
കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആൺസുഹൃത്തെന്നും കുടുംബം

കണ്ണൂർ: കായലോട്- പറമ്പായിലെ റസീന മന്‍സിലില്‍ റസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിത്യസ്ത നിലപാടുകളുമായി പൊലിസും യുവതിയുടെ കുടുംബവും. റസീനയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്താണെന്നാണ് കുടുംബം പറയുന്നത്. എന്നാൽ ആത്മഹത്യക്ക് കാരണമായത് സദാചാര ഗുണ്ടായിസം തന്നെയെന്ന നിലപാടിലാണ് പൊലിസ്. യുവതിയുടെ പണവും സ്വർണവും ആൺസുഹൃത്ത് തട്ടിയെടുത്തിരുന്നു. ഇത് കുടുംബം അറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് മരണമെന്ന് യുവതിയുടെ മാതാവ് പറഞ്ഞു.
പറമ്പായി സ്വദേശികളായ വി.സി.മുബഷിർ, കെ.എ.ഫൈസൽ, വി.കെ.റഫ്നാസ് എന്നിവരെയാണ് സംഭവത്തിൽ പൊലിസ് അറസ്റ്റ് ചെയ്തത്. എന്നാൽ പൊലിസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്നും മോറൽ പൊലിസിങ് നടന്നിട്ടില്ലെന്നും റസീനയുടെ മാതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ പറയുന്നു. നിലവിൽ പൊലിസിന്റെ കസ്റ്റഡിയിൽ ഉള്ള കുറ്റാരോപിതർ മരിച്ച റസീനയുടെ ബന്ധുക്കളാണ്. ആൺ സുഹൃത്ത് റസീനയുടെ സ്വർണവും പണവും തട്ടിയെടുത്തതായും ഇക്കാര്യം വീട്ടുകാർ അറിഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നും അറസ്റ്റിലായവരുടെ ബന്ധുക്കളും പറയുന്നു.
എന്നാൽ റസീനയുടെ ആത്മഹത്യ കുറിപ്പുമായി തന്നെ മുന്നോട്ട് പോകാനാണ് പൊലിസ് തീരുമാനം. മയ്യിൽ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു റസീനയെ അറസ്റ്റിലായ മൂന്ന് പേരും ചേർന്ന് ചോദ്യം ചെയ്തതായി റസീനയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. ഇവർക്ക് പുറമെ കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചു എന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഇതിന് പിന്നാലെ യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദിച്ചെന്നും മൊബൈൽ ഫോണും ടാബും പ്രതികൾ കൈക്കലാക്കിയിരുന്നു.
എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ യുവാവിനെ എസ്ഡിപിഐ ഓഫീസില്‍ എത്തിച്ച് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തതായി പൊലിസ് പറയുന്നു. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. അപ്പോഴും യുവാവിന്റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ ഫോണും വിട്ടുനല്‍കാന്‍ സംഘം തയ്യാറായില്ല. അറസ്റ്റിലായവരിൽ നിന്ന് പിന്നീട് ഇവ രണ്ടും പൊലിസ് കണ്ടെത്തുകയായിരുന്നു.
ഈ സംഭവങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന ദിവസം റസീന വിഷമത്തില്‍ ആയിരുന്നുവെന്ന് പിതാവ് പറയുന്നു. ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ലെന്നും ആരോടും മിണ്ടുന്നില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റസീനയുടെ കുടുംബത്തിന്റെ പരാതിയിൽ തലശേരി എ.സി.പിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
In the tragic suicide case of Raseena at Raseena Manzil, police and the victim’s family have presented differing perspectives. According to the family, the reason behind Raseena's suicide was her male friend. However, the police maintain that moral policing and associated harassment were the real cause of her death. The victim’s mother alleged that the male friend had taken Raseena’s money and gold, and the emotional distress caused by the family discovering this led to her tragic decision. The investigation is ongoing, as public attention grows around the mental health impact of moral policing on women in Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിൽ ആക്രമം അഴിച്ചുവിട്ട് ഇസ്‌റാഈൽ; ഇന്ന് 34 മരണം, സഹായ വിതരണ കേന്ദ്രത്തിൽ കൂട്ടമരണം
International
• 2 hours ago
കൊല്ലത്ത് ഭാര്യയെ ഭർത്താവ് കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു
crime
• 3 hours ago
മയക്കുമരുന്ന് കള്ളക്കടത്ത്, അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായും ബന്ധം; രണ്ട് അറബ് പൗരൻമാർ അറസ്റ്റിൽ
uae
• 3 hours ago
പുതിയ വിദേശ വ്യാപാര മന്ത്രാലയം സ്ഥാപിച്ചു; സാമ്പത്തിക മന്ത്രാലയത്തിന് പുതിയ പേര് നൽകി; മാറ്റങ്ങളുമായി യുഎഇ
uae
• 3 hours ago
ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; കുട്ടികൾ കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി;
Kerala
• 3 hours ago
ഹജ്ജ് തീർത്ഥാടകരുടെ സംതൃപ്തി വിലയിരുത്താൻ ഇ-സർവേ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 5 hours ago
കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആരോപണം
National
• 5 hours ago
നിലമ്പൂരിലേക്ക് ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല; ശശി തരൂർ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിൽ ഉള്ള വ്യക്തി: സണ്ണി ജോസഫ്
Kerala
• 6 hours ago
ദുബൈ-ഇന്ത്യ യാത്രക്കാർക്ക് തിരിച്ചടി: ഒന്നിലധികം ആഭ്യന്തര, അന്തർദേശീയ വിമാന സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ
uae
• 6 hours ago
കൊട്ടാരക്കരയിൽ പൊലിസുകാർക്ക് നേരെ ട്രാൻസ്ജെൻഡേഴ്സിന്റെ ആക്രമണം; 20 പേരെ റിമാൻഡ് ചെയ്തു
Kerala
• 6 hours ago
30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന അവകാശവാദവുമായി പി.വി അൻവർ; സിപിഎം തകരും, പിണറായിസം കാൻസറാണെന്നും അൻവർ
Kerala
• 7 hours ago
കള്ളപ്പണം വെളുപ്പിക്കുന്നതും, ഭീകരവാദത്തിന് ധനസഹായം നൽകുന്നതും തടയാൻ കർശന നിയമവുമായി കുവൈത്ത്
Kuwait
• 7 hours ago
വീടില്ലാത്തവർക്ക് വീടൊരുങ്ങും; ന്യൂനപക്ഷങ്ങൾക്കുള്ള ഭവന പദ്ധതി സംവരണം വർധിപ്പിച്ച് കർണാടക സർക്കാർ
National
• 8 hours ago
ജൂലൈ ഒന്ന് മുതൽ സഊദിയിൽ പുതിയ ഭക്ഷ്യ ലേബലിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ
Saudi-arabia
• 8 hours ago
നിലമ്പൂരിൽ പ്രതീക്ഷപ്പുറമുള്ള പോളിങ്; വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ
Kerala
• 10 hours ago
ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ്
Kerala
• 10 hours ago
തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം; അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍
Kerala
• 11 hours ago
വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി
National
• 11 hours ago
സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഗോള്‍ഡന്‍; യുഎഇയിലെ എല്ലാ ഷോറൂമുകളിലും മൂന്നാഴ്ച നീളുന്ന വന്‍ ഓഫറുകള്‍ | Malabar Gold & Diamonds Golden Summer Offers
uae
• 8 hours ago
ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ
auto-mobile
• 9 hours ago
ആക്സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി
National
• 10 hours ago