HOME
DETAILS

ഇറാന്‍ തിരിച്ചടിയില്‍ ഞെട്ടി ഇസ്‌റാഈല്‍; എട്ട് മരണം, 200 പേര്‍ക്ക് പരുക്ക്, 35 പേരെ കാണാനില്ല

  
Web Desk
June 15 2025 | 05:06 AM

Iran Launches Massive Retaliatory Strike on Israel 8 Dead Dozens Injured

ടെഹ്റാന്‍: ഇസ്‌റാഈലിനെ ഞെട്ടിച്ച് ഇറാന്റെ തിരിച്ചടി. എട്ടുമരണമാണ് ഇറാന്റെ തിരിച്ചടിയില്‍ ഇസ്‌റാഈലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 35 പേരെ കാണാനില്ലെന്നും സൂചനയുണ്ട്. നിരവധി പേര്‍ തകര്‍ന്ന  കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 200 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് ടൈംസ്ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോം ഫ്രണ്ട് കമാന്‍ഡിന്റെ സൈനികരാണ് തെരച്ചില്‍ നടത്തുന്നത്. അതിനിടെ. ബൈത്ത് ഷീനിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായെന്ന് സൂചനയുണ്ട്. 


ഇറാനില്‍ നിന്നുള്ള ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണത്തില്‍ പരുക്കേറ്റ് 65 പേരെ പ്രവേശിപ്പിച്ചതായി ഹോളോണിലെ വോള്‍ഫ്സണ്‍ മെഡിക്കല്‍ സെന്റര്‍ അറിയിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നും ഏഴ് പേര്‍ ഗുരുതരമല്ലെങ്കിലും നല്ല പരുക്കേറ്റവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കിയുള്ളവരുടെ നില നിസ്സാരമാണ്. ബീര്‍ യാക്കോവിലെ ഷാമിര്‍ മെഡിക്കല്‍ സെന്റരില്‍ 28 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 37 പേര്‍ ചികിത്സയിലാണെന്ന് ടെല്‍ ഹാഷോമറിലെ ഷെബ മെഡിക്കല്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ആക്രമണത്തില്‍ ഇസ്‌റാലിലെ ഹൈഫയില്‍ വന്‍ നാശനഷ്ടമുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍. 

അതിനിടെ, ഇറാഖിലെ യുഎസ് സൈനീക കേന്ദ്രത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യു.എസ് രംഗത്തെത്തി. എന്നാല്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും യു.എസ് അവകാശപ്പെടുന്നു. അമേരിക്കന്‍ താല്‍പ്പര്യങ്ങളെ ആക്രമിക്കുന്ന ഏതൊരാള്‍ക്കും തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. 

വെള്ളിയാഴ്ച പുലര്‍ച്ചെ പ്രകോപനമില്ലാതെ ഇറാന്റെ സേനികമേധാവികളെയും ആണവശാസ്ത്രജ്ഞന്‍മാരെയും ഇസ്റാഈല്‍ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഇറാന്‍ കനത്ത പ്രത്യാക്രമണത്തിന് തുടക്കമിട്ടത്. ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ പ്രയോഗിച്ചാണ് ഇറാന്‍ നേരിട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിയും ശനിയാഴ്ച പുലര്‍ച്ചെയും രാത്രിയുമാമായി നിരവധി ആക്രമണങ്ങളാണ് ഇറാന്‍ നടത്തിയത്. ഇതോടൊപ്പം ഇസ്റാഈലും ഇറാന്റെ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് മിസൈല്‍ വര്‍ഷിച്ചതോടെ, ഇരുഭാഗത്തും കനത്ത നാശനഷ്ടമുണ്ടായി.

 

Iran retaliated against Israel with a powerful missile and drone strike, killing at least 8 people and injuring over 200. Multiple buildings were destroyed, and over 35 people are reported missing. Iran's response follows the targeted killing of its military leaders and nuclear scientists.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  5 hours ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  5 hours ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 hours ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  6 hours ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  6 hours ago
No Image

അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

International
  •  6 hours ago
No Image

അതി തീവ്ര മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  7 hours ago
No Image

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി

International
  •  8 hours ago
No Image

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

Kerala
  •  8 hours ago
No Image

ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ

Kerala
  •  8 hours ago