HOME
DETAILS

വീടില്ലാത്തവർക്ക് വീടൊരുങ്ങും; ന്യൂനപക്ഷങ്ങൾക്കുള്ള ഭവന പദ്ധതി സംവരണം വർധിപ്പിച്ച് കർണാടക സർക്കാർ

  
June 20 2025 | 04:06 AM

karnataka government increases housing quota of minorities

ബെംഗളൂരു: കർണാടകയിലുടനീളമുള്ള ഭവന പദ്ധതികളിൽ ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം ഉയർത്തി കർണാടകയിലെ കോൺഗ്രസ് സർക്കാർ. 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് (2006) അടിസ്ഥാനമാക്കിയാണ് 15% സംവരണം നൽകാൻ തീരുമാനം എന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. 

പാർപ്പിട സൗകര്യങ്ങളില്ലാത്ത ന്യൂനപക്ഷങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. അവരുടെ സ്ഥിതി മോശമാണ്. അതിനാൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച്  അവർക്കുള്ള സംവരണ വിഹിതം ഞങ്ങൾ വർധിപ്പിച്ചു എന്ന് എച്ച്.കെ. പാട്ടീൽ പറഞ്ഞു. മുസ്‌ലിങ്ങൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ, സിഖുകാർ, ജൈനന്മാർ, പാർസികൾ എന്നിവർക്ക് സംവരണം ബാധകമാകുമെന്ന് പാട്ടീൽ വിശദീകരിച്ച അദ്ദേഹം ഈ ക്വാട്ടയിൽ ആഭ്യന്തര സംവരണം ഇല്ലെന്നും വ്യക്തമാക്കി. 

ഗ്രാമ അടിസ്ഥാനത്തിലല്ല, താലൂക്ക് അടിസ്ഥാനത്തിലാണ് 15% സംവരണം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മിക്ക ജില്ലകളിലും ന്യൂനപക്ഷങ്ങൾ തുല്യമായി കേന്ദ്രീകരിച്ചിട്ടില്ലാത്തതിനാലാണ് ഇത്തരത്തിൽ ഉള്ള തീരുമാനം. ചില ഗ്രാമങ്ങളിൽ, ന്യൂനപക്ഷം വളരെ കുറവാണ്. എന്നാൽ താലൂക്ക് അടിസ്ഥാനത്തിൽ വെച്ച് നോക്കുമ്പോൾ പദ്ധതി ആവശ്യക്കാരിലേക്ക് എല്ലാം എത്തുമെന്നും മന്ത്രി പറഞ്ഞു.0 

പത്രസമ്മേളനത്തിനിടെ, ഈ തീരുമാനം മുസ്‌ലിങ്ങൾ എണ്ണത്തിൽ ഏറ്റവും പ്രബലരായതിനാൽ "മുസ്‌ലിം അനുകൂല"മായ പ്രീണനമല്ലേ എന്ന ചോദ്യത്തിന്, "ഭവനരഹിതർക്ക് വീട് നൽകാനുള്ള സർക്കാർ നീക്കത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിങ്ങൾ എന്തിനാണ് കാണുന്നത്?" എന്ന് എച്ച്.കെ. പാട്ടീൽ തിരിച്ചടിച്ചു. 

അതേസമയം, ഭവന വകുപ്പിന്റെ ഒരു രേഖ പ്രകാരം, ബസവ ഗ്രാമീണ ഭവന പദ്ധതി, വാജ്‌പേയി നഗര ഭവന പദ്ധതി, ഡി ദേവരാജ് ഉർസ് പ്രത്യേക ഭവന പദ്ധതി എന്നിവ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് 10% സംവരണമാണ് നൽകിയിരുന്നത്. ഇതെല്ലാം ഇനി 15% എന്ന നിലയിലേക്ക് മാറും. 

 

The Karnataka Congress government has decided to raise the reservation for minorities in state housing schemes from 10% to 15%. This significant policy change was approved during the cabinet meeting held on Thursday. Addressing the media after the meeting, Law and Parliamentary Affairs Minister H.K. Patil stated that the decision was based on the findings of the Sachar Committee Report (2006), which highlighted the socio-economic backwardness of minorities in India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ആക്രമം അഴിച്ചുവിട്ട് ഇസ്‌റാഈൽ; ഇന്ന് 34 മരണം, സഹായ വിതരണ കേന്ദ്രത്തിൽ കൂട്ടമരണം

International
  •  3 hours ago
No Image

കൊല്ലത്ത് ഭാര്യയെ ഭർത്താവ് കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു

crime
  •  3 hours ago
No Image

മയക്കുമരുന്ന് കള്ളക്കടത്ത്, അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായും ബന്ധം; രണ്ട് അറബ് പൗരൻമാർ അറസ്റ്റിൽ

uae
  •  3 hours ago
No Image

പുതിയ വിദേശ വ്യാപാര മന്ത്രാലയം സ്ഥാപിച്ചു; സാമ്പത്തിക മന്ത്രാലയത്തിന് പുതിയ പേര് നൽകി; മാറ്റങ്ങളുമായി യുഎഇ

uae
  •  4 hours ago
No Image

ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; കുട്ടികൾ കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി;  

Kerala
  •  4 hours ago
No Image

ഹജ്ജ് തീർത്ഥാടകരുടെ സംതൃപ്തി വിലയിരുത്താൻ ഇ-സർവേ ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  5 hours ago
No Image

കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആരോപണം

National
  •  6 hours ago
No Image

നിലമ്പൂരിലേക്ക് ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല; ശശി തരൂർ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിൽ ഉള്ള വ്യക്തി: സണ്ണി ജോസഫ്

Kerala
  •  6 hours ago
No Image

ദുബൈ-ഇന്ത്യ യാത്രക്കാർക്ക് തിരിച്ചടി: ഒന്നിലധികം ആഭ്യന്തര, അന്തർദേശീയ വിമാന സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ

uae
  •  6 hours ago
No Image

കൊട്ടാരക്കരയിൽ പൊലിസുകാർക്ക് നേരെ ട്രാൻസ്ജെൻഡേഴ്സിന്റെ ആക്രമണം; 20 പേരെ റിമാൻഡ് ചെയ്തു 

Kerala
  •  7 hours ago