
'ഒരു നിശബ്ദ നക്ഷത്രമായി ഞാന്‍ കത്തുന്നു...'; കൊല്ലപ്പെട്ടവരില്‍ യുവ ഇറാനി കവിയത്രി പര്‍ണിയ അബ്ബാസിയും; വൈറലായി അവരുടെ ഹിറ്റ് കവിത

തെഹ്റാന്: ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ യുവ ഇറാനി കവയത്രി പര്‍ണിയ അബ്ബാസിയും. തെഹ്റാന് സമീപത്തെ സത്താര്‍ ഖാനിലുണ്ടായ ആക്രമണത്തിലാണ് പര്‍ണിയ (23) കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തില്‍ പര്ണിയയും അവരുടെ മാതാപിതാക്കളും 16 വയസ്സുള്ള ഇളയ സഹോദരന് പര്‍ഹാമും കൊല്ലപ്പെട്ടു. സത്താര്‍ഖാന്‍ സ്ട്രീറ്റിലെ ഓര്‍ക്കിഡ് കോംപ്ലക്സിലുള്ള കുടുംബത്തിന്റെ വീട് മൊത്തം തകരുകയുംചെയ്തു. അവരുടെ ഇളംശരീരം തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളുടെ കോണ്‍ക്രീറ്റ് കട്ടികള്ക്കിടയില് ഞെരിഞ്ഞമര്ന്നുകിടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബോംബാക്രമണം നടന്ന് സംഭവസ്ഥലത്തെത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ പര്ണിയയുടെയും സഹോദരന്റെയും മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുക്കുന്നത് കണ്ടതായി അടുത്ത സുഹൃത്ത് മറിയം പറഞ്ഞു. ഇറാനിലെ പുതിയ തലമുറ കവികളില്‍ ഏറ്റവും അംഗീകാരം ലഭിച്ചവരില്‍ ഒരാള്ക്കൂടിയായിരുന്നു പര്‍ണിയ.
കാസ്വിന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ ബിരുദം നേടിയ അവര്‍ ഒരു ഇംഗ്ലീഷ് അദ്ധ്യാപികയും ബാങ്ക് മെല്ലിയുടെ സെന്‍ട്രല്‍ ബ്രാഞ്ചിലെ സ്റ്റാഫ് അംഗവുമായിരുന്നു. അടുത്തിടെ, മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാമിലേക്ക് അവര്‍ക്ക് പ്രവേശനം ലഭിച്ചിരുന്നു. പക്ഷേ ജോലി നിലനിര്‍ത്താന്‍ പഠനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു.
അകാലത്തില്‍ അണഞ്ഞുപോയ ജീവിതത്തിന്റെയും വെളിച്ചത്തിന്റെയും ദുഃഖം പകര്‍ത്തുന്ന 'ദി എക്സ്റ്റിങ്വിഷ്ഡ് സ്റ്റാര്‍' (അണഞ്ഞുപോയ നക്ഷത്രം) എന്ന ഹൃദയസ്പര്‍ശിയായ അവരുടെ കവിത എറെ പ്രശസ്തമാണ്. മരണത്തിന് പിന്നാലെ അവരുടെ കവിത സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പര്‍ണിയയുടെ കവിത
'ഞാന്‍ രണ്ടുപേര്‍ക്കും വേണ്ടി കരഞ്ഞു
നിങ്ങള്‍ക്കായി, എനിക്ക് വേണ്ടി.
പുക പോലെ നിങ്ങളുടെ ആകാശത്ത്
കെടുത്തിയ ആ നക്ഷത്രമായിരിക്കും ഞാന്‍
നിങ്ങളുടെ ലോകത്ത് പ്രകാശ സ്വാതന്ത്ര്യമുണ്ട്
എന്റെ ലോകത്ത് നിഴലുകളുടെ കളി
എവിടെയോ.. നീയും ഞാനും അവസാനിക്കുന്നു.
ലോകത്തിലെ ഏറ്റവും മനോഹരമായ കവിത
നിശബ്ദമായി വീഴുന്നു
എവിടെയോ നീ തുടങ്ങുന്നു
നീ ജീവിതത്തിന്റെ മര്‍മ്മം നിലവിളിക്കുന്നു
ആയിരം സ്ഥലങ്ങളില്‍
ഞാന്‍ ഒരു അവസാനത്തിലെത്തുന്നു
ഒരു നിശബ്ദ നക്ഷത്രമായി ഞാന്‍ കത്തുന്നു
അത് നിങ്ങളുടെ ആകാശത്ത് പുകയായി മാറുന്നു...'
ഗസല്‍ മുസദ്ദിഖ് വിവര്‍ത്തനം ചെയ്ത് പമേനാര് പ്രസ്സ് പ്രസിദ്ധീകരിച്ച കവിത സ്വാതന്ത്ര്യത്തിനും അടിച്ചമര്‍ത്തലിനും വെളിച്ചത്തിനും പ്രതീക്ഷയ്ക്കുമിടയിലുള്ള വൈപരീത്യത്തിന്റെ പ്രകടനമാണ്.
അതേസമയം, ഇസ്റാഈലിന്റെ ആക്രമണങ്ങളും ഇറാന്റെ പ്രത്യാക്രമണങ്ങളും തുടര്‍ന്നതോടെ മേഖലയില്‍ രക്തരൂഷിതവും നശീകരണവുമായ മണിക്കൂറുകള്‍ ആണ് കഴിഞ്ഞുപോയത്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രകോപനമില്ലാതെ ഇറാന്റെ സേനികമേധാവികളെയും ആണവശാസ്ത്രജ്ഞന്മാരെയും ഇസ്റാഈല്‍ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന് കനത്ത പ്രത്യാക്രമണമാണ് നടത്തിക്കൊണ്ടിരുന്നത്. ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ പ്രയോഗിച്ചാണ് ഇറാന് നേരിട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിയും ശനിയാഴ്ച പുലര്‍ച്ചെയും രാത്രിയുമാമായി നിരവധി ആക്രമണങ്ങളാണ് ഇറാന് നടത്തിയത്. ഇതോടൊപ്പം ഇസ്റാഈലും ഇറാന്റെ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് മിസൈല്‍ വര്‍ഷിച്ചതോടെ, ഇരുഭാഗത്തും കനത്ത നാശനഷ്ടമുണ്ടായി.
24 മണിക്കൂറിനിടെ ഇറാന്റെ രണ്ട് ഉന്നത ജനറല്‍മാര്‍ കൂടി കൊല്ലപ്പെട്ടു. ജനറല്‍ ഗുലാം രിസ മെഹ്റബിയും ജനറല്‍ മെഹ്ദി റബ്ബാനിയും കൊല്ലപ്പെട്ടതായി ഇറാന് സ്ഥിരീകരിച്ചു. ഇരുവരും ഉള്‍പ്പെടെ സാധാരണക്കാരും സ്ത്രീകളും ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്റാഈല്‍ ഭാഗത്ത് പത്തോളം പേര് കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരുക്കുണ്ട്. ഇതില്‍ ഒരുഡസനോളം പേരുടെ പരുക്ക് ഗുരുതരമാണ്. ഇസ്റാഈലികള്‍ ബങ്കറുകളില്‍ ഒളിച്ചതിനാലാണ് സയണിസ്റ്റ് പക്ഷത്ത് ആളപായം കുറയാനിടയായത്. ഇസ്റാഈല്‍ ഭാഗത്തെ ആള്‍നാശം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ന് പുലര്‍ച്ചെ ടെല്‍ അവീവില്‍ ഇറാന്റെ മിസൈലുകളിലൊന്ന് പതിച്ചത് വന്‍ നാശനഷ്ടത്തിനിടയാക്കിയതായാണ് റിപ്പോര്‍ട്ട്.
Iranian literary community is mourning the tragic loss of Parniya Abbasi, a talented young poet, who was killed alongside her family—including her teenage brother—during recent Israeli airstrikes on Tehran. The attack, which occurred just days before Abbasi’s 24th birthday, has deeply shaken writers, artists, and citizens across Iran.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈലിന്റെ എഫ്-35 വിമാനങ്ങള്‍ ഇറാന് വെടിവെച്ചിട്ടു?; തകര്‍ത്തത് 700 കോടി വിലവരുന്ന യുദ്ധവിമാനം
International
• 13 hours ago
മറീന പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദുബൈ ട്രാം സര്‍വീസുകള്‍ പുനരാരംഭിച്ചു
uae
• 14 hours ago
കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
International
• 15 hours ago
ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; മരണസംഖ്യ ഏഴായി
National
• 15 hours ago
യുഎഇയിലാണോ ജോലി ചെയ്യുന്നത്? കമ്പനിയില്‍ നിന്ന് വാര്‍ഷികാവധി ലഭിക്കുന്നില്ലേ? എങ്കില്‍ വഴിയുണ്ട്
uae
• 15 hours ago
ആദ്യം വ്യാജ ലിങ്കുകള്‍ അയച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും; പിന്നീട് ബാങ്ക് അക്കൗണ്ട് കാലിയാക്കും, തട്ടിപ്പു സംഘത്തെ പൂട്ടി ദുബൈ പൊലിസ്
uae
• 15 hours ago
പെട്രോള്‍ പമ്പിലെ ഇരട്ടക്കൊലപാതകം; അന്വേഷണച്ചുമതല ദുബൈ പബ്ലിക് പ്രോസിക്യൂഷന്
uae
• 16 hours ago
ഇറാന് തിരിച്ചടിയില്‍ ഞെട്ടി ഇസ്റാഈല്‍; എട്ട് മരണം, 200 പേര്‍ക്ക് പരുക്ക്, 35 പേരെ കാണാനില്ല
International
• 16 hours ago
ഇസ്റാഈല്‍-ഇറാന് സംഘര്‍ഷങ്ങള്‍ക്കിടെ ഫ്രഞ്ച്, ഇറ്റലി രാഷ്ട്രത്തലവന്മാരുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ്
uae
• 16 hours ago
ആലപ്പുഴയില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു
Kerala
• 17 hours ago
ഉത്തരാഖണ്ഡില്‍ വീണ്ടും ഹെലികോപ്ടര്‍ അപകടം; അഞ്ച് മരണം
National
• 17 hours ago
ഇതുവരെ തിരിച്ചറിഞ്ഞത് 19 മൃതദേഹങ്ങള്‍; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഡിഎന്‍എ പരിശോധന തുടരുന്നു
National
• 19 hours ago
അംഗരാജ്യമായ ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഷാങ്ഹായി രാജ്യങ്ങള്‍; വിട്ടുനിന്ന് ഇന്ത്യ
National
• 19 hours ago
കെനിയയിലെ ബസ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് 8.45ഓടെ കൊച്ചിയിലെത്തും
Kerala
• 19 hours ago
ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും
International
• a day ago
ഫൈനലിൽ ആദ്യ തോൽവി; ഓസ്ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക
Cricket
• a day ago
ഇസ്റാഈൽ വ്യോമാക്രമണത്തിൽ ഖമേനിയുടെ ഉപദേശകൻ അലി ഷംഖാനി കൊല്ലപ്പെട്ടു; റിപ്പോർട്ട്
International
• a day ago
ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ
International
• a day agoയൂനിഫോമിലല്ലാതെ പൊലിസുകാർ വെടിവച്ചുകൊല്ലുന്നത് ഡ്യൂട്ടിയുടെ ഭാഗമല്ല; പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വേണ്ട: സുപ്രിംകോടതി
National
• 19 hours ago
56ന്റെ നിറവിൽ മലപ്പുറം; പിറവിയെച്ചൊല്ലി തീരാത്ത വിവാദം
Kerala
• 19 hours ago
മലാപ്പറമ്പ് പെൺവാണിഭം: പൊലിസുകാരന്റെ പാസ്പോർട്ട് കണ്ടെടുത്തു
Kerala
• 19 hours ago