HOME
DETAILS

രാജ്ഭവനിൽ വീണ്ടും ആർഎസ്എസിന്റെ ഭാരതാംബ; മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയി, സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ

  
Web Desk
June 19 2025 | 06:06 AM

bharathambbha picture on another rajbhavan programme minister  sivankutty boycott

തിരുവനന്തപുരം: രാജ്ഭവനിൽ ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം വെച്ച് വീണ്ടും ഔദ്യോഗിക പരിപാടി നടത്താൻ നീക്കം. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിലാണ് ഭാരതാംബ ചിത്രം വെച്ചത്. പരിപാടിയിൽ അതിഥിയായി എത്തിയ വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയി. രാജ്‌ഭവനിലെ പരിപാടി ബഹിഷ്കരിക്കുകയാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മാന്യത കൊണ്ടാണ് പരിപാടിക്ക് എത്തിയ കുട്ടികളെ തിരിച്ച് ഇറക്കാതിരുന്നത് എന്നും മന്ത്രി പറഞ്ഞു. ഇതോടെ ഭാരതാംബ വിഷയത്തിൽ വീണ്ടും സർക്കാർ - ഗവർണർ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്.

ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പരിപാടിക്ക് എത്തിയത്. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാഷ്ട്രീയ ബിംബങ്ങൾ അംഗീകരിക്കില്ലെന്ന് മന്ത്രി പിന്നീട് പറഞ്ഞു.  കാര്യപരിപാടിയിൽ പുഷ്പാർച്ചന ഉണ്ടായിരുന്നില്ല. ഗവർണർ അഹങ്കാരത്തോടെ നിലാപാട് എടുത്തെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ രാജ്ഭവൻ അതൃപ്തി അറിയിച്ചു. മന്ത്രി നടത്തിയത് പ്രോട്ടോകോൾ ലംഘനമാണെന്നും രാജ്ഭവൻ പറഞ്ഞു. താമസിച്ച് എത്തി നേരത്തെ മടങ്ങിയെന്നും രാജ്ഭവൻ. ഭാരതാംബയുടെ ചിത്രം ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടില്ലെന്നും രാജ്ഭവൻ വിശദീകരിച്ചു.

 

A fresh controversy is brewing as the Raj Bhavan once again hosts an official event featuring a picture of Bharat Mata often associated with the RSS. The image was displayed during a Scouts and Guides program held at the Raj Bhavan. Kerala’s Education Minister V. Sivankutty, who was invited as a guest, walked out of the event in protest. He stated that he was boycotting the event and added that he refrained from calling back the attending students out of courtesy. This incident signals yet another round of confrontation between the state government and the Governor over the Bharat Mata issue.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ഭാര്യയെ ഭർത്താവ് കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു

crime
  •  18 hours ago
No Image

മയക്കുമരുന്ന് കള്ളക്കടത്ത്, അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായും ബന്ധം; രണ്ട് അറബ് പൗരൻമാർ അറസ്റ്റിൽ

uae
  •  18 hours ago
No Image

പുതിയ വിദേശ വ്യാപാര മന്ത്രാലയം സ്ഥാപിച്ചു; സാമ്പത്തിക മന്ത്രാലയത്തിന് പുതിയ പേര് നൽകി; മാറ്റങ്ങളുമായി യുഎഇ

uae
  •  19 hours ago
No Image

ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; കുട്ടികൾ കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി;  

Kerala
  •  19 hours ago
No Image

ഹജ്ജ് തീർത്ഥാടകരുടെ സംതൃപ്തി വിലയിരുത്താൻ ഇ-സർവേ ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  20 hours ago
No Image

കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആരോപണം

National
  •  21 hours ago
No Image

നിലമ്പൂരിലേക്ക് ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല; ശശി തരൂർ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിൽ ഉള്ള വ്യക്തി: സണ്ണി ജോസഫ്

Kerala
  •  21 hours ago
No Image

ദുബൈ-ഇന്ത്യ യാത്രക്കാർക്ക് തിരിച്ചടി: ഒന്നിലധികം ആഭ്യന്തര, അന്തർദേശീയ വിമാന സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ

uae
  •  21 hours ago
No Image

കൊട്ടാരക്കരയിൽ പൊലിസുകാർക്ക് നേരെ ട്രാൻസ്ജെൻഡേഴ്സിന്റെ ആക്രമണം; 20 പേരെ റിമാൻഡ് ചെയ്തു 

Kerala
  •  a day ago
No Image

ഇസ്‌റാഈലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ; ഇറാൻ - ഇസ്‌റാഈൽ സംഘർഷം ശക്തം

National
  •  a day ago