
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്കു മേല്‍ വീണ്ടും നിറയൊഴിച്ച് ഇസ്‌റാഈല്‍; രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത് 100ലേറെ മനുഷ്യരെ

ഗസ്സ സിറ്റി: പട്ടിണിയാല്‍ മണ്ണ് വരെ വാരിത്തിന്നുന്നിടത്തു നിന്ന് ഭക്ഷണം കാണിച്ച് വിളിച്ച് കൊന്നൊടുക്കുക. ലോകത്ത് സമാനതകളില്ലാത്ത വിധം ക്രൂരമായി ഗസ്സയില്‍ വംശഹത്യ തുടരുകയാണ് ഇസ്‌റാഈല്‍. കഴിഞ്ഞ ദിവസം മുതല്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറിലേറെ ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ കൊന്നൊടുക്കിയത്.
ഖാന്‍ യൂനിസില്‍ ട്രക്കുകളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തിലേക്ക് ഇസ്‌റാഈലി ടാങ്കുകള്‍ വെടിയുതിര്‍ത്തായി ദൃക്സാക്ഷികള്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈലി ടാങ്കുകള്‍, ഹെവി മെഷീന്‍ ഗണ്ണുകള്‍, ഡ്രോണ്‍ എന്നിവ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. 59 പേരാണ് ഇവിടെ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 221 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണെന്നും ഡോക്ടര്‍മര്‍ അറിയിച്ചു. കാറുകളിലും റിക്ഷകളിലും കഴുത വണ്ടികളിലുമാണ് പരുക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. ചൊവ്വാഴ്ച 70ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
മെയിലാണ് ഗസ്സയില്‍ സഹായവിതരണം യു.എസ്-ഇസ്‌റാഈല്‍ പുനരാരംഭിച്ചത്. ഇതിന് പിന്നാലെ പലപ്പോഴായി ജനക്കൂട്ടത്തിന് നേരെ ഇസ്‌റഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 300ലധികം പേര്‍ കൊല്ലപ്പെടുകയും 2000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച ഖാന്‍ യൂനിസിന് തെക്കുള്ള റഫയില്‍ സഹായകേന്ദ്രത്തില്‍ ഇസ്‌റാഈല്‍ നടത്തിയ വെടിവെപ്പില്‍ 38 പേരായിരുന്നു കൊല്ലപ്പെട്ടത്.
ഇസ്‌റാഈലിന്റെ നീചമായ നടപടിയെ യു.എന്‍ നിരവധി തവണ അപലപിച്ചിട്ടുണ്ട്. സഹായം തേടിയെത്തിയവരെ കൊന്നൊടുക്കുന്നത് അങ്ങേഅറ്റം അപലപനീയമാണെന്ന് യു.എന്‍ മേധാവി പറഞ്ഞു.
അതിനിടെ, ഗസ്സയുടെ വിവിധ ഇടങ്ങളില്‍ നടന്ന വെടിവയ്പ്പിലും വ്യോമാക്രമണത്തിലും കുറഞ്ഞത് 14 പേരെങ്കിലും കൊല്ലപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ ചൊവ്വാഴ്ച കൊല്ലപ്പെട്ടവരുടെ എണ്ണം 73 ആയി. 20 മാസത്തിലേറെയായി നടക്കുന്ന ഇസ്‌റാഈലി ആക്രമണങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ 55,362 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗസ്സയിലെ ആരോഗ്യ വകുപ്പ് മന്ത്രാലയം വ്യക്തമാക്കുന്നത്.
In one of the deadliest assaults, Israel has killed over 100 Palestinians in Gaza, with witnesses reporting Israeli tanks firing at civilians seeking aid in Khan Younis. Hospitals are overwhelmed as casualties continue to rise.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാതാപിതാക്കളെ പരിചരിക്കാം; അബൂദബിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ടൈം
uae
• a day ago
ഇറാനെതിരെ ഞങ്ങൾ ആക്രമണം നടത്തിയേക്കാം, അല്ലെങ്കിൽ നടത്താതിരിക്കാം, അടുത്ത ആഴ്ചയോടെ എല്ലാം വ്യക്തമായി മനസ്സിലാകും; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• a day ago
പാലക്കാട് ജില്ലയിൽ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ; മുണ്ടൂരിൽ മൃതദേഹം എടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം
Kerala
• a day ago
വോട്ടാവേശം മഴയെത്തും; ആദ്യമണിക്കൂറില്‍ മികച്ച പോളിങ് - കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പോളിങ് ഉയരാന്‍ സാധ്യതയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
Kerala
• a day ago
ഇറാന്റെ ആണവ കേന്ദ്രത്തെ തകർക്കാൻ നമ്മളുടെ ബോംബുകൾകൊണ്ട് മാത്രമേ സാധിക്കൂ; ട്രംപിനോട് റിപ്പബ്ലിക്കൻ സെനറ്റർ
International
• a day ago
അഹമ്മദാബാദ് വിമാനാപകടത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ
National
• a day ago
ഞങ്ങളുടെ വിഷമം ആരോട് പറയാൻ: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; 1,01,849 വിദ്യാർഥികൾ ഇപ്പോഴും പ്രവേശനം കാത്ത് നിൽക്കുന്നു
Kerala
• a day ago
നിലമ്പൂരില്‍ 75,000ത്തിനു മുകളില്‍ വോട്ട് ലഭിക്കുമെന്ന് പിവി അന്‍വര്‍; ഇത് അമിത ആത്മവിശ്വാസമല്ലെന്നും യാഥാര്‍ഥ്യമെന്നും അന്‍വര്‍
Kerala
• a day ago
നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതല്‍ നീണ്ട ക്യൂ- ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂര്‍ ആയിഷയും
Kerala
• a day ago
നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി
Kerala
• a day ago
ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 639 പേർ,1320ലധികം പേർക്ക് പരുക്ക്; ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് റിപ്പോർട്ടിലെ ഉള്ളടക്കം ഇങ്ങനെ
International
• a day ago
ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തണം: ഇസ്റാഈലിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
International
• a day ago
ഇറാനെതിരായ ഇസ്റാഈൽ ആക്രമണം: അമേരിക്കയുടെ പങ്കിനെതിരെ വാഷിങ്ടണിൽ പ്രതിഷേധ റാലി
International
• a day ago
നിലമ്പൂർ വിധിയെഴുതുന്നു: പോളിങ് ആരംഭിച്ചു; പിതാവിനൊപ്പം വോട്ട് ചെയ്യാനെത്തി എൽഡിഎഫ് സ്ഥാനാർഥി
Kerala
• a day ago
ഹിറ്റ്ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്ദുഗാന്
International
• 2 days ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന് പൗരന്മാര്ക്ക് പിഴയില്‍ ഇളവ്
uae
• 2 days ago
പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്
organization
• 2 days ago
ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ
International
• 2 days ago
നിലമ്പൂർ ഇന്ന് പോളിങ് ബൂത്തിലേക്ക്; ആവേശത്തോടെ മുന്നണികൾ
Kerala
• a day ago
ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’
International
• a day ago
ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ
International
• a day ago