
കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: കെനിയയിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച ഖത്തര്‍ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 8.45ന് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്സ് ഏറ്റുവാങ്ങി. മന്ത്രി പി. രാജീവ് ആദരാഞ്ജലി അര്‍പ്പിച്ചു.
ഖത്തറില്‍ പ്രവാസികളായ 28 അംഗ ഇന്ത്യന്‍ സംഘമായിരുന്നു ഖത്തറില്‍ നിന്ന് കെനിയയിലേക്കു വിനോദസഞ്ചാരത്തിനായി പോയിരുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. തിരുവല്ല സ്വദേശിനി ഗീത ഷോജി (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര വയസ്) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍.
പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയയുടെ ഭര്‍ത്താവ് ജോയലും മകനും വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയിരുന്നു. തോളിന് പരുക്കേറ്റ ജോയലിന് ശസ്ത്രക്രിയ നടത്തേണ്ടതിനാല്‍ പ്രത്യേക ആംബുലന്‍സില്‍ പാലക്കാട്ടേക്ക് കൊണ്ടു പോയി. മണ്ണൂരിലെ പൊതുദര്‍ശനത്തിന് ശേഷം റിയയുടെ മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും. അവിടെയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെ ഭര്‍ത്താവ് ഹനീഫും എത്തിയിട്ടുണ്ട്. മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസകിന്റെ സംസ്കാരം കൊച്ചി മാര്‍ത്തോമ പള്ളിയില്‍ ചൊവ്വാഴ്ച നടക്കും.ഗീതയുടെ മൃതദേഹം കൊച്ചിയില്‍ സംസ്കരിക്കും. ഇവരുടെ മക്കള്‍ കൊച്ചിയിലാണ് താമസിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനായി നെയ്റോബി അധികൃതരുടെയും കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതരുടേയും അനുമതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. മലയാളികള്‍ക്ക് പുറമേ തമിഴ്നാട്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റു യാത്രക്കാര്‍.
കെനിയയില്‍ നിന്ന് കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങള്‍ക്കും ഒപ്പമുള്ള ബന്ധുക്കള്‍ക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ വാക്സിന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിബന്ധനയില്‍ പ്രത്യേക ഇളവ് അനുവദിക്കുകയായിരുന്നു.
കെനിയയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് യെല്ലോഫീവര്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഭൗതികശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്ക ഉയര്‍ന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങള്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് നോര്‍ക്ക റൂട്ട്സിനോട് ആവശ്യപ്പെട്ടു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.
ജൂണ്‍ ഒമ്പതിനാണ് വിനോദ സഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെനിയയില്‍ താഴ്ചയിലേക്ക് മറിഞ്ഞത്. ഖത്തറില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു സംഘം.
The bodies of five Malayali expatriates who died in a tragic bus accident in Kenya have arrived in Kochi. The victims were part of a 28-member Indian tourist group from Qatar. Minister P. Rajeev paid his respects as NORKA Roots received the remains.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ് | UAE Weather Updates
uae
• 17 hours ago
ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങൾ ഒറ്റയ്ക്ക് തകർക്കാൻ ഇസ്റാഈലിന് ശേഷി ഇല്ല; മുൻ ഇസ്റാഈലി നയതന്ത്രജ്ഞൻ
International
• 17 hours ago
മലയോര മേഖലയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി
Kerala
• 17 hours ago
പട്ടികജാതിക്കാരെ പ്രലോഭിപ്പിച്ച് മതംമാറ്റിയെന്ന് ആരോപണം; മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്ത് യുപി പൊലിസ്
National
• 17 hours ago
പിതാവിന്റെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ പോകവേ മകള്‍ വാഹനാപകടത്തില്‍ മരിച്ചു
Saudi-arabia
• 18 hours ago
പ്രതിഷേധങ്ങള്‍ക്കിടെ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍
Kerala
• 18 hours ago
ഇസ്റാഈല്‍-ഇറാന് സംഘര്‍ഷം: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു; ദുരിതത്തിലായി ആയിരങ്ങള്‍
uae
• 18 hours ago
റൊണാൾഡോ മികച്ച താരമായി മാറാൻ കാരണം ആ മൂന്ന് താരങ്ങളാണ്: മുൻ ബ്രസീലിയൻ താരം
Football
• 19 hours ago
അദ്ദേഹത്തിന്റെ റെക്കോർഡ് തകർക്കാൻ കോഹ്ലിക്ക് ഒരിക്കലും സാധിക്കില്ല: മുൻ ഇന്ത്യൻ താരം
Cricket
• 20 hours ago
ഇസ്റാഈലിന് കനത്ത പ്രഹരമേല്പിച്ച് ഇറാന് ; മൊസാദ് ആസ്ഥാനത്തിന് സമീപത്ത് മിസൈല്‍ പതിച്ചു ; നാലാമത്തെ F-35 യുദ്ധവിമാനവും വെടിവെച്ചിട്ടു
International
• 20 hours ago
ഇറാന്റെ പുതിയ മിലിറ്ററി കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്റാഈല്‍
International
• 21 hours ago
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം കൂടി; കോഴിക്കോട് മൂന്നര വയസുകാരി തോട്ടിൽ വീണ് മരിച്ചു
Kerala
• 21 hours ago
കോഹ്ലി, രോഹിത്, ധോണി ഇവരാരുമല്ല! ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: സായ് സുദർശൻ
Cricket
• 21 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത
Kerala
• a day ago
തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി; സുരക്ഷ ശക്തമാക്കി
Kerala
• a day ago
ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി യുഎഇ
uae
• a day ago
യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ വൻ വളർച്ച; രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹമാകുമെന്ന് ദുബൈ ഭരണാധികാരി
uae
• a day ago
നിരോധിത ബെറ്റിങ് ആപ്പുകളുടെ പ്രൊമോഷൻ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇഡി
National
• a day ago
കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്
Kerala
• a day ago
ഇറാൻ-ഇസ്രായേൽ സംഘർഷം: അബൂദബി വിമാനത്താവളത്തിൽ വിമാന സർവിസുകൾ തടസ്സപ്പെട്ടു
uae
• a day ago
മഴ കനക്കുന്നു; നദികളില്‍ ജലനിരപ്പ് ഉയരും, പ്രളയ സാധ്യതാ മുന്നറിയിപ്പ്
Weather
• a day ago