HOME
DETAILS

പാലക്കാട് ജില്ലയിൽ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ; മുണ്ടൂരിൽ മൃതദേഹം എടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം

  
Web Desk
June 19 2025 | 04:06 AM

three deaths in elephant attack at palakkad in a month

പാലക്കാട്: മുണ്ടൂരിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ ഇന്ന് ഒരാൾ കൂടി കൊല്ലപ്പെട്ടതോടെ പാലക്കാട് ജില്ലയിൽ ഒരു മാസത്തിനിടെ ആനയുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മെയ് 19 ന് കൊല്ലപ്പെട്ട എടത്തുനാട്ടുകര സ്വദേശി ഉമ്മർ, മെയ് 31 ന് കൊല്ലപ്പെട്ട അട്ടപ്പാടി സ്വദേശി മല്ലൻ എന്നിവർക്ക് പുറമെയാണ് ഇന്ന് ഞാറക്കോട് സ്വദേശി കുമാരൻ കൂടി കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണം തടയാനുള്ള സർക്കാർ ശ്രമങ്ങൾ എല്ലാം പാഴാണെന്ന് തെളിയിക്കുന്നതാണ് ഈ ദാരുണ സംഭവങ്ങൾ.

ഇന്ന് പുലർച്ചെ 3.30നായിരുന്നു ഞാറക്കോട് സ്വദേശി കുമാരൻ (61) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂത്രമൊഴിക്കാനായി വീട്ടുമുറ്റത്തേക്ക് എത്തിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. എന്നാൽ സംഭവത്തിന് ശേഷവും ആന ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. ആനയെ മയക്കുവെടി വെക്കാനോ ഉൾക്കാട്ടിലേക്ക് തുരത്താനോ ഉള്ള നടപടികൾ ഇതുവരെ നടന്നിട്ടില്ല. ഇതേപ്രദേശത്ത് രണ്ട് മാസം മുമ്പ് കയറാങ്കോട് അലൻ എന്ന യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ആക്രമണം തുടർക്കഥയായതോടെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. കളക്ടർ എത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. പ്രദേശത്ത് റെയിൽ ഫൈൻസിങ് ഒരുക്കണമെന്നും നാട്ടുകാർ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് ലഭിക്കാതെ പിരിഞ്ഞ് പോകില്ലെന്ന് പറഞ്ഞ് പ്രതിഷേധം തുടരുകയാണ്. അതിനുശേഷം മാത്രം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുള്ളുവെന്നാണ് നിലപാട്. 

2017ൽ ഉത്തരവായിട്ടും ഉദ്യോഗസ്ഥർ ഇതുവരെ റെയിൽ ഫെൻസിംഗ് സ്ഥാപിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് സ്ഥിരമായി കാട്ടാന എത്തുന്നുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. അതേസമയം, ഞാറക്കോട് പ്രദേശത്തെത്തിയ കാട്ടാനയെ ഇന്നലെ കാട് കയറ്റിയിരുന്നുവെന്നും പുലർച്ചയോടെ ആന തിരികെയെത്തുകയുമായിരുന്നെന്ന് പാലക്കാട് ഡിഎഫ്ഒ ജോസഫ് തോമസ് പ്രതികരിച്ചു. കൊല്ലപ്പെട്ട കുമാരൻ വനംവകുപ്പിന്റെ മുൻ താത്കാലിക വാച്ചറായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

 

With another person killed in today’s wild elephant attack in Mundur, the death toll from elephant attacks in Palakkad district has risen to three within a month. In addition to Edathunattukara native Ummar, who was killed on May 19, and Attappadi native Mallan, who was killed on May 31, today’s victim has been identified as Kumaran from Njarakkod. These tragic incidents highlight the failure of government efforts to prevent wildlife attacks.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടാവേശം മഴയെത്തും;  ആദ്യമണിക്കൂറില്‍ മികച്ച പോളിങ് - കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പോളിങ് ഉയരാന്‍ സാധ്യതയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Kerala
  •  6 hours ago
No Image

ഇറാന്റെ ആണവ കേന്ദ്രത്തെ തകർക്കാൻ നമ്മളുടെ ബോംബുകൾകൊണ്ട് മാത്രമേ സാധിക്കൂ; ട്രംപിനോട് റിപ്പബ്ലിക്കൻ സെനറ്റർ

International
  •  6 hours ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ

National
  •  6 hours ago
No Image

ഞങ്ങളുടെ വിഷമം ആരോട് പറയാൻ: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; പ്രവേശനം കാത്ത് നിൽക്കുന്നത് 1,01,849 വിദ്യാർഥികൾ

Kerala
  •  7 hours ago
No Image

നിലമ്പൂരില്‍ 75,000ത്തിനു മുകളില്‍ വോട്ട് ലഭിക്കുമെന്ന് പിവി അന്‍വര്‍; ഇത് അമിത ആത്മവിശ്വാസമല്ലെന്നും യാഥാര്‍ഥ്യമെന്നും അന്‍വര്‍

Kerala
  •  7 hours ago
No Image

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതല്‍ നീണ്ട ക്യൂ- ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂര്‍ ആയിഷയും

Kerala
  •  7 hours ago
No Image

നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി

Kerala
  •  8 hours ago
No Image

'അവൻ മകനെപ്പോലെ, എൻ്റെ മരണം വരെ കുടുംബത്തിന് ശമ്പളം അയച്ചുകൊടുക്കും '; റിയാദിൽ എസി പൊട്ടിത്തെറിച്ചു മരിച്ച പറവൂർ സ്വദേശി സിയാദിൻ്റെ ഖബറടക്ക ചടങ്ങിൽ വിങ്ങിപ്പൊട്ടി സ്പോൺസർ

Saudi-arabia
  •  8 hours ago
No Image

ഇറാനെതിരെ ഇസ്റാഈൽ ആക്രമണം: 639 പേർ കൊല്ലപ്പെട്ടു, 1320-ലധികം പേർക്ക് പരുക്ക് ; ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്സ് റിപ്പോർട്ട്

International
  •  8 hours ago
No Image

ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തണം: ഇസ്റാഈലിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

International
  •  8 hours ago