
അഹമ്മദാബാദ് വിമാനാപകടത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ

ന്യൂഡൽഹി: രാജ്യം കണ്ട വലിയ വിമാനദുരന്തങ്ങളിൽ ഒന്നായ അഹമ്മദാബാദ് വിമാനാപകടത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ, ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. മാധ്യമ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മാപ്പ് പറഞ്ഞത്. വിമാനം തകർന്നതിൻറെ യഥാർഥ കാരണം അന്വേഷണം പൂർത്തിയായാലേ പറയാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും എല്ലാ സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
"ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. ടാറ്റയുടെ വിമാനത്തിന് ഇത്തരമൊരു അപകടം സംഭവിച്ചതിൽ കുറ്റബോധമുണ്ട്. നമുക്കിപ്പോൾ ആകെ ചെയ്യാൻ കഴിയുന്നത് ജീവൻ നഷ്ടമായവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കുക എന്നതാണ്. അവർക്ക് എല്ലാ സഹായവും നൽകും." അദ്ദേഹം പറഞ്ഞു.
അതേസമയം, വിമാന ദുരന്തത്തിന്റെ കാരണം അറിയാനായി എയർ ക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിക്കുകയും ഡി.ജി.സി.എ കമ്മിറ്റിയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ പ്രാഥമിക ഫലം ലഭിക്കുമെന്നാണ് കരുതുന്നതുന്നത് എന്നും അദ്ദേഹം പറഞ്ഞു. അപകടത്തിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉണ്ട്. എന്നാൽ വിമാനം പൂർണമായും കാര്യക്ഷമമാണ്. വലതു വശത്തെ എൻജിൻ ഈ മാർച്ചിൽ സ്ഥാപിച്ചതാണ്. സെക്കന്റ് എൻജിൻ 2023 ലാണ് സർവിസ് നടത്തിയത്. അടുത്ത സർവീസ് ഈ വർഷം ഡിസംബറിലായിരുന്നു വരേണ്ടിയിരുന്നത് എന്നിട്ടും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് എൻ. ചന്ദ്രശേഖരൻ പറഞ്ഞു.
അപകടമുണ്ടായ എ1-171 പരാതിയിരുന്ന പൈലറ്റുമാരും അനുഭവ സമ്പത്തുള്ളവരായിരുന്നു എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ക്യാപ്റ്റന് 11500 മണിക്കൂറിൽ കൂടുതൽ വിമാനം പറത്തി എക്സപീരിയൻസ് ഉണ്ട്. ഫസ്റ്റ് ഓഫീസർക്കാകട്ടെ 3400 മണിക്കൂറും എക്സപീരിയൻസ് ഉണ്ട്. അതു കൊണ്ടു തന്നെ പൈലറ്റുമാരുടെ പിഴവാണെന്ന് അന്തിമമായി വിധിക്കാൻ കഴിയില്ല. യഥാർഥത്തിൽ എന്താണെന്ന് സംഭവിച്ചതെന്ന് ബ്ലാക്ക് ബോക്സ് പറയുമെന്നും അതു വരെ കാത്തിരിക്കണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. അപകടത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരാണ് കൊല്ലപ്പെട്ടത്. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 2 days ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 2 days ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 2 days ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 2 days ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 2 days ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 2 days ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• 2 days ago
ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 2 days ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 2 days ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• 2 days ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 2 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 2 days ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 2 days ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 2 days ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 2 days ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 2 days ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• 2 days ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 2 days ago