാനും നയതന്ത്ര പരിഹാരത്തിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ആവര്‍ത്തിച്ചുള്ള ആക്രമണ നയങ്ങളുടെ ഭാഗമായ ഇത്തരം അപകടകരമായ നീക്കത്തില്‍ ഖത്തര്‍ ഗുരുതര ആശങ്ക പ്രകടിപ്പിച്ചു.

ഇത് ഐക്യരാഷ്ട്ര സഭയുടെ അംഗ രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനവും അന്താരാഷ്ട്ര നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും വ്യക്തമായ അവമതിക്കലുമാണെന്ന് ജോര്‍ദാന്‍ വിശേഷിപ്പിച്ചു.
ഇറാഖി ഗവണ്‍മെന്റും ഇസ്്‌റാഈല്‍ ആക്രമണങ്ങളെ അപലപിക്കുകയും അവ ആവര്‍ത്തിക്കാതിരിക്കാന്‍ 'നിര്‍ണായക നടപടികള്‍' സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഇറാഖ് മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ ആക്രമണങ്ങളെ ബഹ്‌റൈന്‍ അപലപിച്ചു. ഇത്തരം സംഘര്‍ഷങ്ങള്‍ പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയാണെന്ന് ബഹ്‌റൈന്‍ മുന്നറിയിപ്പ് നല്‍കി.

വിഷയത്തില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളും സംയമനം പാലിക്കാനും സംഘര്‍ഷം ലഘൂകരിക്കുന്നതിന് മുന്‍ഗണന നല്‍കാനും ബഹ്‌റൈന്‍ ഔദ്യോഗിക പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് അനുകൂലമായ ബഹ്‌റൈന്റെ ഉറച്ചതും സ്ഥിരവുമായ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇറാനിയന്‍ അമേരിക്കന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകത, പ്രാദേശിക സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ വിശാലമായ താല്‍പര്യം എന്നിവയും പ്രസ്താവന എടുത്തു കാട്ടി. ഇത് അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതും മേഖലയില്‍ കൂടുതല്‍ സംഘര്‍ഷം രൂക്ഷമാക്കുന്നതുമായ പ്രകോപനമാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇസ്്‌റാഈല്‍ ആഗ്രഹിക്കുന്നില്ലെന്ന് ആക്രമണം തെളിയിക്കുന്നുവെന്നും 'വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കാവുന്ന ആക്രമണാത്മക നടപടികള്‍' നിര്‍ത്താന്‍ ഇസ്്‌റാഈലിനോട് ആവശ്യപ്പെടുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവിയും ഇസ്്‌റാഈലി ആക്രമണങ്ങളെ 'അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും വ്യക്തമായ ലംഘനം' എന്ന് വിശേഷിപ്പിച്ചു.
'ഈ ആക്രമണം ഉടനടി തടയുന്നതിനും മേഖലാ അന്താരാഷ്ട്ര സമാധാനത്തിന് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിശാലമായ സംഘര്‍ഷത്തിന് കാരണമായേക്കാവുന്നതാണ്. സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ അന്താരാഷ്ട്ര സമൂഹവും സുരക്ഷാ കൗണ്‍സിലും ഏറ്റെടുക്കണമെന്നും അല്‍ ബുദൈവി ആവശ്യപ്പെട്ടു.

ഇറാനു നേരെയുള്ള ഇസ്്റാഈലി ആക്രമണങ്ങളെ അറബ് രാഷ്ട്രങ്ങളുടെ ജനറല്‍ സെക്രട്ടേറിയറ്റ് അപലപിച്ചു. അവ അന്താരാഷ്ട്ര നിയമത്തിന്റെ 'നഗ്‌നമായ ലംഘനമാണ്' എന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. മേഖലയെ ജ്വലിപ്പിക്കാന്‍ ഭീഷണി ഉയര്‍ത്തുന്ന ആക്രമണങ്ങള്‍ തടണായകവും ഉടനടിയുള്ളതുമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ജനറല്‍ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംഘര്‍ഷം നിയന്ത്രിക്കേണ്ടതിന്റെയും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാന്‍ അനുവദിക്കാതിരിക്കേണ്ടതിന്റെയും ആവശ്യകത അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയറ്റ് ഊന്നിപ്പറഞ്ഞു.

ഇത് ഗുരുതര ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും അറബ് ലീഗ് വിശേഷിപ്പിച്ചു. അന്താരാഷ്ട്ര സമൂഹം, ഐക്യരാഷ്ട്ര സഭ, യു.എന്‍ സുരക്ഷാ കൗണ്‍സില്‍ എന്നിവയോട് അടിയന്തരവും ഉടനടിയുള്ളതുമായ നടപടി സ്വീകരിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇസ്്‌റാഈലിന്റെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര നിശബ്ദത തുടരുന്നത് ഉചിതമല്ലെന്നും അറബ് പാര്‍ലമെന്റ് മുന്നറിയിപ്പ് നല്‍കി.

Arab and Gulf countries, including the UAE, have strongly condemned Israel's military move targeting the Islamic Republic of Iran.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതുവരെ തിരിച്ചറിഞ്ഞത് 19 മൃതദേഹങ്ങള്‍; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഡിഎന്‍എ പരിശോധന തുടരുന്നു

National
  •  2 days ago
No Image

അംഗരാജ്യമായ ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഷാങ്ഹായി രാജ്യങ്ങള്‍; വിട്ടുനിന്ന് ഇന്ത്യ

National
  •  2 days ago
No Image

കെനിയയിലെ ബസ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് 8.45ഓടെ കൊച്ചിയിലെത്തും

Kerala
  •  2 days ago
No Image

യൂനിഫോമിലല്ലാതെ പൊലിസുകാർ വെടിവച്ചുകൊല്ലുന്നത് ഡ്യൂട്ടിയുടെ ഭാഗമല്ല; പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വേണ്ട: സുപ്രിംകോടതി

National
  •  2 days ago
No Image

56ന്റെ നിറവിൽ മലപ്പുറം; പിറവിയെച്ചൊല്ലി തീരാത്ത വിവാദം

Kerala
  •  2 days ago
No Image

മലാപ്പറമ്പ് പെൺവാണിഭം: പൊലിസുകാരന്റെ പാസ്‌പോർട്ട് കണ്ടെടുത്തു

Kerala
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കനത്ത ജാഗ്രത

Kerala
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  2 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  3 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  3 days ago